Saturday 06 March 2021 02:58 PM IST

‘മനസ്സു കൊണ്ട് ഞാനിപ്പോഴും പയ്യന്നൂർകാരിയാണ്; വീട് ഒരു മിനി കേരളം തന്നെ’; മുംബൈയിൽ പഠിച്ചുവളർന്ന മാളവികയ്ക്ക് മലയാളം നന്നായി അറിയാം, അഭിമുഖം

Vijeesh Gopinath

Senior Sub Editor

newMOHANAN_A_2017_01_057 ഫോട്ടോ: ശ്രേയൻസ് ദങ്കർവാൾ

ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്ന അച്ഛനെ കണ്ടാണ് മാളവിക മോഹനൻ വ ളർന്നത്. ഷാരൂഖ് ഖാെന്‍റ ഡോണും ആമിര്‍ ഖാെന്‍റ തലാഷും ഉൾപ്പടെ െമഗാഹിറ്റ് ബോളിവുഡ് സിനിമകൾക്ക് ക്യാമറ ഒരുക്കിയ കെ.യു. മോഹ നന്റെ മകൾ. േകാവിഡ് േലാക്ഡൗണിനു േശഷം തിയറ്ററുകളെ പ്രകമ്പനം െകാള്ളിച്ചെത്തിയ ‘മാസ്റ്റർ’ സിനിമയില്‍ വിജയ് കഥാപാത്രമായ ജെ.ഡിയുടെ പ്രിയപ്പെട്ട ചാരു...

കുട്ടിക്കാലത്ത് മാളവികയ്ക്ക് അച്ഛൻ വലിയൊരു മാജിക്കുകാരനാണെന്ന് തോന്നിയിരുന്നു. അച്ഛനൊപ്പം ലൊക്കേഷനിൽ പോയ ഒരു ദിവസം സിനിമയ്ക്കു വേണ്ടി മഴ പെയ്യുന്നതു കണ്ടപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷേ,  അച്ഛൻ അത് ക്യാ മറയിലാക്കിയപ്പോൾ കാണാൻ നല്ല ഭംഗി. ശരിക്കും  മ ഴ പോലെ... വലുതായാൽ ക്യാമറയ്ക്കു പിന്നിൽ നിൽക്കണം എന്നായി അതോടെ ആഗ്രഹം.

ശരിക്കുമുള്ള മാജിക്കുകാരൻ സംവിധായകനാണെന്നു പിന്നെയാണ് മനസ്സിലായത്. മൈക്കിൽ കൂടി ‘റെയിൻ’ എന്ന് പറയുമ്പോൾ ദേ, മഴ പെയ്യുന്നു. എ ന്നാൽ സംവിധായിക ആയാലോ എന്നായി ചിന്ത. മാ സ് കമ്മ്യൂണിക്കേഷൻ പഠിക്കുമ്പോഴും ഏതു മേഖലയിലേക്ക് പോകണം എന്ന സംശയക്കടലിൽ തന്നെ. അപ്പോഴാണ് ആ സിംഹത്തിന്റെ മുന്നിൽ എത്തിയത്–ആമിർ ഖാൻ.

‘‘ തലാഷ് സിനിമയുടെ  ഷൂട്ടിങ് കാണാനായി പോയി. കുറച്ചകലെ ആമിർ ഖാൻ ഒരു കാറിലിരിക്കുന്നു. അദ്ദേഹം ഇടയ്ക്ക് ഞാനിരിക്കുന്ന ഭാഗത്തേക്ക് നോക്കുന്നുണ്ട്. ഷോട്ട് കഴിഞ്ഞപ്പോൾ സംസാരിക്കാൻ അ വസരം കിട്ടി.  ഏതു മേഖലയിലേക്ക് എത്താനാണ് പ്ലാനെന്നു ചോദിച്ചു. ഞാനും ആ സംശയത്തിലാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ‘ക്യാമറയ്ക്കു പിന്നിലല്ല, മുന്നിലാണ് നിങ്ങളുടെ സ്ഥാനം.’

ആദ്യമായാണ് ഒരാൾ എന്നോട് അഭിനയം തിരഞ്ഞെടുക്കാൻ പറയുന്നത്. അതും ആമിർ ഖാൻ. അ തു തന്ന ആത്മവിശ്വാസം വലുതാണ്.  

ഇളയദളപതി വിജയിന്റെ നായിക. കരിയറിൽ ഇതൊരു പുതിയ തുടക്കം ആകുകയല്ലേ?

‘പേട്ട’ ആയിരുന്നു  ആദ്യ തമിഴ് സിനിമ. അതിൽ ചെറിയ റോ ളേ ഉള്ളൂ. മുൻപ് നായികയായി പല സിനിമകളിൽ അഭിനയിച്ചെങ്കിലും പേട്ടയിലെ റോൾ തിരഞ്ഞെടുക്കാൻ ഒരു മടിയുമില്ലായിരുന്നു. മുഴുനീള കഥാപാത്രം അല്ലെങ്കിൽ പോലും അതിനുള്ള പ്രാധാന്യം തിരിച്ചറിയാൻ പറ്റി. പിന്നീട്  വരുന്ന അവസരങ്ങളെ ആ റോൾ സ്വാധീനിക്കും എന്നും ഉറപ്പുണ്ടായിരുന്നു.  

വിജയ്ന്റെ നായിക ആയപ്പോൾ ആ തീരുമാനം ശരിയാണെന്നു മനസ്സിലായി. സംവിധായകന്‍ ലോകേഷ് കനകരാജ്, വിജയ്, വിജയ് സേതുപതി... ഇതെല്ലാം ഏതു നടിയുടെയും ബക്കറ്റ് ലിസ്റ്റിലുള്ള പേരുകൾ ആണല്ലോ.

ഒരു വർഷം മുൻപാണ് ‘മാസ്റ്ററി’ന്റെ ഷൂട്ട് കഴിഞ്ഞത്. ഇ പ്പോഴും വിജയ് പറഞ്ഞ വാക്കുകൾ മനസ്സിലുണ്ട്. ‘അഭിനയം തുടരണം. മികച്ച ഭാവിയുണ്ട്.’  അധികം സംസാരിക്കാത്ത ഒ രാളിൽ നിന്ന് ഇങ്ങനെയൊരു കമന്റ് വലുതല്ലേ. അടുത്ത സിനിമ ധനുഷിന്റെ ‘ഡി ഫോർ ത്രീ’ ആണ്.  

കഴിഞ്ഞ ഏപ്രിൽ പതിമൂന്നിനാണ് ‘മാസ്റ്റർ’ റിലീസ് ചെയ്യേണ്ടിയിരുന്നത്. ഞങ്ങളെല്ലാം വലിയ ത്രില്ലിലായിരുന്നു.  മാ സ് റിലീസ് ആഘോഷിക്കാനുള്ള ഒരുക്കത്തിനിടയിലാണ് കോ വിഡ് കാരണം തിയറ്റർ അടച്ചിടലിലേക്ക് പോയത്. അന്ന് കാത്തിരിപ്പിന്റെ പോസ് ബട്ടനിൽ കുടുങ്ങിയ സ്വപ്നം ഇപ്പോഴാണ് ഒാടിത്തുടങ്ങിയത്.

വളരുന്നത് ബോളിവുഡ് ലോകത്ത്, ചുവടുറപ്പിക്കുന്നത് തമിഴിൽ. പക്ഷേ, നന്നായി മലയാളം പറയുന്നുമുണ്ടല്ലോ?

മനസ്സു കൊണ്ട് ഞാനിപ്പോഴും ‘പയ്യന്നൂർകാരി’യാണ്.  അച്ഛനും അമ്മയും മലയാളികൾ‌. അച്ഛന്റെ വീട് പയ്യന്നൂരാണ്. മുംബൈയിൽ പഠിച്ചു വളർന്ന കുട്ടിക്ക് പലപ്പോഴും വീടും നാടുമായുള്ള ബന്ധം അറ്റു പോകേണ്ടതാണ്. പക്ഷേ, ഞങ്ങൾ അങ്ങനെയല്ല വളർന്നത്. വീട് ഇപ്പോഴും ഒരു മിനി കേരളം തന്നെ.

വർഷത്തിലൊരിക്കൽ നാട്ടിൽ പോകും. ഒരു മാസത്തോളം നിൽക്കും. നാട്ടിൽ നല്ല സുഹൃത്തുക്കളുണ്ട്. മലയാള സിനിമകൾ കണ്ടാണ് വളർ‌ന്നത്. വീട്ടിൽ മലയാളമേ സംസാരിക്കാറുള്ളൂ. ഭക്ഷണത്തിൽ പോലും നാടിന്റെ ടച്ച് ഉണ്ട്. ഷൂട്ടിനല്ലാതെ അച്ഛനെയും അമ്മയെയും വിട്ടു നിന്നിട്ടുമില്ല.

MALAVIKA_MOHANAN-1-Recovered

ഞാനിപ്പോഴും പാർ‌ട്ടികൾ ഇഷ്ടപ്പെടുന്ന ഒരാളല്ല. അമ്മയും അച്ഛനും ഒറ്റ കാര്യം മാത്രമേ ഇടയ്ക്കിടെ ഒാർമിപ്പിക്കാറുള്ളൂ. എവിടെ പോയാലും അധികം വൈകും മുൻപേ വീട്ടിൽ എത്തണം. ക്രിയേറ്റീവ് ആയ ഒരാളെ മുംബൈ തരുന്ന സ്വാതന്ത്ര്യം നല്ല രീതിയിൽ സ്വാധീനിക്കും. പല സംസ്കാരമുള്ള സുഹൃത്തുക്കൾ, അവരുടെ സംസാരവും ഭക്ഷണവും രീതികളും എല്ലാം എന്റെ സ്വഭാവം രൂപപ്പെടുത്താൻ സാഹായിച്ചു.

പിന്നെ, എനിക്ക് മലയാളത്തേക്കാളും ബോളിവുഡിനെക്കാളും അവസരങ്ങൾ കിട്ടുന്നതു തമിഴിലാണ്. ‘നിന്റെ കർമ ഭൂമി തമിഴാണ്’എന്ന് അമ്മ എപ്പോഴും പറയും.

‘പട്ടം പോലെ’ ആയിരുന്നു ആദ്യ സിനിമ. ഒരുപാടു പ്രതീക്ഷകൾ ഉണ്ടായിരുന്നില്ലേ?

പിന്നേ, പ്രതീക്ഷിക്കാതിരിക്കുമോ. ദുൽഖറിന്റെ നായിക, അച്ഛനെ പോലെ ഞാൻ ആദരിക്കുന്ന അഴകപ്പൻ സാറിന്റെ ആദ്യ സംവിധാനം. മമ്മൂട്ടി സാറാണ് എന്നെ ‘പട്ടം പോലെ’ യിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതെല്ലാം ആദ്യ സിനിമയുടെ ആവേശം കൂട്ടി.

പക്ഷേ, സിനിമ തിയറ്ററിൽ പ്രതീക്ഷിച്ചത്ര വിജയിച്ചില്ലെന്നത് സത്യം തന്നെയാണ്. അത് ഹൃദയം നുറുങ്ങുന്ന വേദനയായി. എനിക്ക് അത്ര പ്രായമല്ലേ ഉള്ളൂ. പരാജയത്തെയും വിജയത്തേയുമെല്ലാം എങ്ങനെ കൈകാര്യം ചെയ്യണം എന്നൊന്നും അന്ന് അറിയുകയേയില്ല.

സിനിമയിൽ നായിക ആകുമ്പോൾ ആവേശത്തോടെ ഒരുപാടു പേർ ഒപ്പമുണ്ടാകും. പക്ഷേ, പരാജയപ്പെടുമ്പോൾ എന്തു വേണമെന്ന് ആരും പറഞ്ഞു തരില്ല. അത് അനുഭവിച്ച് അറിയണം. വേറെ ഏതു ജോലിയിലും കുഴപ്പങ്ങളുണ്ടായാൽ ചുരു ക്കം പേരെ അറിയൂ. അതെല്ലാം ‘പ്രൈവറ്റ്’ പരാജയങ്ങളാണ്.   പക്ഷേ, ഒരു സിനിമ വീണുപോയാൽ  അതൊരു ‘പബ്ലിക്’ പരാജയം ആണ്. ഒരുപാടു പേർ ചർച്ച ചെയ്യും. മാനസികമായി വ ലിയ ആഘാതമുണ്ടാക്കും.

 സോഷ്യൽ മീഡിയയും വെറുതെ ഇരുന്നില്ല.  വലിയ ആക്രമണം നടന്നു. മറ്റു സിനിമാ ഇൻഡസ്ട്രികളെ അപേക്ഷിച്ച് മ ലയാളത്തിലെ ട്രോളുകൾ ക്രൂരമാകാറുണ്ട്. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥി കൂടത്തിൽ‌ തൊലി വച്ചു പിടിപ്പിച്ച പോലെ എന്ന് വരെ കമന്റുകൾ വന്നു. എന്റെ ശരീരത്തെക്കുറിച്ച് പറയാൻ ഇവർക്ക് എന്താണ് അവകാശം? ആ സ്ഥിതിക്ക് ഇപ്പോഴും വലിയ മാറ്റങ്ങൾ‌ മലയാളത്തിൽ വന്നിട്ടില്ല. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാൽ പോലും ആക്രമിക്കുന്നവർ ഇപ്പോഴും ഉണ്ടല്ലോ.

പരാജയം എന്നെ കരുത്തുള്ള ഒരാളാക്കി മാറ്റി. അതിനുള്ള പരിശീലനമായിരുന്നു ആ സിനിമ എന്നു തോന്നുന്നു. ഇപ്പോൾ വിജയത്തെയും പരാജയത്തെയും നേരിടാൻ പഠിച്ചു.

അന്നത്തെ വിഷമങ്ങളില്‍ നിന്നു പുറത്തു വരാൻ അ ച്ഛനും അമ്മയും തന്ന പിന്തുണ വലുതായിരിക്കില്ലേ?

ഡിപ്രഷനിലേക്കൊന്നും വീണു പോയില്ല. അച്ഛനും അമ്മയും ഒരുപാട് പിന്തുണ നൽകി. അങ്ങനെ ഒരു സപ്പോർട്ട് ഇല്ലാതെ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ പറ്റില്ല. സിനിമ നൽകുന്ന കുറേ ടെൻഷനുണ്ട്, അനിശ്ചിതത്വങ്ങളുണ്ട്. അതെല്ലാം ഞാനിറക്കി വയ്ക്കുന്നത് വീട്ടിലാണ്.

കുട്ടിക്കാലം മുതൽക്കേ ഞങ്ങളുടെ തീരുമാനങ്ങൾക്ക് അ ച്ഛനും അമ്മയും പ്രാധാന്യം നൽകാറുണ്ട്. ഹൈസ്കൂളിൽ എത്തിയപ്പോഴേക്കും കൂട്ടുകാരിൽ പലരുടെയും വീട്ടിൽ നിന്ന് ഡോക്ടർ–എൻജിനീയർ പ്രഷർ വന്നു തുടങ്ങി. അപ്പോഴും എ നിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഏതു കോഴ്സ് എടുക്കണം , എങ്ങനെ മുന്നോട്ടു പോകണം എന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കു കിട്ടി.  

‘ക്യാമറാമാന്റെ മകൾ’ ഈ ലേബൽ കരിയറിൽ എങ്ങനെ സഹായിച്ചു?

എല്ലാവരും നെപ്പോട്ടിസത്തെക്കുറിച്ചു (സ്വജനപക്ഷപാതം) പറയുന്ന സമയമാണല്ലോ. ബോളിവുഡിൽ പ്രത്യേകിച്ചും... ഒരു കാര്യം സത്യമാണ്, ശ്രീദേവിയുടെ മകൾ, ഷാറൂഖ് ഖാന്റെ മക ൻ‌... ഇങ്ങനെയുള്ള വിലാസങ്ങൾക്ക് ബോളിവുഡിൽ വലിയ വിലയുണ്ട്. എന്നാൽ സിനിമയിലെ നെപ്പോട്ടിസം എപ്പോഴും സ്റ്റാർ കിഡ് ആയവർക്കു മാത്രമേ പ്രയോജനപ്പെടൂ. ക്യാമറയ്ക്കു പിന്നിലുള്ളവര്‍ക്ക് അത്ര പ്രാധാന്യം കിട്ടാറില്ല.

‘കെ.യു മോഹനന്റെ മകൾ’ എന്ന വിലാസത്തിൽ എനിക്ക്  സിനിമ  കിട്ടിയിട്ടില്ല. അത് സ്വാഭാവികം ആണ്. കാസ്റ്റിങ് ഡയറക്ടറുടെ അടുത്തുവരെ എത്താം. പക്ഷേ, അതിനപ്പുറത്തേക്ക് പോകാൻ സഹായിക്കില്ല. അതുകൊണ്ട് ഇപ്പോൾ കാണുന്നത് എന്റെ മാത്രം യാത്രയാണ്.

ബോളിവുഡിൽ സ്റ്റാർ കിഡ്സ് ഇരുപതു വയസ്സിലേ അ ഞ്ചും ആറും സിനിമകൾ ചെയ്യുന്നു. അതില്‍‌ അഞ്ചും പരാജയപ്പെട്ടാലും ആറാമത്തേത് അവരെ തേടി വന്നിരിക്കും. എനിക്ക് അങ്ങനെയല്ല. ആദ്യ വർഷങ്ങളിൽ നടത്തുന്ന പരിശ്രമം കഠിനമാണ്. ചിലപ്പോൾ വീണു പോകാം. എന്നാലും അവിടെ നിന്ന് എഴുന്നേൽക്കാനുള്ള ഊർജം സ്വയം കണ്ടെത്തണം.

IMG-20210109-WA0030

എന്റെ കരിയറിലെല്ലാം മാസ്റ്റേഴ്സിനൊപ്പം നിൽക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. എല്ലാ നടിമാരുടെയും സ്വപ്നത്തിലുള്ളവർക്കൊപ്പം തുടക്കത്തിലേ നിൽക്കാനായി. അതല്ലേ വലിയ സന്തോഷം.

മകളോട് അഞ്ചു േചാദ്യങ്ങള്‍

മാളവികയുടെ അമ്മ ബീനാ മോഹനൻ ബോളിവുഡ് താ രങ്ങൾ ഉൾപ്പടെ നിരവധി സെലിബ്രിറ്റികളുമായി അഭിമു ഖം നടത്തിയ പത്രപ്രവർത്തകയാണ്. അമ്മ മകളോടു ചോദിക്കുന്ന അ‌ഞ്ചു ചോദ്യങ്ങൾ‌...

വനിതയ്ക്കു വേണ്ടി പ്രിയങ്കാ ചോപ്രയുമായി അഭിമുഖം നടത്തുമ്പോൾ മാളു എനിക്കൊപ്പം വന്നിരുന്നു. ലൈംലൈറ്റിലേക്ക് വരണമെന്ന് ആന്ന് ആഗ്രഹിച്ചോ?

ആകെ ആ ഒരു അഭിമുഖത്തിനു മാത്രമേ ഞാൻ പോയിട്ടുള്ളൂ. പ്രിയങ്ക ചോപ്ര മിസ് വേൾഡ് ആയ സമയം. മിസ് വേ ൾഡിനെ കാണാൻ അത്ര ആഗ്രഹത്തോടെയാണ് പോയത്. ഒപ്പം നിന്ന് ഫോട്ടോ ഒക്കെ എടുത്തു.  നായികയാവുക എന്നൊന്നും  എട്ടാം ക്ലാസുകാരിയുടെ സ്വപ്നത്തിലേ ഇല്ല.   

മിസ് ഇന്ത്യ സ്വപ്നം മനസ്സിലുണ്ടായിരുന്നോ?

ടീനേജ് മുതൽക്കേ എനിക്ക് മോഡലിങിനോടും സൗന്ദര്യമത്സരങ്ങളോടും താൽപര്യം തോന്നിയില്ല. അത്തരം മത്സരങ്ങളിൽ പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രങ്ങൾക്കും നടക്കുന്ന രീതിക്കും പറയുന്ന കാര്യങ്ങളിലും ഒക്കെ കൃത്രിമത്വം തോന്നിയിരുന്നു.  

അച്ഛൻ ക്യാമറ ചെയ്യുന്ന സിനിമയിൽ അഭിനയിക്കുക മോഹമല്ലേ?

അത് ചോദിക്കാനുണ്ടോ? ആ സിനിമയ്ക്കായി ഞാൻ കാത്തിരിക്കുകയാണ്. അച്ഛന്റെ ക്യാമറയ്ക്കു മുന്നിൽ  ഞാൻ നിൽക്കുന്ന ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒന്നാണ്. അതൊരു വലിയ അംഗീകാരമായിരിക്കും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ അതു സംഭവിക്കുമെന്ന് കരുതുന്നു.   

സഹോദരൻ ആദിത്യയുമായി ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കുന്നത് ഏതു കാര്യത്തിനാണ്?

ചെറുപ്പത്തില്‍ അമ്മ ഞങ്ങൾക്കിട്ട പേര് ഒാർമയുണ്ടോ?ടോം ആന്‍ഡ് ജെറി. ഞാനാണ് ജെറി. അടികൂടാൻ പ്രത്യേകിച്ചു കാരണം ഒന്നും വേണ്ട. രണ്ടു പേരും പെട്ടെന്ന് ദേഷ്യം വരുന്നവരാണ്. ക്ഷമ വളരെ കുറവും.

(യുകെയിൽ ആർക്കിയോളജി പഠിക്കുന്ന ആദിത്യ ഗിറ്റാറിസ്റ്റ് കൂടിയാണ്.)

ആദ്യ സ്റ്റാർ സ്റ്റക് ഏതാണ്?

ഷാരൂഖ് ഖാനെ കാണാൻ പോയത്. ഞാൻ‌ ആദ്യമായി പരിചയപ്പെട്ട ബോളിവുഡ് സൂപ്പർസ്റ്റാർ. ഷോട്ട് തീർന്ന് അദ്ദേഹം വന്ന് ‘ഹായ്’ പറഞ്ഞു. എനിക്കു കസേരയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റിയില്ല. ‘ഇങ്ങനെയാണോ പെരുമാറേണ്ടതെ’ന്ന് അമ്മ അന്ന് വഴക്കും പറഞ്ഞു. പക്ഷേ, കാലുകൾ വിറയ്ക്കുന്നതു കൊണ്ട് എഴുന്നേൽ‌ക്കാൻ പറ്റിയില്ല, അതാണ് സത്യം.

മജീദ് മജീദിയുെട സിനിമ

കരിയറിൽ ഒട്ടും പ്രതീക്ഷിക്കാത്ത ടേണിങ് പോയിന്റ് ആയിരുന്നു മജീദ് മജീദിയുടെ‘ബിയോണ്ട് ദ് ക്ലൗഡ്സ്’ എന്ന ഹിന്ദി സിനിമ. ഈ പ്രൊജക്ടിനെക്കുറിച്ച് ആദ്യമേ ഞാൻ കേട്ടിരുന്നു. ദീപിക പദുക്കോൺ  അഭിനയിക്കുന്നു എന്നാണറിഞ്ഞത്. ആ സിനിമ ഷൂട്ടിങ് കഴിഞ്ഞു എന്നും കരുതി.

പക്ഷേ, ഒരു ദിവസം കാസ്റ്റിങ് ഡയറക്ടർ എന്നെ വിളിക്കുന്നു. കുറച്ചു ഫോട്ടോയുമായി അടുത്ത ദിവസം ഒാഫിസിലേക്ക് എത്താൻ പറ‍ഞ്ഞു. മജീദി സർ ഉൾപ്പടെ എല്ലാവരും അവിടെയുണ്ടായിരുന്നു. സിനിമയുടെ പ്രൊഡ്യൂസർമാർ വലിയ താരങ്ങളെ പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ മുഖം വേണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. അങ്ങനെയാണ് എനിക്ക് അവസരം കിട്ടിയത്. ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകനും അ തു പോലൊരു ടീമിനോടും ഒപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം.

malavvbb5566ghhh
Tags:
  • Celebrity Interview
  • Movies