‘എൻകരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസി.’ ‘നമ്മളിലെ’ കുറുമ്പുകാരി നായികയെ ഓർത്തെടുക്കാൻ ഈ പാട്ട് തന്നെ ധാരാളം. ക്യാമ്പസ് ഒന്നടങ്കം ഏറ്റെടുത്ത പാട്ടും അതിലെ നായികയും കാലങ്ങളേറെ കഴിഞ്ഞിട്ടും മലയാളിക്ക് സുഖമുള്ള ഓർമയോട്. സിനിമയോട് താത്കാലിക ഗുഡ്ബൈ പറഞ്ഞ് കുടുംബന്റെ ജീവിതത്തിന്റെ തിരക്കുകളിൽ കഴിയുമ്പോഴും കേരളക്കര നൽകിയ സ്നേഹവായ്പുകൾ ഈ തൃശൂർക്കാരി മറന്നിട്ടില്ല. അമേരിക്കയിലെ കലിഫോർണിയയിൽ കുടുംബവുമൊത്ത് സ്ഥിരതാമസമാക്കിയ രേണുക മനസു തുറക്കുന്നു..ജീവിതത്തെക്കുറിച്ച്...പ്രിയങ്കരിയാക്കായ സിനിമയെക്കുറിച്ച്...
എനിക്കു ചുറ്റും തിരിയുന്ന ലോകം
‘അമ്മാ... അമ്മയെ എന്തിനാ ഇന്റർവ്യൂ ചെയ്യണേ?’ രേണുകയുടെ മൂത്ത മകൾ സ്വാതി ചോദ്യവുമായെത്തി.
‘അമ്മ പണ്ട് നടിയായിരുന്നില്ലേ, അതു കൊണ്ടാ...’. മകളെ ചേർത്തു പിടിച്ചു രേണുക പറഞ്ഞു തുടങ്ങിയത് മക്കളുടെ മലയാളത്തെ കുറിച്ചാണ്.
‘ഭർത്താവ് സൂരജ് കുമാർ നായർക്കും എനിക്കും മക്കൾ മലയാളം കൂടി പഠിച്ചു വളരണമെന്ന് നിർബന്ധമായിരുന്നു. കലിഫോർണിയയിൽ താമസം തുടങ്ങിയിട്ട് 13 കൊല്ലമായി. മക്കൾ ജനിച്ചുവളർന്നതൊക്കെ ഇവിടെയാണെങ്കിലും നാട്ടിലെ കുട്ടികളെ പോലെ തന്നെ അവരും മലയാളം പറയും. സ്വാതിക്ക് പത്തു വയസ്സ്. ഇളയവൾ അനികയ്ക്ക് നാലു വയസ്സ്.
ബേ ഏരിയയിലെ സാൻഹോസാണ് ഞങ്ങളുടെ സ്ഥലം. വീട്ടിൽ എല്ലാവരും മലയാളം പറയണമെന്ന് കൂടുതൽ നിർബന്ധം സൂരജിനാണ്. കുട്ടികൾ ചിലപ്പോൾ എന്തേലും ഇംഗ്ലിഷിൽ പറഞ്ഞാൽ ഞാൻ കാര്യമാക്കില്ല. പക്ഷേ, സൂരജ് അവരെ കൊണ്ട് പറഞ്ഞ കാര്യം മലയാളത്തിൽ പറയിപ്പിച്ചിട്ടേ വിടൂ. ’
അമേരിക്കയിലേക്ക് പറിച്ചു നട്ടിട്ടും മനസ്സുകൊണ്ട് നാടും നാട്ടിൻപുറവും ഒക്കെ കൊതിക്കുന്ന തനി മലയാളിയായി രേണുക....
കൂടുതൽ വായനയ്ക്ക് വനിത ഡിസംബർ ആദ്യലക്കം കാണുക