തമിഴ് സൂപ്പർതാരം വിക്രമിന്റെ അച്ഛനും പ്രശസ്ത നടനുമായ വിനോദ് രാജ് അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം ഏറെക്കാലമായി അഭിനയത്തില്‍ നിന്നും വിട്ടുനിൽക്കുകയായിരുന്നു വിനോദ് രാജ്. ജോണ്‍ വിക്ടര്‍ എന്നാണ് ഇദ്ദേഹത്തിന്റെ ശരിയായ പേര്.
ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ടെലിവിഷൻ സീരിയലിൽ നിന്നാണ് വിനോദ് രാജ് അഭിനയ രംഗത്ത് എത്തിയത്. പിന്നീട് 'കാതല്‍ കണ്മണി' എന്ന ചിത്രത്തിലൂടെ സിനിമയിൽ നായകനായി. എന്നാല്‍ ആ സിനിമ പരാജയപ്പെട്ടതോടെ പിന്നീട് നായക സ്ഥാനം ലഭിച്ചില്ല.
ഭാര്യ രാജേശ്വരി സബ് കലക്ടറായിരുന്നു. നടൻ വിക്രമിനെ കൂടാതെ ഇവർക്ക് ഒരു മകനും മകളുമുണ്ട്. രണ്ടാമത്തെ മകന്‍ അരവിന്ദ് യുഎഇയില്‍ സെറ്റില്‍ഡാണ്. മകള്‍ അനിത ടീച്ചറാണ്. നടന്‍ പ്രശാന്തിന്റെ അച്ഛൻ ത്യാഗരാജന്റെ സഹോദരിയാണ് രാജേശ്വരി. അച്ഛന്‍ നടനായ ശേഷമാണ് വിക്രം സിനിമയിൽ എത്തിയത്. എന്നാല്‍ അച്ഛന്റെ പേര് എവിടെയും ഉപയോഗിക്കാതെ ഡബ്ബിങ് ആര്‍ട്ടിസ്റ്റായിട്ടായിരുന്നു വിക്രമിന്റെ സിനിമാ അരങ്ങേറ്റം.