റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് മധുര ശബ്ദത്തിൽ പാടി സോഷ്യൽ മീഡിയയുടെ മനം കവർന്ന്, ആസ്വാദകരുടെ ഹൃദയം കീഴടക്കിയ രാണു മൊണ്ടലിനെ ആരും മറക്കില്ല. അതിനു ശേഷം രാണു താരമായതും വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ, ബോളിവുഡ് നടനും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഹിമേഷ് രഷാമിയ രാണുവിനെക്കൊണ്ടു സിനിമയിൽ പാടിച്ചിരിക്കുന്നു.
പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന്, ശബ്ദമാധുര്യത്തില്‍ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന ഗാനം ആലപിച്ച തെരുവോര ഗായിക ഇനി ചലച്ചിത്ര പിന്നണിഗായികയാണ്.
ഹിമേഷിന്റെ പുതിയ ചിത്രമായ ‘ഹാപ്പി ഹാര്‍ഡി’യിലെ ‘തേരി മേരി കഹാനി’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് രാണുവിന്റെ അരങ്ങേറ്റം.
‘ഹാപ്പി ഹാര്‍ഡിയിലെ തേരി മേരി കഹാനി എന്ന ഗാനം ദൈവിക ശബ്ദത്തിനുടമ രാണു മൊണ്ടലിനൊപ്പം റെക്കോര്‍ഡ് ചെയ്തു..എത്തിപ്പിടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ സ്വപ്നങ്ങള്‍ പൂവണിയും..പോസ്റ്റിറ്റീവ് ആയ ഒരു മനോഭാവം ഉണ്ടെങ്കില്‍ സ്വപ്നങ്ങള്‍ കൈയ്യിലൊതുങ്ങും...’ റെക്കോര്‍ഡിങ് വിഡിയോ പങ്കുവച്ച് ഹിമേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
രാണുവിന്റെ മെയ്ക്കോവര്‍ ചിത്രങ്ങളും അടുത്തിടെ വൈറലായിരുന്നു
വിഡിയോ വൈറലായതോടെ ഈ ഗായികയെ തേടി കൈനിറയെ അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്വന്തം മ്യൂസിക്കല്‍ ആല്‍ബം ചെയ്യാന്‍ വരെ ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തിയവര്‍ പറഞ്ഞിരുന്നു.
മുംബൈ സ്വദേശിയായ ബാബു മൊണ്ടാല്‍ ആയിരുന്നു ഇവരുടെ ഭര്‍ത്താവ്. ബാബുവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനില്‍ പാട്ടു പാടിയാണ് നിത്യവൃത്തിക്ക് വഴി കണ്ടെത്തിയിരുന്നത് .