Monday 27 August 2018 01:34 PM IST

അങ്ങനെ നസ്രിയയിൽ ഞാൻ അഡിക്ടായി, മലേഷ്യയിൽ നിന്നു പോലും ഇപ്പോൾ ദിവസവും വീട്ടിൽ എത്തും!

Vijeesh Gopinath

Senior Sub Editor

fahad ഫോട്ടോ: ഷെഹീൻ താഹ

ഏതോ സിനിമയിലേതു പോലെയായിരുന്നു ആ മുറി. അവർ കഥാപാത്രങ്ങളും. ഏതു വെളിച്ചവും  ഒാർമകളുടെ നിലാവായി മാറുന്ന ഒരു ചുമരുണ്ട് അകത്ത്. അവിടെ വാക മരച്ചോട്ടില്‍ വീണ പൂക്കൾ പോലെ കുറേ ഫോ ട്ടോകൾ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു. നാലുവർഷത്തെ പ്രണയത്തില്‍‌ നിന്ന് ഇതളടർത്തിയെടുത്ത കുറേ നിമിഷങ്ങൾ...  അതില്‍ ചി രിക്കുന്ന, ഉറങ്ങുന്ന നസ്രിയ. കൂടെ, വെയിൽ വെട്ടം തിളങ്ങുന്നതു പോലുള്ള വലിയ കണ്ണുക ളുമായി പലതരം ഫഹദ് മുഖങ്ങൾ... 

അതിനരികിലുള്ള ആ  വലിയ ഒറ്റ കസേരയിൽ ഫഹദും നസ്രിയയും ഒരുമിച്ചിരുന്നു, ഒപ്പം ഒറിയോ എന്നു വിളിക്കുന്ന ആ കുഞ്ഞു പട്ടിക്കുട്ടിയും. 

പ്രണയത്തിന്റെ വീഞ്ഞിൽ തുടുത്ത ഒരു പാടു സന്ധ്യകൾ, പുലരികൾ ഇവിടെവിടൊക്കെയോ ഒാർമത്തൂവൽ പൊഴിച്ചിട്ട് ഒളിഞ്ഞു നിൽക്കുന്നുണ്ട്. അതുകൊണ്ടാവും ഫഹദ് പറ ഞ്ഞു തുടങ്ങിയത്... ‘ഷൂട്ടിങ് എത്ര വൈകി കഴി‍ഞ്ഞാലും വീട്ടിൽ തിരിച്ചെത്താൻ കു‍‍ഞ്ഞു സാധ്യതയെങ്കിലും ഉണ്ടെങ്കിൽ എനിക്കിങ്ങോട്ടു പറന്നു വരാൻ തോന്നാറുണ്ട്. എന്നെ ഇങ്ങോട്ടു ‘ഡ്രൈവ് ചെയ്യിക്കുന്ന’ ഒരു ഘടകം ഇവിടെയുണ്ട്. നസ്രിയ എന്തോ മാജിക് ചെയ്തിട്ടുണ്ട്...’’കപ്പലിനു കാറ്റു കൂട്ടു പോകുന്നപോലെ നസ്രിയ ചിരിച്ചു. 

നസ്രിയയിൽ ഫഹദ് അത്ര അഡിക്റ്റഡാണല്ലേ?

‘‘അത്രയ്ക്ക് അഡിക്‌ഷനൊന്നും  ഇല്ലെന്നു’’ പറഞ്ഞ് ചോ ദ്യത്തിൽ നിന്ന് നസ്രിയ ഒഴിഞ്ഞു മാറുന്നു. 

പക്ഷേ, ഫഹദ് പൊട്ടിച്ചിരിച്ചു പറഞ്ഞു, ‘‘ഭയങ്കര ട്രിക്ക് പ്രയോഗിച്ച് നസ്രിയ എന്നെ അഡിക്റ്റാക്കി മാറ്റി. മലേഷ്യയിൽ ഷൂട്ടിനു പോയപ്പോൾ ഒറ്റ രാത്രയിൽ വീട്ടിൽ വന്ന് ഞാ ൻ തിരിച്ചു പോയിട്ടുണ്ട്. ഇത്ര റിസ്ക് എടുത്തു പോണോ എ ന്നൊക്കെ സെറ്റിലുള്ളവർ ചോദിക്കും... 

Inside-Page_SHA0014

ഫഹദിനെ ‘അടുക്കിപ്പെറുക്കി വ‍ൃത്തിയാക്കിയത് ’ നസ്രിയയാണ്. ശരിയല്ലേ?  

ഫഹദ്– ഒരു സംശയവും ഇല്ല. ഇപ്പോഴുള്ള ‘ഡിസിപ്ലിൻ’ ഉണ്ടായത് നസ്രിയയുടെ കൂടെ ചേർന്നതിൽ പിന്നെയാണ്. ഈ  മാനസികാവസ്ഥയിലേക്ക് എന്നെ എത്തിക്കാൻ നസ്രിയയ്ക്ക് നാലു വർഷം വേണ്ടി വന്നു. ഇനിയൊരു അഞ്ചു വർഷം കൂടി കഴിഞ്ഞാൽ ഞാൻ കുറച്ചു കൂടി മാറിയേക്കും. 

ജീവിതത്തിൽ എനിക്ക് ‘എക്സ്പ്രസ്സ്’ ചെയ്യാനറിയില്ല. ടെൻഷനൊന്നും തുറന്നു പറയില്ല.  ഒരിക്കൽ എംടിയുടെ ‘ആ ൾക്കൂട്ടത്തിൽ തനിയെ’ ടിവിയിൽ വന്നു. ഈ സിനിമ കണ്ടിട്ടു ണ്ടോ എന്നു നസ്രിയയോടു ചോദിച്ചപ്പോൾ ഒരു നിമിഷം ആ ലോചിച്ചു കഴിഞ്ഞ് ഉത്തരം വന്നു, ‘‘സിനിമ കണ്ടിട്ടില്ല. പക്ഷേ,  അതു പോലൊരാൾ ഈ വീട്ടിലുണ്ട്...’’

നസ്രിയ– ഫഹദിന്റെ ജീവിതത്തിൽനിന്ന് ഞാനൊന്നും എ ടുത്തുമാറ്റിയിട്ടില്ല. പണ്ടു ഫഹദ് എങ്ങെനയായിരുന്നോ ഇ പ്പോഴും അങ്ങനെ തന്നെ. എന്തെങ്കിലും ടെൻഷനുണ്ടെങ്കിൽ ഫഹദ് പറയില്ല. ആൾക്കൂട്ടത്തിനിടയിലാണെങ്കിലും വേറേതോ ലോകത്തു നിൽക്കും പോലെ. അപ്പോൾ നമുക്കു മനസ്സിലാകും. പിന്നെ  പുറകേ നടന്ന് ചോദിച്ച് കാര്യം കണ്ടുപിടിക്കണം. 

ഞങ്ങളുടെ സ്വഭാവത്തിൽ ഒരുപാടു വ്യത്യാസങ്ങൾ ഉണ്ട്. അത്തരം വ്യത്യാസങ്ങളാണ് ജീവിതം കുറച്ചുകൂടി എ ളുപ്പമാക്കുന്നതെന്നു തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് ഒരു യാത്ര പോകുകയാണെങ്കിൽ വണ്ടി സ്റ്റാർട്ട് ചെയ്താൽ എ വിടെയാണോ പോകേണ്ടത് അവിടെ എത്തിയാലേ ഫഹദ് കാ ർ നിർത്തൂ. പക്ഷേ, ഞാനങ്ങനെയല്ല, ഇടയ്ക്കിടെ ഇറങ്ങി, ഷോ പ്പിങ്ങൊക്കെ ചെയ്ത്...ആൾക്കൂട്ടത്തിലേക്കൊക്കെ ഇറങ്ങാൻ ഫഹദിന് പേടിയാണ്. ഞാനങ്ങനെയല്ല. 

ഫഹദ്– കുറേ സാമ്യങ്ങളും ഉണ്ട്. ദാ, ഇപ്പോൾ ഒന്നു ബാംഗ്ലൂരേക്ക് പോയാലോ എന്നു ചോദിച്ചാൽ പിന്നെന്താ പോവാം എന്നു പറഞ്ഞ് നസ്രിയ ചാടി വീഴും. ഏതു ചെറിയ ‘എക്സൈറ്റ്മെന്റിനും’ നസ്രിയയുണ്ട്. 

 എന്റെ വീട്ടിൽ നേരെ തിരിച്ചായിരുന്നു. എപ്പോൾ പുറപ്പെ ടണം എവിടൊക്കെ പോണം. എല്ലാത്തിനും ക‍ൃത്യമായ മു ന്നൊരുക്കം ഉണ്ടാവും. ഞങ്ങൾ രണ്ടും അങ്ങനെയല്ല. യാത്രക ളധികവും ഒരു പ്ലാനിങ്ങും ഇല്ലാതെയാണ്. ഇറങ്ങുമ്പോഴും കൃ ത്യമായ തീരുമാനമുണ്ടാവില്ല, എങ്ങോട്ടാണെന്ന്... 

പ്രണയം ഏതവസ്ഥയിലും സുന്ദരമാണെങ്കിലും വിവാഹശേഷം അതിനു കിട്ടുന്ന സ്വാതന്ത്ര്യം  ഉണ്ടല്ലോ, അതു മനോഹ രമാണ്. ആരോടും നമുക്ക് വിശദീകരണങ്ങൾ കൊടുക്കണ്ട. ആരോടും ഉത്തരം പറയേണ്ട.. അപ്പോൾ പ്രണയത്തിന്റെ സൗ ന്ദര്യവും കൂടും. വീട്ടില്‍ നിന്നു വിളിച്ചാലുള്ള ഇപ്പോഴത്തെ ആ ദ്യ ചോദ്യം ‘നിങ്ങൾ എവിടെയാണെ’ന്നാണ്?

Inside-Page_SHA0149

നാലു വർഷത്തിനു ശേഷം ‘കൂടെ’ എന്ന സിനിമയിലേ ക്ക്... വീണ്ടുമെത്തുമ്പോള്‍ സിനിമ മാറിയോ അതോ ന സ്രിയ മാറിയോ?

എനിക്ക് ഒരു മാറ്റവുമില്ല. കല്യാണം കഴിഞ്ഞതോടെ ഞാനൊറ്റയ്ക്ക് ലൊക്കേഷനിലേക്കു പോകുമെന്നാണ് എല്ലാവരും വിചാരിച്ചത്. ഞാൻ വീട്ടിൽ വിളിച്ച്  പറഞ്ഞു, സെറ്റിലേക്ക് പോകണമെങ്കിൽ എന്റെ കൂടെ ആളു വേണം. ഫാമിലി ഇല്ലാ തെ ആലോചിക്കാനേ വയ്യ. 

ബാംഗ്ലൂർ ഡെയ്സ് കഴിഞ്ഞ് മറ്റൊരു സിനിമയിലെത്താൻ ഇത്രയും അകലമുണ്ടാകുമെന്ന് കരുതിയതല്ല. കുറച്ചു മാസം കഴിഞ്ഞിട്ടു വരാമെന്നു വിചാരിച്ചു, അല്ലാതെ  പ്ലാനിങ്ങൊന്നും ഇല്ലായിരുന്നു. പക്ഷേ, അത് ഇത്രയും വർഷം നീണ്ടു. അ ഞ്ജലി ചേച്ചിക്കും (അഞ്ജലി മേനോൻ) ഇതേ അനുഭവമായി രുന്നു. ബാംഗ്ലൂർ ഡെയ്സ് ആയിരുന്നല്ലോ ഞങ്ങളുടെ രണ്ടു പേരുടെയും അവസാന സിനിമ. 

ഞാനിങ്ങനെ മടിപിടിച്ചിരിക്കുമ്പോഴാണ്  അഞ്ജലി ചേച്ചിയുടെ ഫോൺകോൾ. ‘ഒരു കഥയാലോചിക്കുന്നുണ്ട്. നീയും ഉണ്ടെന്നു’  പറഞ്ഞു. അപ്പോഴും വീണ്ടു ക്യാമറയ്ക്കു മുന്നിലേ യ്ക്കു വരാമെന്നൊന്നും ഞാൻ ആലോചിച്ചിട്ടില്ല.  കുറച്ചു മാ സങ്ങൾക്കു മുൻപ് പിന്നെയും വിളിച്ചു, ‘കൊച്ചിയി ലുണ്ട്. കഥ കേട്ടാലോ?’.  

 പിക്നികിനു പോകും പോലെയാണ് ഞാൻ വീണ്ടും ലൊക്കേഷനിലേക്കു പോയത്. പുതിയൊരു ലോകം  പോലെ ആ ദ്യം തോന്നി. എന്തൊക്കെയോ മാറ്റങ്ങൾ വന്നിട്ടുണ്ട്.  ഷൂട്ടിനു മുൻപുള്ള വർക്ക് ഷോപ്പുകളില്‍ പങ്കെടുത്തപ്പോൾ   ബാംഗ്ലൂർ ഡെയ്സിന്റെ കാലമാണ് ഒാർമ വന്നത്. 

എല്ലാവരെയും പരിചയപ്പെടുത്താനും  അകലം കുറയ്ക്കാ നുമൊക്കെയാണ് ഷൂട്ടിനു മുൻപ് അന്ന് വർക്ക് ഷോപ്പ് സംഘടിപ്പിച്ചത്. രണ്ടു ഭാഗമായാണ് നടത്തിയത്. അതിൽ ഒരെണ്ണം ഉത്സവം പോലെയായിരുന്നു. ആകെ ബഹളം. ഞാനും ദുൽ ഖറും നിവിനും...

 പക്ഷേ, ഫഹദിനൊപ്പം ഉള്ളത് ഭയങ്കര സീരിയസ്. നിശ്ശബ്ദം, കളിയും ചിരിയും തമാശയും ഒന്നുമില്ല. കഴിയുന്നതും ഞങ്ങളെ അകറ്റി നിർത്തും.  സിനിമയിൽ ഞങ്ങൾക്ക് അത്ര അടുപ്പമില്ലല്ലോ. പക്ഷേ, ആ സമയത്തായിരുന്നു വിവാഹം കഴിക്കാൻ തീരുമാനിച്ചത്. അകന്നു നിൽക്കുമ്പോഴുണ്ടായ അടുപ്പത്തെക്കുറിച്ച് എല്ലാവരും പിന്നീടാണ് അറിഞ്ഞതെന്നു മാത്രം. 

വീട്ടിലിരുന്ന നാലു വർഷം  ബോറടിച്ചോ?

നസ്രിയ– ഞാൻ സിനിമയിലഭിനയിച്ചത് രണ്ടോ മൂന്നോ വ ർഷം മാത്രമായിരുന്നു. അതുകൊണ്ടാണോ എന്നറിയില്ല, എ നിക്കൊന്നും തോന്നിയില്ല.  മാറി നിന്ന നാലു വർഷം എത്രവേ ഗമാണ് കഴിഞ്ഞത്. 

ഈ അപാർട്മെന്റിന്റെ ഇന്റീരിയര്‍ ചെയ്യാനും മറ്റുമായി കുറെ നാളുകൾ പോയി. പിന്നെ ഞങ്ങളുടെ യാത്രകൾ... സത്യത്തിൽ കല്യാണം കഴിഞ്ഞ് ഒരുവർഷം സിനിമിയിൽ നിന്ന് ഫഹദും മാറി നിന്നിരുന്നു. അതാരും പറയുന്നില്ലെന്നു മാത്രം. ‌

ഫഹദ്– ‘മഹേഷിന്റെ പ്രതികാരം’ കഴിഞ്ഞ് കൃത്യം ഒരു വർഷം ഒരു സിനിമയിലും അഭിനയിക്കാതെ ഞാൻ വീട്ടിലിരുന്നു. ആ കാലത്ത് ഒരുപാടു യാത്രകൾ പോയി.

ഒരു വർഷം തികയാൻ  വാശിപോലെ കാത്തിരുന്നു. ‘ടേക്ക് ഒാഫ്’ ജൂലൈ 1 ന് ആരംഭിക്കേണ്ടതായിരുന്നു. വെറുതെയിരു പ്പിന് ഒരു വർഷം തികയുന്ന ജൂലൈ 12നേ ഞാനെത്തൂ എ ന്നു പറഞ്ഞിരുന്നു. ഇതാരെങ്കിലും കണ്ടുപിടിച്ചിരുന്നെങ്കിൽ  ഫഹദിനെ വീട്ടിലിരുത്തിയ ‘ഭീകരി’ ആണ് നസ്രിയ എന്നു  പറഞ്ഞേനെ. 

അത്രയും നേരം ഫഹദിന്റെയും നസ്രിയയുടെയും മുഖത്തേക്കു നോക്കി കൊണ്ടിരുന്ന പഞ്ഞിക്കെട്ടുപോലുള്ള പട്ടിക്കുട്ടി  ചാടിയിറങ്ങി... 

‘ഒറിയോ...’ നസ്രിയയുടെ വിളി കേട്ട് പാവത്താനെ പോ ലെ തിരിച്ചു വന്നു പിന്നെയും അടുത്തിരുന്നു. ‘ഇതാണ് ഒറി യോ...’ പാവക്കുട്ടിയെ പരിചയപ്പെടുത്തും പോലെ നസ്രിയ പറഞ്ഞു തുടങ്ങി...

ഫഹദിന്റെ ഗിഫ്റ്റാണിത്. എനിക്ക് നായ്ക്കുട്ടികളെ പേടി യായിരുന്നു. പക്ഷേ, ഫഹദിന് ഒരുപാടിഷ്ടം. നമുക്കൊരു പ പ്പിയെ വാങ്ങിയോലോ എന്നു കുറേ പറഞ്ഞപ്പോൾ ഞാൻ സ മ്മതിച്ചു. വെളുപ്പും കറുപ്പും നിറം കണ്ടപ്പോൾ  ബിസ്കറ്റാണ് ഒാർമ വന്നത്. അതോടെ പേരും ഇട്ടു; ഒറിയോ. കുഞ്ഞിക്കണ്ണു മിഴിച്ച് ഒറിയോ നസ്രിയയെ നോക്കി തലകുടഞ്ഞു...

_SHA0100

പിറന്നാളുകൾ ഒാർത്തിരിക്കുന്ന, വെഡ്ഡിങ് ആനിവേഴ്സറി ഒാർത്തിരിക്കുന്ന ഭർത്താവാണോ ഫഹദ്?

വിവാഹം കഴിഞ്ഞ് ആദ്യ പിറന്നാളിന് എനിക്കു തന്ന സമ്മാനം പ്ലേസ്റ്റേഷനാണ്. ആൺകുട്ടികൾക്കു കൊടുക്കുന്ന ഗിഫ്റ്റ്. എന്റെ ക്രേസ് അറിഞ്ഞു തന്നതാണ്.

സിനിമയിലേ പോലെ നസ്രിയയുടെ സ്വഭാവത്തിൽ ഒരു ആൺകുട്ടിയുണ്ടോ?  

ഫഹദ്– കാര്യങ്ങളെല്ലാം ചിട്ടയോടു ചെയ്യുന്ന മനസ്സുണ്ടെന്നെനിക്ക് തോന്നിയിട്ടുണ്ട്.  ദേ ആ  ടേബിൾ കണ്ടോ?  ഞാനെപ്പോ ഴും വിചാരിക്കുന്നത് അത് മാസികയും പേപ്പറുമൊക്കെ വ യ്ക്കാനുള്ള സ്ഥലമാണെന്നാ. പക്ഷേ, നസ്രിയ പറയുന്നത് അത് ടിവി റിമോട്ട് മാത്രം വയ്ക്കാനുള്ള ടേബിളാണെന്നൂം. ഞാനെപ്പോഴും അതു മറന്നു പോവും.. 

സിനിമയിൽ ഇത്ര നന്നായി കള്ളത്തരം കാണിക്കാനെങ്ങനെ കഴിയുന്നു എന്നു പലരും ചോദിച്ചിട്ടില്ലേ? 

ഫഹദ്– ‘തൊണ്ടി മുതലി’ലെ കള്ളനെയും ‘കാർബണി’ലെ സിബിയെയുമെല്ലാം ജീവിതത്തിൽ നേരിട്ട് എനിക്കു പരിചയമില്ല. എന്നാൽ എവിടെയൊക്കെയോ വച്ചു കണ്ട പലരുടെയും നി ഴലുകൾ അതിലുണ്ട്. ‘24 നോർത്ത് കാത’ത്തിലെ വ‍ൃത്തിക്കാരനെയും നേരിട്ടു കണ്ടിട്ടുണ്ടെന്ന് പലരും എന്നോടു പറയാറുണ്ട്. 

കാര്‍ബണ്‍ ഇറങ്ങിക്കഴിഞ്ഞും നായകനായ സിബിയെ കു റിച്ച് ഒാർത്തിരുന്നു. ഞാനൊക്കെ പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞു നിൽക്കുന്ന സമയത്ത്  െഎടി, ബിസിനസ് രംഗങ്ങളിലെ പ്രമു ഖരുടെ മുഖചിത്രവുമായി വാർത്താ മാസികകൾ ഇറങ്ങാൻ തുടങ്ങിയിരുന്നു. അവരുടെ ജീവിതമൊക്കെ വായിച്ച് അതു പോലെയാവാ‍ൻ ചാടിപ്പുറപ്പെട്ട കുറേപ്പേരെ എനിക്കറിയാം. 

അവരില്‍ ചിലർ രക്ഷപ്പെട്ടു. മറ്റു ചിലർക്ക് സ്വപ്നത്തെ പിന്തുടർന്ന് അവസാനം എന്തിനു പിറകെയാണ് ഒാടുന്നതെന്നു പോലും തിരിച്ചറിയാത്ത അവസ്ഥ വന്നു. അങ്ങനൊരാളാകാം സിബി എന്നു തോന്നിയിട്ടുണ്ട്. ഇപ്പോൾ ആലോചിക്കുമ്പോഴും ആ ചെറുപ്പക്കാരൻ നന്നായോ എന്നൊന്നും അറിയില്ല.  ജീവിതത്തിൽ ഇനിയും ഒരുപാടു പ്രശ്നങ്ങൾ അയാൾക്ക് നേരിടേണ്ടി വന്നേക്കാം. 

തൊണ്ടിമുതലും ദൃക്സാക്ഷിയിലെയും കള്ളനെ കുറിച്ച് പൊലീസുകാരോട് ഒരുപാടു സംസാരിച്ചിട്ടുണ്ട്. അവർ പ റ‍ഞ്ഞ പല കഥകളും ഞെട്ടിക്കുന്നതാണ്. ആഴ്ചകൾ പട്ടിണി കിടന്ന് ശരീരം മെലിയിച്ച് കമ്പികൾക്കിടയിലൂടെ ഇറങ്ങി പോ യ കള്ളന്റെ കഥയുണ്ട്.

സിനിമയിലെ മാല പൊട്ടിക്കുന്ന രംഗത്തിൽ ഒറ്റ വലിക്ക് പൊട്ടിച്ച് വായിലിടാമെന്നാണ് വിചാരിച്ചത്. പക്ഷേ ദിലീഷ് പോത്തന്‍ രസകരമായി സീൻ പറഞ്ഞു തന്നു. ‘ കള്ളനിങ്ങനെ മാലയിൽ തൊട്ട് പിന്നെ പതുക്കെ പതുക്കെ ചുരുട്ടി...’ അതു പോലെ  ഞാൻ അഭിനയിച്ചു. 

റൂമിയുടെ  കവിതകൾ എത്രയെണ്ണമുണ്ട് ഷെൽഫിൽ? 

കുഞ്ഞുചിരിയും പൊട്ടിച്ചിരിയും മുഴങ്ങുന്നു. ഞങ്ങൾ സം സാരിക്കുമ്പോൾ കവിതയും ഫിലോസഫിയുമൊന്നും വരാ റില്ലെന്നു നസ്രിയയുടെ ജാമ്യം...

ഫഹദ്– ഫിലോസഫി പഠിച്ചതു കൊണ്ടല്ല, റൂമിയുടെ കവിതകളും തത്വചിന്തയും ഒരുപാടിഷ്ടമാണ്. പക്ഷേ, റൂമിയുടെ പുസ്തകങ്ങൾ വീട്ടിൽ വയ്ക്കരുതെന്ന് ഭാര്യ പറഞ്ഞതുകൊണ്ട് ഒരെണ്ണം മാത്രമേ ഉള്ളൂ. ബാക്കി ഒാഫിസിലുണ്ട്. 

നമ്മളെ തന്നെ തിരിഞ്ഞു നോക്കുന്നവയാണ് റൂമിയുടെ ഫിലോസഫി. ആരെയും വേദനിപ്പിക്കാൻ പാടില്ല. വേദനകളിൽ സ്വയം നീറുന്നതാണ് മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനേക്കാൾനല്ലതെന്നാണ് റൂമി പറയുന്നത്. പക്ഷേ, ജീവിതത്തില്‍ ഇതു പലപ്പോഴും സംഘർഷങ്ങളുണ്ടാക്കിയേക്കാം. 

ഞാനിപ്പോഴും പിന്തുടരുന്നത് സിനിമയെ അല്ല വേറെന്തോ ആണെന്നു തോന്നാറുണ്ട്. അതെന്താണെന്നു തിരിച്ചറിഞ്ഞിട്ടില്ല. എന്തിനെയോ ചെയ്സ് ചെയ്യുന്നു എന്നു മാത്രം അറിയാം. 

പഠിക്കുന്ന കാലത്ത് ഞാൻ കണ്ട സുഹൃത്തുക്കളൊന്നും ഇങ്ങനെയായിരുന്നില്ല. പത്താം ക്ലാസില്‍ പഠിക്കുമ്പോൾ നി ഖിൽ ത്രിപാഠി എന്ന ചങ്ങാതിയുണ്ടായിരുന്നു. പിൽക്കാലെത്ത് എപ്പോഴെങ്കിലും വിദേശത്തു പോവേണ്ടി വന്നാലോ എന്നു കരുതി െഎഇഎൽടിഎസ് പരീക്ഷയ്ക്കായി അന്നേ പഠനം തുടങ്ങി. അതു കണ്ട് ഞാൻ അന്തം വിട്ടിട്ടുണ്ട്. എനിക്കിപ്പോഴും ഒരു കാര്യവും പ്ലാന്‍ ചെയ്ത് നടപ്പാക്കാനറിയില്ല. 

അന്നത്തെ സുഹൃത്തുക്കളൊന്നും ഞാൻ സിനിമാ നടനാണെന്നു പറഞ്ഞാല്‍ ഇപ്പോഴും വിശ്വസിക്കണമെന്നില്ല. ഞാൻ  നടനാണെന്നറിയാത്ത എത്രയോ കൂട്ടുകാരിപ്പോഴുമുണ്ട്.  

ഒരു സിനിമ വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിക്കുന്നത് ഫഹദിനെ സംബന്ധച്ചിടത്തോളം അത്ര എളുപ്പമാണോ?

മനസ്സിൽ ആ സിനിമ കാണാന്‍ പറ്റാത്ത സാഹചര്യം വരുമ്പോ ഴാണ് വേണ്ട എന്നു വയ്ക്കാൻ നിർബന്ധിതനാവുന്നത്. അ ത്ര എളുപ്പമല്ലത്. ആ തീരുമാനമെടുക്കൽ ചിലപ്പോഴെങ്കിലും  അവസാന ഘട്ടത്തിലായിപ്പോയിട്ടുണ്ട്. ഒന്നോ രണ്ടോ പ്രാവശ്യം എനിക്കങ്ങനെ തെറ്റുപറ്റി. മനഃപ്പൂർവമല്ല, ഏതെങ്കിലും തരത്തിൽ എനിക്ക് ചെയ്യാൻ പറ്റുമോ എന്നു നോക്കി കാത്തിരുന്നതു കൊണ്ടാണ്...

മണിരത്നം സംവിധാനം ചെയ്യുന്ന സിനിമയും അങ്ങനെയായിരുന്നു. അവസാന നിമിഷം വരെ ആ സിനിമ മനസ്സിൽ കാണാൻ ശ്രമിച്ചുനോക്കി. പക്ഷേ, കഴി‍ഞ്ഞില്ല. എന്തു കാരണം കൊണ്ടാണ് ഞാൻ പിന്മാറിയതെന്ന് അദ്ദേഹത്തിനു തിരിച്ചറിയാൻ പറ്റുമെന്നുറപ്പാണ്. വിശ്വാസമില്ലാത്ത സിനിമയിലേക്കെത്തിയാൽ എല്ലാവര്‍ക്കും അതു ടോർച്ചറിങ് ആയി മാറും.

വിനീത്കുമാർ സംവിധാനം ചെയ്യാനുദ്ദേശിച്ച സിനിമയും ആദ്യം കേട്ടപ്പോൾ ഒരുപാടിഷ്ടമായി. പിന്നീട് ഒരു വർഷം കഴിഞ്ഞ് വീണ്ടും ഞങ്ങൾ സംസാരിച്ചു. അപ്പോഴും ചെയ്യാം എന്നു തന്നെയായിരുന്നു മനസ്സിൽ. പക്ഷേ, അപ്പോഴേക്കും വിനീതിനു തോന്നി അത് വർക്ക്ഒൗട്ട് ആവില്ലെന്ന്. 

നിർമാതാവിന്റെ റോൾ എങ്ങനെയുണ്ട്?

നസ്രിയ–ഏയ് അതൊന്നും അത്ര ടെൻഷനില്ല. അമലേട്ടന്‍ (അമൽ നീരദ്) സംവിധാനം ചെയ്യുന്ന വരത്തന്‍ ഞങ്ങളും കൂടിയാണ് നിർമിക്കുന്നത്. എല്ലാവരും അറിയുന്ന ആൾക്കാർ... നിർമാതാവിന്റെ റോൾ എൻജോയ് ചെയ്യുകയാണ്...

നസ്രിയ എന്നു മടങ്ങി വരുന്നു എന്ന പഴയ  ചോദ്യം മാ റ്റി ‘ഫഹദിന്റെ കൂടെ എന്നെത്തുന്നു’ എന്നാക്കാമല്ലേ? 

നസ്രിയ– ഒരു രഹസ്യം പറയാം. ഞാനും ഫഹദും ഉടനെ ഒ രു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. പക്ഷേ, അത് ഏ തു സിനിമ, ആരാണു സംവിധായകന്‍... എന്നുള്ളതൊക്കെ സസ്പെന്‍സ്.’’

അപ്പോൾ ഒാർമച്ചുമരിലെ ഫോട്ടോകളിലേക്കു നോക്കി നിന്നിരുന്ന ഫഹദിനോടു ചോദിച്ചു. ‘ഇതിൽ ഏതു ചിത്രമാണ് ഏറ്റവും ഇഷ്ടം?’

‘‘ഇതിലും ഇഷ്‍‌‍ടങ്ങൾ രണ്ടായിരിക്കും. നസ്രിയ കണ്ണു കൂ ർപ്പിച്ചു നിൽക്കുന്ന ഈ ചിത്രമാണ് എനിക്കിഷ്ടം. ലണ്ടന്‍ യാത്രയില്‍ കാന്‍റര്‍ബറിയിലെ തെരുവില്‍ വച്ച് എടുത്തതാണിത്. പിന്നെ ഞങ്ങൾ  െഎപാഡില‍്‍ നോക്കി തലമുട്ടിച്ചു നിൽക്കുന്ന ചിത്രവും. ബാംഗ്ലൂർ ഡെയ്സിന്റെ സമയമാണ്. വിവാഹം നിശ്ചയിച്ചിട്ടില്ല. നസ്രിയ ഉണ്ടെന്നറിഞ്ഞ് ഫ്ളൈറ്റ് ടൈം മാറ്റാനാകുമോ എന്നാലോചിക്കുകയാണ് ഞാൻ... 

‘‘എന്റെ ഇഷ്ട ഫോട്ടോ...’’ നസ്രിയ ആലോചിക്കാൻ തു ടങ്ങി.. അപ്പോൾ റൂമിയുടെ വരികളോർത്താണോ ഫഹദ് പ്ര ണയത്തിന്റെ ഇടംനെഞ്ചിലേക്ക് നസ്രിയയെ ചേർത്ത് നിർത്തിയത്?

To live with out you is death.

My love

But some call it Life