മലയാളത്തിന്റെ പ്രിയനടൻ സുരാജ് വെഞ്ഞാറമൂടിന്റെ ജൻമദിനമാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ നേരുന്നത്. ഇപ്പോഴിതാ, ‘വനിത’യിൽ പ്രസിദ്ധീകരിച്ച,സുരാജും മലയാളത്തിന്റെ പ്രിയതാരങ്ങളും തമ്മിലുള്ള രസകരമായ ചാറ്റിൽ നിന്നെടുത്ത,
സുരാജിനോട് കലാഭവൻ ഷാജോണിന്റെ ചോദ്യവും അതിന് സുരാജ് നൽകിയ മറുപടിയും വായനക്കാർക്കായി പങ്കുവയ്ക്കുന്നു.
കലാഭവൻ ഷാജോൺ - കൊച്ചിയിൽ ഒരേ ഫ്ളാറ്റിലെ അയ ൽവാസികളാണ് നമ്മൾ. ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാകുന്നു എന്നു തോന്നുമ്പോഴേ സുരാജ് കുടുംബത്തേയും കൂട്ടി വെഞ്ഞാറമൂട്ടിലേക്ക് ഒറ്റ മുങ്ങലാണ്. പ ണ്ട് പ്രളയത്തിനു മുൻപും ഇപ്പോൾ കൊറോണ വരുന്നു എന്നു കേട്ടപ്പോഴും നാട്ടിലേക്ക് ഒാടി. എന്താണങ്ങനെ?
സുരാജ്– പലരും എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ നാട്ടിൽനിന്ന് ഒളിച്ചോടുകയല്ലേ പതിവ്. ഞാന്‍ പക്ഷേ, പ്രശ്നങ്ങളുണ്ടായപ്പോൾനാട്ടിലേക്ക് ഒാടുകയാണ് ചെയ്തത്.
അതൊരു പ്രതീക്ഷയാണ്. പ്രതിസന്ധിയുണ്ടായാൽ നാ ട് കൈവിടില്ല എന്ന വിശ്വാസം. വെഞ്ഞാറുംമൂട്ടിൽ ഞാൻ എ ന്നും സാധാരണക്കാരനാണ്. അവരൊന്നും എന്നെ സിനിമാനടനായല്ല കാണുന്നത്. പക്ഷേ, കൊച്ചിയിൽ ഞാൻ അതിഥിയാണ്. അവിടെ പലരുടെയും മുന്നിൽ സിനിമാനടൻ ആണ്.
കൊറോണ വന്നപ്പോൾ പ്രവാസി സഹോദരങ്ങൾ പോലും സ്വന്തം നാട്ടിലേക്ക് തിരിച്ചു വന്നില്ലേ. നാട് അവർക്ക് ആശ്വാസവും പ്രതീക്ഷയും ആണ്. എനിക്കും അതു തന്നെ.