ഔദ്യോഗിക ബഹുമതികളോടെ റിസബാവയ്ക്ക് വിട നൽകി മലയാളം.
രാവിലെ 10:30 ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി കബർസ്ഥാനിൽ മൃതദേഹം സംസ്‌കരിച്ചു. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരുന്നു സംസ്കാര ചടങ്ങ്.
കോവിഡ് പരിശോധനയുടെ അടിസ്ഥാനത്തിൽ പൊതുദർശനം ഒഴിവാക്കിയിരുന്നു. ഇന്ന് രാവിലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയത്. എറണാകുളം ജില്ലാ കലക്ടർ രിസബാവയ്ക്ക് അന്തിമോപചാരം അർപ്പിച്ചു.
ദീർഘനാളായി രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ മൂന്നു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹം ഉൾപ്പടെയുള്ള അസുഖങ്ങൾക്കു ചികിത്സയിലായിരുന്നു. നാലു ദിവസം മുൻപു വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.