നടൻ നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിനു പിന്നാലെ നിരവധി ആരോപണങ്ങളാണ് നടി സമന്ത നേരിട്ടത്. ഇപ്പോഴിതാ, സ്വകാര്യതയിലേക്ക് കടന്നുകയറി ആളുകൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തന്നെ തകർക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സമന്ത.
‘വ്യത്യസ്ത അഭിപ്രായമുള്ള മനുഷ്യർ നമുക്കിടയിലുണ്ട്. പക്ഷേ, അവരോടെല്ലാം എനിക്ക് സനേഹവും ബഹുമാനവും ഉണ്ട്. വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ, അത്തരം വിമർശനങ്ങൾ മര്യാദയോടെയും സംസ്കാരത്തോടെയും ആയിരിക്കണം മറ്റുള്ളവരുടെ അംഗീകാരം എനിക്ക് ആവശ്യമില്ല’.– സമന്ത പറയുന്നു.
‘വിവാഹമോചനം എന്നത് വേദനാജനകമായ കാര്യമാണ്. അതുമായി പൊരുത്തപ്പെടാൻ സമയം എടുക്കും. ഒരുതരത്തിലുമുള്ള ആരോപണങ്ങൾക്കും എന്നെ തകർക്കാൻ കഴിയില്ല’.– സമന്ത പറഞ്ഞു.
വിവാഹ മോചനം നേടി ഒരാഴ്ചയ്ക്കു ശേഷം ഗര്‍ഭച്ഛിദ്രം നടത്തി എന്ന തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ സാമന്തയ്ക്കെതിരെ നടന്നിരുന്നു. സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ഇത്തരം പ്രചരണങ്ങളോട് താൻ പ്രതികരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.