ചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്ന കാരണം കുറച്ച് നാളുവരെ അന്തരിച്ച നടി ശരണ്യ ശശിക്ക് ബോധമില്ലായിരുന്നുവെന്നും. ശരണ്യ വാ തുറന്ന് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും നടി സീമ.ജി.നായർ.
‘‘ചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്ന കാരണം കുറച്ച് നാളുവരെ അവള്‍ക്ക് ബോധമില്ലായിരുന്നു. ശരണ്യ വാ തുറന്ന് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ‘ഉമ്മ’യെന്ന് പറഞ്ഞ് അവള്‍ ചുണ്ടുകള്‍കൊണ്ട് സംസാരിക്കുമായിരുന്നു.അന്ന് അങ്ങനെ അവള്‍ എനിക്ക് ഉമ്മ തന്നു’’. – പ്രഥമ മദർ തെരേസ പുരസ്കാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മനോരമ ന്യൂസ് കോമിനോടു മനസ്സ് തുറക്കുകയായിരുന്നു സീമ.
കേരളത്തിലെ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ മഹനീയ മാതൃകകൾ സൃഷ്ടിക്കുന്ന വനിതകൾക്കാണ് മദർ തെരേസ അവാർഡ് സമ്മാനിക്കുന്നത്. നടി ശരണ്യ ശശിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ ത്യാഗനിർഭരമായ പ്രവർത്തനമായിരുന്നു സീമയുടെത്. എന്നാൽ വിധി ശരണ്യയെ മരണത്തിലേക്ക് കൂട്ടുക്കൊണ്ടു പോയപ്പോൾ സീമ തകർന്നു. ദുരിതമനുഭവിക്കുന്ന മറ്റു പലർക്കും സഹായസഹ്തവുമായി സീമ ഒപ്പം നിൽക്കുന്നു. ഇതൊക്കെയാണ് സീമയെ പുരസ്കാരത്തിന് അർഹയാക്കുന്നത്.
ശരണ്യയുടെ അമ്മ ഇപ്പോഴും പഴയ നിലയിലേക്ക് തിരിച്ചു വന്നിട്ടില്ല. മരണമാണ് സത്യമായ കാര്യം. അത് മനസിലാക്കി യാഥാര്‍ഥ്യത്തിലേക്കെത്താന്‍ സമയമെടുക്കും ശരണ്യയുടെ അമ്മയ്ക്ക്. ഇത് പറഞ്ഞുകൊടുത്ത് പഴയ നിലയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്ന പ്രതീക്ഷയും സീമ പങ്കുവച്ചു.