"സിനിമയില്‍ ഒരു ചാൻസിനായി പലരുടെയും കാലുപിടിച്ച് നടന്നിട്ടുണ്ട്. വെറുതെയെങ്കിലും ലൊക്കേഷനില്‍ നിര്‍ത്താമോ എന്നുപോലും പലരോടും അപേക്ഷിച്ചിട്ടുണ്ട്." വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തമിഴ് സൂപ്പർ നടൻ വിജയ് സേതുപതി മനസുതുറക്കുന്നു.
"എന്റെ രൂപത്തിന് ചേരുന്നതല്ല സിനിമയെന്ന് പലരും കളിയാക്കി. ഒരിക്കലും ഹീറോ ആകാന്‍ മോഹിച്ചില്ല. പക്ഷേ ദൈവം കാത്തുവെച്ചത് ഇതാണ്. ചെറിയ പ്രായത്തില്‍ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നു. നാട്ടിലെ ചെറിയ ജോലികളെക്കാള്‍ നാലിരട്ടി ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോള്‍ ഇരുപതാം വയസില്‍ ഗള്‍ഫിലേക്ക് പോയി. അച്ഛന്റെ പേരിലുണ്ടായിരുന്ന പത്തുലക്ഷം രൂപയുടെ കടം വീട്ടാനും നല്ലൊരു ബിസിനസ് തുടങ്ങാനുമുളള പണം സമ്പാദിക്കാന്‍ ഒരു വഴിയേ മനസില്‍ തെളിഞ്ഞുളളൂ. സിനിമ. അങ്ങനെയാണ് സിനിമാമോഹം ഉളളില്‍ കൂടിയത്.
സിനിമ മോഹിച്ച കാലത്ത് മലയാളത്തിലെ രണ്ടു നടന്മാരുടെ അഭിനയം വല്ലാതെ സ്പർശിച്ചിട്ടുണ്ട്, തിലകൻ സാറിന്റെയും മുരളി സാറിന്റെയും. മലയാളികളായ നയൻതാരയും രമ്യാ നമ്പീശനും മഡോണയും ലക്ഷ്മി മേനോനുമൊക്കെ തമിഴിൽ എന്റെ നായികമാരായിട്ടുണ്ട്. മലയാളത്തിൽ അഭിനയിക്കണമെന്നു മോഹമുണ്ട്. വരട്ടെ, കാണാം.’’ വിജയ് പറയുന്നു.
അഭിമുഖത്തിന്റെ പൂർണ്ണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം