ഫ്ലൂറൈഡ് കാൻസറിനു കാരണമാകുമെന്നും നമ്മുടെ ടൂത്ത് പേസ്റ്റുകളിലൊക്കെ ഈ ഘടകം അടങ്ങിയിട്ടുണ്ട്, സൂക്ഷിക്കണമെന്നും ഒരു വാട്സാപ് സന്ദേശം കണ്ടു. ശരിയാണോ?
20Ðാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്ക പോലുള്ള വികസിതരാജ്യങ്ങളിലെ ആളുകൾക്കിടയിൽ ദന്താരോഗ്യപ്രശ്നങ്ങൾ വളരെ കൂടുതലായിരുന്നു. ആ സമയത്തു നടന്ന ഒരു പഠനത്തിൽ ഫ്ളൂറൈഡ് (1 പിപിഎം നിരക്കിൽ) ദന്തക്ഷയം കുറയ്ക്കുമെന്നു കണ്ടുപിടിച്ചു. അതോടെ 1945 കൾ മുതൽ അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ പൊതുവായ പൈപ്പു വെള്ളത്തിൽ ഫ്ലൂറൈഡ് (0.7 മില്ലി ഗ്രാം /ലീറ്റർ ) കലർത്തി നൽകി തുടങ്ങി.
പക്ഷേ, 1991 ൽ മൃഗങ്ങളിൽ നടത്തിയ ഒരു പരീക്ഷണത്തിൽ രണ്ടു വർഷം എലികളെ ഫ്ലൂറൈഡ് കലർന്ന വെള്ളം കുടിപ്പിച്ചപ്പോൾ ആൺ എലികളിൽ ബോൺ ട്യൂമർ വരുന്നതായി കണ്ടു. ഇതു വെറുമൊരു മൃഗപരീക്ഷണം മാത്രമായിരുന്നെങ്കിലും ആളുകളിൽ വലിയ ഭീതിക്കിടയാക്കി. അതെ തുടർന്നു ഗവേഷകർ ഒട്ടേറെ പഠനങ്ങൾ നടത്തി. പക്ഷേ, അവയിലൊന്നും ഫ്ലൂറൈഡും കാൻസറും തമ്മിൽ ഒരു ബന്ധവും കണ്ടെത്താനായില്ല.
നമ്മുടെ നാട്ടിൽ വെള്ളത്തിൽ ഫ്ലൂറൈഡ് കലർത്താത്തതുകൊണ്ട് ഇങ്ങനെയൊരു ഭീതിയുടെ ആവശ്യവുമില്ല.
കുടിവെള്ളവുമായി താരതമ്യപ്പെടുത്തുമ്പോൾ ടൂത്ത് പേസ്റ്റിൽ ഫ്ലൂറൈഡ് കൂടുതലാണെന്നു വാദമുണ്ട്. ഇതിൽ കഴമ്പിെല്ലന്നു മുതിർന്ന ദന്തരോഗ വിദഗ്ധൻ ഡോ. ചന്ദ്രശേഖരൻ (തിരുവനന്തപുരം) പറയുന്നു.
‘‘ചില ടൂത്ത് പേസ്റ്റിൽ 1000Ð1500 പിപിഎം വരെ ഫ്ലൂറൈഡ് ഉണ്ട്. പക്ഷേ, ഇത്ര കൂടിയ അളവിൽ ഫ്ലൂറൈഡ് ഉണ്ടെങ്കിലേ ഒരു മിനിറ്റു മുതൽ രണ്ടു മിനിറ്റു വരെ പല്ലു തേയ്ക്കുമ്പോൾ ഇനാമലുമായി സമ്പർക്കത്തിൽ വന്നു ദന്തക്ഷയമൊക്കെ തടയൂ. ശേഷം പേസ്റ്റു തുപ്പിക്കളയുകയുമാണല്ലൊ.
ദന്തരോഗ വിദഗ്ധന്റെ നിർദേശത്തോടെ മാത്രം ഫ്ലൂറൈഡ് പേസ്റ്റ് ഉപയോഗിക്കുക. രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളിൽ ഫ്ലൂറൈഡ് പേസ്റ്റ് ഉപയോഗിക്കാതിരിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.’’