ADVERTISEMENT

കേരളം പിറന്നു 13 വർഷം കഴിഞ്ഞപ്പോഴാണു പരുത്തിപ്പുള്ളി കോട്ടയ്ക്കൽ വീട്ടിൽ പിറന്ന കടിഞ്ഞൂൽ പെൺമണിയുടെ ചെവിയിൽ ‘കേരളകുമാരി’ എന്നു പേരുചൊല്ലി വിളിച്ചത്. കേരളത്തിനൊപ്പം കേരള കുമാരിയും വളർന്നു. ഇപ്പോൾ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റുമായി. ഏതു നാട്ടിൽ ചെന്നു ‘കേരളകുമാരി ’ എന്ന പേരു പറഞ്ഞാലും ‘നമ്മുടെ നാടിന്റെ പേരാണല്ലോ ’എന്ന കമന്റ് കേൾക്കുമ്പോൾ സന്തോഷം തോന്നും.

അച്ഛന്റെ അമ്മ തത്തയാണു തനിക്ക് ഈ പേര് ഇട്ടതെന്നു കേരളകുമാരി പറയുന്നു. തത്തയുടെ മകൻ മണിയുടെ ഭാര്യ ഭാർഗവി പ്രസവിച്ച ആദ്യ പെൺകുട്ടിക്ക് വ്യത്യസ്തമായ പേരുതന്നെ വേണമെന്നു തീരുമാനിച്ചു. അതാണ് ഈ പേരിന്റെ പിറവിക്കു കാരണം. അതിനുശേഷം പിറന്ന മക്കൾക്ക് കാളിദാസൻ, മണികണ്ഠൻ, ബിന്ദു എന്നിങ്ങനെ പേരിട്ടു.

ADVERTISEMENT

സ്കൂളിൽ പഠിക്കുമ്പോൾ ‘കേരളം’ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. പൊതുപ്രവർത്തനരംഗത്തു കേരളമെന്നും കുമാരിയെന്നും വിളിക്കും. പ്രസിഡന്റിനു മാത്രമല്ല നാട്ടുകാർക്കും ഈ പേര് ഒരു ഗമയാണ്. സ്വന്തം പഞ്ചായത്ത് പ്രസിഡന്റിന്റെ പേരു പറയുമ്പോൾ കേൾക്കുന്നവരെല്ലാം പറയും, ‘ആഹാ കൊള്ളാലോ നിങ്ങടെ പ്രസിഡന്റിന്റെ പേര്’.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT