ഒരു ഐഎഎസ് കല്യാണക്കഥ; ഈ ഇഷ്ടത്തിനു ഹിമാലയം സാക്ഷി
Mail This Article
‘മധുരയിൽ നിന്നു രണ്ടുപേർക്ക് ഐഎഎസ്.’ 2015 ലെ ആ പത്രവാർത്തയിലൂടെയാണു വി. വിഘ്നേശ്വരിയും എൻ.എസ്.കെ. ഉമേഷും ആദ്യമായി കണ്ടത്. വീട്ടുകാരുടെ ‘അനുവാദത്തോടെ’ പ്രണയിച്ച ഇരുവരും കോഴിക്കോടും വയനാടും സബ്കലക്ടർമാരായി കേരളത്തിലേക്കു വന്നു. കോട്ടയത്തെ ചുമതലയൊഴിഞ്ഞ് ഇടുക്കി കലക്ടറായി വി. വിഘ്നേശ്വരി ഐഎഎസ് പദവിയേറ്റെടുത്ത ദിവസം. ഭാര്യയ്ക്ക് ആശംസകളുമായി തിരക്കുകൾക്ക് അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കലക്ടറായ എൻ.എസ്.കെ. ഉമേഷ് ഐഎഎസും വന്നു. വനിതയ്ക്കു വേണ്ടി ഒന്നിച്ചിരുന്നപ്പോൾ അവർ പറഞ്ഞതു ജോലിയിലെ തിരക്കുകളെ കുറിച്ചല്ല, രണ്ടുപേരുടെയും ഇഷ്ടത്തെ കുറിച്ചാണ്.
‘‘മസൂറിയിലെ അക്കാഡമിയിൽ വച്ചാണ് ഇഷ്ടം തോന്നിത്തുടങ്ങിയത്. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണു വിഘ്നേശ്വരിക്ക്, ആൺസുഹൃത്തുക്കൾ ആരുമില്ല. എല്ലാ കാര്യത്തിലും മുന്നിൽ നിൽക്കുമെങ്കിലും ഒരു കാര്യത്തിൽ ഞാൻ വളരെ പിന്നിലായി പോയി, ഹിമാലയൻ ട്രക്കിങ്. കഷ്ടപ്പെട്ടുള്ള ആ കയറ്റത്തിൽ കൂട്ടുണ്ടായിരുന്നതു വിഘ്നേശ്വരിയാണ്.
ബാക്കി 18 പേരും അതിവേഗം ബഹുദൂരം മലകയറുമ്പോൾ സംസാരപ്രിയനായ ഞാൻ പറയുന്നതു കേൾക്കുകയല്ലാതെ വിഘ്നേശ്വരിക്കും തരമില്ല. ആ ഏഴു ദിവസം കൊണ്ട് തിരിച്ചും ഇഷ്ടമുണ്ടെന്നു തോന്നിയെന്ന് ഉമേഷ് ഐഎഎസ് പറയുന്നു.
ഇഷ്ടമാണെന്നു പരസ്പരം പറഞ്ഞതിനു പിന്നാലെ രണ്ടുപേരും വീട്ടിൽ കാര്യം പറഞ്ഞു. എല്ലാവർക്കും പൂർണ സമ്മതമായിരുന്നു. എന്നാൽ വാർത്തകൾ വന്നതു ജാതിപ്രശ്നങ്ങളെ അതിജീവിച്ചു വിവാഹം കഴിച്ചു എന്നാണ്. സിനിമയിലല്ലാതെ അങ്ങനെയൊന്നും ഞങ്ങൾ കേട്ടിട്ടു പോലുമില്ലെന്നു വിഘ്നേശ്വരി ഐഎഎസ് പറയുന്നു. സിവിൽ സർവീസിലുള്ളവർ വിവാഹിതരായാൽ ഏതെങ്കിലും ഒരു കേഡർ തന്നെ കിട്ടും, അങ്ങനെ ഉമേഷ് ഐഎഎശ് വയനാടും വിഘ്നേശ്വരി കോഴിക്കോടും സബ് കലക്ടർമാരായി കേരളത്തിലേക്കു വന്നു.
അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം.
