വിദേശ രാജ്യങ്ങളിൽ ഉപരിപഠനം സ്വപ്നം കാണുന്നവരെ അൽബേനിയയിലേക്ക് പുതുവഴി തുറക്കുകയാണ് സ്റ്റഡി ലിങ്ക്സ് ഇന്റർനാഷനൽ. കുറഞ്ഞ ചെലവിൽ വിദേശത്തു പാരാമെഡിക്കൽ കോഴ്സുകൾ ചെയ്യാൻ മാർഗനിർദേശം നൽകിയ സെമിനാറിൽ കോഴിക്കോടിന്റെ വിവിധ ഭാഗത്തു നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. ഐഇഎൽടിഎസ്, ഒഇടി ഭാഷാ പരീക്ഷ പാസ്സാകാതെ അഡ്മിഷൻ നൽകുന്ന യൂണിവേഴ്സിറ്റികളുടെ വിശദ വിവരങ്ങൾ സ്റ്റഡി ലിങ്ക്സ് ഇന്റർനാഷനൽ ഡയറക്ടർ മുഹമ്മദ് റാഫി, ട്രെയ്നർമാരായ ഷാഹിദ് മുഹമ്മദ്, രേഷ്മ എന്നിവർ വിശദീകരിച്ചു.
കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ആകെ ലഭ്യമായ സീറ്റുകൾ ആകെ പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ എണ്ണവുമായി നോക്കുമ്പോൾ തീർത്തും പരിമിതമാണ്. ‘സാരമില്ല, അടുത്ത വർഷം നോക്കാം’ എന്നു തീരുമാനിക്കുമ്പോൾ വിദ്യാർഥികളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വർഷമാണ് നഷ്ടപ്പെടുന്നത്. അഥവാ, മറ്റു സംസ്ഥാനങ്ങളിൽ അഡ്മിഷൻ കിട്ടിയാൽ പോലും വിദ്യാർഥികൾക്കു സുരക്ഷിതമായ വിദ്യാഭ്യാസം, മികച്ച താമസം, ഭക്ഷണം എന്നിവ കിട്ടുമോ എന്ന കാര്യത്തിൽ രക്ഷിതാക്കൾ ആശങ്കയിലാകുന്നു. വിദേശ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികൾക്കു കീഴിലുള്ള കോളേജുകളിൽ സുരക്ഷിതമായതും മികച്ചതുമായ വിദ്യാഭ്യാസം ലഭിക്കുമ്പോൾ വിദ്യാർഥികൾ അത്തരം അവസരങ്ങൾ കണ്ടെത്തുന്നു. പഠനത്തിനൊപ്പം ജോലി ചെയ്ത് സമ്പാദിക്കാനും കോഴ്സ് പൂർത്തിയാക്കിയ ശേഷം അതേ രാജ്യത്തു തന്നെ ജോലി ലഭിക്കാനും സെറ്റിൽ ചെയ്യാനുമുള്ള സൗകര്യമാണ് ദീർഘവീക്ഷണമുള്ള വിദ്യാർഥികൾ തിരയുന്നത്.
‘‘മറ്റു വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചെലവിൽ പാരാമെഡിക്കൽ കോഴ്സുകൾക്ക് സീറ്റ് ലഭ്യമായ രാജ്യമാണ് അൽബേനിയ. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റിൽ 70 ശതമാനം മാർക്ക് നേടിയവർക്കും അഡ്മിഷൻ ലഭിക്കുന്നതിനാൽ വിദ്യാർഥികളുടെ ഹയർ സ്റ്റഡീസ് ചർച്ചകളിൽ ഏറ്റവും ഡിമാൻഡ് ഉള്ള രാജ്യമായി മാറിയിരിക്കുന്നു അൽബേനിയ’’ സ്റ്റഡി ലിങ്ക്സ് ട്രെയിനർ രേഷ്മ വിശദീകരിച്ചു.
വിദേശത്തു ഉപരി പഠനം നടത്താൻ തീരുമാനിക്കുമ്പോഴുള്ള ആദ്യത്തെ സംശയം: ഏത് ഏജൻസിയെ സമീപിക്കണം? ഇക്കാര്യത്തെക്കുറിച്ച് സ്റ്റഡി ലിങ്ക്സ് ഡയറക്ടർ മുഹമ്മദ് റാഫി പറയുന്നത് ഇങ്ങനെ: ‘‘2009ൽ പ്രവർത്തനം ആരംഭിച്ച് പതിനഞ്ചു വർഷത്തിനിടെ പതിനഞ്ചിലേറെ രാജ്യങ്ങളിലേക്ക് 5000ത്തിലധികം വിദ്യാർഥികളെ വിദേശ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റിയിൽ പഠനത്തിന് അയച്ച സ്ഥാപനമാണ് സ്റ്റഡി ലിങ്ക്സ് ഇന്റർനാഷണൽ. കൊച്ചി, തിരുവനന്തപുരം, കോട്ടയം, തൃശൂർ, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. യുകെയിലും യുഎഇയിലും ഈ സ്ഥാപനത്തിന് ഓഫീസുണ്ട്. ഇരുപതിലധികം യൂണിവേഴ്സിറ്റികളുമായുള്ള ടൈ അപ്പിലൂടെയാണു മികച്ച വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നത്. കരിയർ കൗൺസലിങ്ങിൽ വിദഗ്ധരായ ട്രെയിനർമാരുടെ സഹായത്തോടെയാണ് വിദ്യാർഥികൾക്ക് അഡ്മിഷൻ നേടാൻ വഴിയൊരുക്കുന്നത്. പഠനത്തിനായി ചെന്നിറങ്ങുന്ന രാജ്യത്തും സ്റ്റഡി ലിങ്ക്സ് ഇന്റർനാഷണലിന്റെ പ്രതിനിധി നേരിട്ട് മാർഗനിർദേശങ്ങൾ നൽകാനെത്തും.’’ – മുഹമ്മദ് റാഫി പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നായ അൽബേനിയയിലെ വെസ്റ്റേൺ ബാൾക്കൻ യൂണിവേഴ്സിറ്റി (WBU) അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസത്തിന് മികച്ച അവസരമാണ് ഒരുക്കുന്നത്. അൽബേനിയൻ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്റെ പൂർണ്ണ അംഗീകാരമുള്ള ഈ യൂണിവേഴ്സിറ്റിയിൽ മറ്റ് പ്രമുഖ യൂറോപ്യൻ സർവ്വകലാശാലകൾ പിന്തുടരുന്ന ECTS വിദ്യാഭ്യാസ സമ്പ്രദായമാണ് നിലവിലുള്ളത്. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കൊച്ചിയിൽ നിന്നും വെറും 10 മണിക്കൂർ വിമാനയാത്രയിലൂടെ അൽബേനിയയിൽ എത്തിച്ചേരാം എന്നത് വലിയൊരു സൗകര്യമാണ്. യൂണിവേഴ്സിറ്റി നിശ്ചയിച്ചിട്ടുള്ള ക്രൈറ്റീരിയകൾ പാസ്സാകുന്ന വിദ്യാർത്ഥികൾക്ക് മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരവും ഇവിടെ ലഭ്യമാണ്. കൂടാതെ കോഴ്സുകളുടെ കൂടെത്തന്നെ ഇറ്റാലിയൻ, ജർമ്മൻ ഭാഷകൾ കൂടി പഠിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇതിനൊപ്പം യൂറോപ്പിൽ ജോലി നേടാനുള്ള സഹായവും വെസ്റ്റേൺ ബാൾക്കൻ യൂണിവേഴ്സിറ്റി ഉറപ്പുവരുത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
9020991010, +917025992424