സംരംഭകത്വം എന്നത് പലരുടേയും സ്വപ്നമാണ്. എന്നാൽ, അതിനായുള്ള കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൈമുതലാക്കി ജീവിത പ്രതിസന്ധികളെ മറികടക്കാൻ സാധിക്കുന്നവർ നമുക്കിടയിൽ വളരെ ചുരുക്കമാണ്. അത്തരത്തിലൊരു കഥയാണ് ഇന്ത്യയിലും വിദേശത്തുമായി വൻ സാമ്രാജ്യം കെട്ടിപ്പെടുത്തിയ പാർവ്വതിക്കും പറയാനുള്ളത്. താൻ കണ്ട സ്വപ്നം സ്വന്തം ഇച്ഛാശക്തി കൊണ്ട് നെഞ്ചിലേറ്റിയ പാർവ്വതി ഇന്ന് ആയിരക്കണക്കിന് ആളുകളുടെ പ്രതീക്ഷകൾക്ക് വഴികാട്ടുന്നു. വ്യത്യസ്തമായ സംരംഭകത്വ മേഖലകളിൽ ഒരുപോലെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പാർവ്വതി മറ്റുള്ളവരുടെ സ്വപ്നങ്ങൾക്കും ചിറക് നൽകുക എന്ന വലിയ ദൗത്യമാണ് നിറവേറ്റിക്കൊണ്ടിരിക്കുന്നത്.
അന്ന് കണ്ട സ്വപ്നം
തിരുവനന്തപുരം ലോ അക്കാദമിയിലെ പഠനകാലത്താണ് പാർവ്വതി വലിയൊരു സ്വപ്നം കണ്ടിരുന്നു. വരുംകാലങ്ങളിൽ ബിസിനസ് ആവശ്യങ്ങൾക്കായി ലോകത്തിന്റെ വിവിധ കോണുകളിലേക്ക് പറന്നുയരുന്നതും, നാടുകളിലും വിദേശത്തുമായി വലിയൊരു വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതും, അതിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമായിരുന്നു ആ സ്വപ്നം. എന്നാൽ, വെറുമൊരു കൊച്ചു സങ്കല്പം മാത്രമായി അതിനെ മാറ്റിനിർത്താൻ പാർവ്വതി തയ്യാറല്ലായിരുന്നു.
എൽഎൽബി പഠനം വിജയകരമായി പൂർത്തിയാക്കിയ നിമിഷം മുതൽ, മനസ്സിൽ കൊണ്ടുനടന്ന ആ വലിയ ആഗ്രഹം യാഥാർത്ഥ്യമാക്കാനുള്ള ആഗ്രഹത്തോടെയാണ് പാർവ്വതി ഓരോ ചുവടും മുന്നോട്ട് വെച്ചത്. പ്രതിസന്ധികളെ ഭയക്കാതെ, തന്നിൽ വിശ്വാസമർപ്പിച്ച് ഇറങ്ങിത്തിരിച്ച ആ യാത്രയാണ് പിന്നീട് കണ്ട വിജയങ്ങളുടെയെല്ലാം തുടക്കം.
വിശ്വാസത്തിന്റെ കരുത്തിൽ ആംസ്റ്റർ ഓവർസീസ്
ഉദ്യോഗാർഥികളുടെ വിദേശ തൊഴിൽ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന 'ആംസ്റ്റർ ഓവർസീസ്' എന്ന പ്രസ്ഥാനം പാർവ്വതിയുടെ സംരംഭകത്വ യാത്രയിലെ ഏറ്റവും സുപ്രധാനമായ നാഴികക്കല്ലാണ്. 2016-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം, ഇന്ന് അന്താരാഷ്ട്ര തലത്തിൽ തൊഴിലിനായി വിദേശ രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഏറ്റവും വിശ്വസ്തമായ വഴികാട്ടിയായി മാറിക്കഴിഞ്ഞു. കാനഡ, ഓസ്ട്രേലിയ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിലേക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ കൃത്യമായി കണ്ടെത്തി നൽകുന്നതിൽ ആംസ്റ്റർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
2016 ൽ പന്ത്രണ്ട് വനിതാ സ്റ്റാഫുമാരുമായിട്ടായിരുന്നു ആംസ്റ്ററിന്റെ തുടക്കം. പിന്നാലെ സമാനമായ സംരംഭകരിൽ നിന്ന് വലിയ മത്സരങ്ങൾ നേരിടേണ്ടി വന്നു. ഒട്ടനവധി ഓവർസീസ് സ്ഥാപനങ്ങളും വലിയ റിസ്കും അടങ്ങിയിട്ടുള്ള മേഖലയിൽ പാർവ്വതിക്ക് ചുവടുറപ്പിക്കാൻ സാധിക്കുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. എന്നാൽ കാലങ്ങൾക്കിപ്പുറം വലിയ വിജയമാണ് പാർവ്വതി നേടിയെടുത്തത്. നൂതനമായ ആശയങ്ങളും നിലവാരമുള്ള സേവനവും ആംസ്റ്ററിനെ മുൻനിരയിലേക്ക് നയിച്ചു.
പ്രൊഫഷണലുകൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിനൊപ്പം പ്രവേശന നടപടികളും വിസ നടപടികളും സുതാര്യമായി പൂർത്തിയാക്കാൻ ഈ സ്ഥാപനം എന്നും മുന്നിൽ നിൽക്കുന്നു. 2016-ൽ പ്രവർത്തനം തുടങ്ങി ഇന്ന് വിവിധയിടങ്ങളിൽ ശാഖകൾ വ്യാപിപ്പിച്ച് ആഗോള തലത്തിലേക്ക് വളരുന്ന ഈ സ്ഥാപനത്തിന്റെ വിജയം ഉപഭോക്താക്കൾ പാർവ്വതിയിലും അവരുടെ ടീമിലും അർപ്പിച്ച വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്.
ഫാഷൻ ലോകത്തേക്ക് 'മാനസ ബൈ പാർവ്വതി'
ബിസിനസ് രംഗം വൈവിധ്യവത്ക്കരിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി പാർവ്വതി ചുവടുവെച്ച മറ്റൊരു മേഖലയായിരുന്നു വസ്ത്രവ്യാപാരം. സ്വന്തം ശൈലിയും ഫാഷനോടുള്ള അടങ്ങാത്ത ആഗ്രഹവും മുൻനിർത്തി 'മാനസ ബൈ പാർവ്വതി' എന്ന ബ്രാൻഡിലൂടെ വസ്ത്ര രംഗത്ത് തന്റേതായ ഇടം കണ്ടെത്താൻ അവർക്ക് സാധിച്ചു. ഗുണനിലവാരത്തിനും വ്യത്യസ്തമായ ഡിസൈനുകൾക്കും മുൻഗണന നൽകുന്ന മാനസ, ഫാഷൻ പ്രേമികളുടെ മനസ്സിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വേറിട്ടൊരു സ്ഥാനം നേടി.
ഇന്ന് ഓൺലൈൻ വ്യാപാരമേഖലയിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ തിരയുന്ന ബ്രാൻഡുകളിൽ ഒന്നാണ് മാനസ. കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ടുനടന്ന കാഞ്ചീപുരം പട്ടുസാരികളോടുള്ള പ്രത്യേക ഇഷ്ടമാണ് പാർവ്വതിയെ ഈ മേഖലയിലേക്ക് നയിച്ചത്. ആംസ്റ്ററിന്റെ വലിയ തിരക്കുകൾക്കിടയിലും മാനസയ്ക്കായി പാർവ്വതി സമയം കണ്ടെത്തുന്നതും ഫാഷനോടുള്ള ഈ ആത്മാർത്ഥമായ താല്പര്യം ഒന്നുകൊണ്ട് മാത്രമാണ്. ഓൺലൈനിൽ വലിയ വിജയം നേടിയതിന് പിന്നാലെ, കൊച്ചിയിലും തിരുവനന്തപുരത്തും മാനസയുടെ പുതിയ ഷോറൂമുകൾ തുറക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് പാർവ്വതി. ഈ രണ്ട് ഷോറൂമുകളും ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും.
അതിരുകൾ താണ്ടിയ നാടൻ രുചികൾ
കേരളത്തിന്റെ തനത് നാടൻ രുചികളെ ബഹ്റൈനിലെ പ്രവാസികൾക്കിടയിലേക്കും വിദേശികൾക്കിടയിലേക്കും എത്തിക്കുക എന്ന പാർവ്വതിയുടെ സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു 'ദേ പുട്ട് ബഹ്റൈൻ'. മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡായി മാറിയ ദേ പുട്ടിനെ 2025 ൽ വിദേശ മണ്ണിലേക്ക് എത്തിച്ചതിലൂടെ കേരളത്തിന്റെ രുചിപ്പെരുമ കടൽ കടത്താൻ പാർവ്വതിക്കായി. വിജയകരമായി ഒരു വർഷം പൂർത്തിയാക്കിയ 'ദേ പുട്ട് ബഹ്റൈൻ', തനതായ നാടൻ രുചി അതേപടി പ്രവാസികളിൽ എത്തിച്ചുകൊണ്ട് വലിയ മുന്നേറ്റമാണ് നടത്തുന്നത്.