ADVERTISEMENT

അഴകും അറിവും ബുദ്ധിവൈഭവവും ഒരുപോലെ മാറ്റുരയ്ക്കപ്പെട്ട ‘കല്യാൺ സിൽക്സ് വനിത മിസ് കേരള 2025’ മത്സരം മഴവില്‍ മനോരമയിലൂടെ നിങ്ങള്‍ക്ക് മുന്നിലെത്തുന്നു. മേയ് 18ന് ഞായറാഴ്ച വൈകുന്നേരം നാലു മണിക്കാണ് മഴവിൽ മനോരമയിൽ പരിപാടി സംപ്രേക്ഷണം ചെയ്യുക. നൃത്തവും പാട്ടും മത്സരവുമെല്ലാം ഇഴുകിചേര്‍ന്ന വനിത മിസ് കേരള വേദി പ്രേക്ഷകര്‍ക്ക് വലിയ ദൃശ്യ വിരുന്നൊരുക്കുന്നു.  

എ. അരുണിമ ജയനാണ് നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിലെ വർണാഭവും പ്രൗഢഗംഭീരവുമായ സദസിനെ സാക്ഷിയാക്കി കിരീടം ചൂടിയത് . 750 സുന്ദരിമാർക്കിടയിൽ നിന്നാണ് അരുണിമയെ അഴകിന്റെ റാണിയായി തിരഞ്ഞെടുത്തത്. നൃത്തവും അഭിനയവും മോഡലിങ്ങും ഇഷ്ടമേഖലകളായ അരുണിമ, സോഫ്റ്റ്‌വെയർ എൻജിനീയറാണ്. 

ADVERTISEMENT

750 മല്‍സരാര്‍ഥികളിൽ നിന്ന് 20 പേരായി ചുരുങ്ങിയ ഗ്രാൻഡ് ഫിനാലെയിൽ ഫസ്റ്റ് റണ്ണറപ്പായത് ശ്വേത ജയറാം. കെമിസ്ട്രി ബിരുദധാരിയായ ശ്വേത മോഡലിങ്, സംരംഭകത്വ രംഗത്തും മികവു തെളിയിക്കുന്നു. അത്‌ലറ്റിക്സ്, മോഡലിങ്, നൃത്ത– അഭിനയ മേഖലകളിൽ സാന്നിധ്യമറിയിച്ചിട്ടുള്ള ഓഡിറ്ററായ സാൻഡ്ര ഫ്രാൻസിസാണ് സെക്കൻഡ് റണ്ണറപ്പ്. 

മറ്റു അഞ്ച് വിഭാഗങ്ങളിൽക്കൂടി വിജയികളെ പ്രഖ്യാപിച്ചു. മിസ് കൺജനിയാലിറ്റിയായി ഡോ. സാന്ദ്ര സുരേഷ്, മിസ് ഡാസ്‌ലിങ് ആയി റോസ്മി ഷാജി, മിസ് എലഗന്റായി എ. അരുണിമ ജയൻ, മിസ് ബ്യൂട്ടിഫുൾ സ്കിൻ ആയി ബിന്ദ്യ ബാഷി, മിസ് ഗ്ലാമറസായി സ്നേഹ ബിനു വർഗീസ് എന്നിവരാണ് വിജയികളായത്. മുഖ്യാതിഥിയായെത്തിയ നടി ഐശ്വര്യ ലക്ഷ്മി വിജയികളെ കിരീടമണിയിച്ചു.

ADVERTISEMENT

കാഴ്ചകൾക്ക് ഇരട്ടിമധുരം പകർന്ന് മലയാളികളുടെ ഇഷ്ടഗായിക സിതാര കൃഷ്ണകുമാറും സംഘവും കലാപരിപാടികൾക്ക് തുടക്കമിട്ടു. റിയാലാറ്റി ഷോകളിലൂടെയും ഡാൻസ് പെർഫോമൻസുകളിലൂടെയും പ്രേക്ഷകകർക്ക് സുപരിചിതരായ നർത്തകരായ ശക്തി മോഹനും മുക്തി മോഹനും സംഘവും നൃത്തച്ചുവടുകളുമായി എത്തിയപ്പോൾ അഴകിന്റെ വേദിയുടെ സദസ് ഇളകിമറിഞ്ഞു. നർത്തകിയും നടിയുമായ ഇഷ ഷെർവാണിയും സംഘവും നൃത്തച്ചുവടുകളുമായി വേദി നിറഞ്ഞു. 

ബുദ്ധിയും സൗന്ദര്യവും വിവേകവും ഒരുപോലെ അളവുകോലായ മത്സര വേദിയിൽ വിധികർത്താക്കളായി എത്തിയത് പൂർണിമ ഇന്ദ്രജിത്, നൈല ഉഷ, സംവിധായകൻ മഹേഷ് നാരായണൻ, സാനിയ അയ്യപ്പൻ എന്നിവരായിരുന്നു. രണ്ടുമാസത്തിലേറെ നീണ്ട ഒരുക്കങ്ങള്‍‍ക്കും വിവിധ മത്സരങ്ങൾക്കും ശേഷമായിരുന്നുഗ്രാൻഡ് ഫിനാലെ. 

ADVERTISEMENT

അനു അഹൂജയായിരുന്നു ഷോ ഡയറക്ടർ. കല്യാൺ സിൽക്സ് ഏറ്റവും പുതിയ ഡിസൈനിൽ പ്രത്യേകമായി തയാറാക്കിയ ലെഹങ്കകളും സാരികളും അണിഞ്ഞാണ് 20 മത്സരാർഥികളും വേദിയിലെത്തിയത്. ആഭരണങ്ങൾ മികവോടെ ഒരുക്കിയത് അമേറ ജ്വലറിയും. രാജ്യാന്തര തലത്തിൽ തന്നെ പ്രശസ്തരായ പരിശീലകരായിരുന്നു കല്യാൺ സിൽക്സ് വനിത മിസ് കേരളയിലെ മത്സരാർഥികളെ ഒരുക്കിയത്. 

റാംപ് വാക് മോഡലും ദേശീയ തലത്തിൽ തന്നെ മത്സരാർഥികളെ മത്സരങ്ങൾക്കായി ഒരുക്കിയ ട്രെയിനറുമായ ദീപ്തി ഗുജ്റാൾ ആയിരുന്നു പേജന്റ് കോച്ച്. വോയിസ് ക്രാഫ്റ്റിങ് ആന്‍ഡ് കമ്യൂണിക്കേഷൻ സെഷൻ നയിച്ചത് 20 വർഷത്തോളം ശബ്ദ മാധ്യമ രംഗത്തുള്ള വോയിസ് ആർട്ടിസ്റ്റും ട്രെയിനറുമായ മോനാസ് റനൈന. 

ആത്മവിശ്വാസത്തോടെ വേദിയിലെത്താൻ പരിശീലനം നൽകിയത് ക്രിയേറ്റീവ് ഡയറക്ടറും ഫാഷൻ കമന്റേറ്ററും ബ്രാൻഡ് കൺസൾട്ടന്റുമായ ഭരത് ഗുപ്ത. ഡോ. ഫാത്തിമ നിലൂഫർ ഷെരീഫ് ആയിരുന്നു സ്കിൻ കെയറിൽ മത്സരാർഥികൾക്കു വേണ്ട നിർദേശങ്ങൾ നൽകിയത്. മത്സരാർഥികൾക്കുള്ള യോഗ വിഭാഗം കൈകാര്യം ചെയ്തത് ഈഷ ഫൗണ്ടേഷന്റെ കീഴിൽ പ്രിയങ്ക നായർ. മൈൻഡ് ഗ്രൂമിങ് വിഭാഗത്തിൽ എഴുത്തുകാരന്‍ ജോസഫ് അന്നംകുട്ടി ജോസും ചേർന്നതോടെ ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമായി.

കല്യാൺ സിൽക്സ് മുഖ്യ സ്പോൺസറായ വനിത മിസ് കേരളയുടെ പവേർഡ് ബൈ സ്പോൺസർ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയായിരുന്നു. മത്സരാർഥികളുടെ ഗ്രൂമിങ് സെഷനുകൾ നടന്നതും ജെയിൻ യൂണിവേഴ്സിറ്റിയിലാണ്. കംഫർട്ട് പാർട്ട്ണർ വി സ്റ്റാർ, ജ്വല്ലറി പാർട്ണർ അമേറ ജ്യൂവൽസ്, സ്കിൻ ആന്‍ഡ് ഹെയർ കെയർ പാർടണർ മെഡിമിക്സ്, ബ്യട്ടി പാർട്ട്ണർ ഡാസ്‍ലർ, ഡ്രീം ഹോം പാർട്ട്ണർ റെഡ് പോർച്ച് നെസ്റ്റ്.

ADVERTISEMENT