ADVERTISEMENT

പതിനൊന്ന് വർഷമായി സായ്കുമാർ ഒരു അഭിമുഖത്തിന് ഇരുന്നിട്ട്. പലരും പലതും കൊട്ടിഘോഷിച്ചപ്പോഴും േഗാസിപ്പ് വാർത്തകളിൽ നിറയുമ്പോഴും തന്റെ മാത്രം ലോകത്ത് ഒതുങ്ങി, ‘ഒന്നും പറയാനില്ല’ എന്ന മ റുപടിയിൽ എല്ലാമൊതുക്കി. ഇടവേളയ്ക്കു ശേഷം ‘വനിതയോട്’ മനസു തുറന്നപ്പോൾ ഉള്ളിൽ പുകഞ്ഞു നീറിയ വേദനകളിലേക്ക് പ്രിയനടൻ ഓർമ്മകൾ പായിച്ചു. വേദനകളുടെ ഭൂതകാലം, സിനിമ, പരീക്ഷണകാലഘട്ടം...സായ് കുമാർ മനസു തുറക്കുകയാണ്...

ജീവിതം വീണ്ടും ഒന്നിൽ നിന്നു തുടങ്ങി ?

ADVERTISEMENT

അക്ഷരാർഥത്തിൽ ‘സീറോ’യിൽ നിന്നാണ് വീണ്ടും തുടങ്ങിയത്. അത്രയും കാലം അധ്വാനിച്ചത് അവർക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്‍റെ കടമയാണ്. സന്തോഷത്തോടെയാണ് എനിക്കുള്ളതെല്ലാം അവർക്ക് നൽകിയത്. പിന്നീടു മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു എന്നു േകട്ടപ്പോള്‍ വലിയ വിഷമമായി. ഞാൻ തിരുത്താനും പോയില്ല. അവളുടെ വിവാഹാലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഞാനില്ലാത്ത ഒരു ദിവസം വിവാഹം ക്ഷണിക്കാൻ മോൾ ഫ്ലാറ്റിൽ വന്നു എന്ന് പറഞ്ഞറിഞ്ഞു. പിന്നീട് വാട്സ്‌ ആപ്പില്‍ ഒരു മെസേജും വന്നു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണല്ലോ അറിയിക്കേണ്ടത്. അതിഥികൾക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ, മകളുടെ വിവാഹം. അതുകൊണ്ട് പോയില്ല.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ADVERTISEMENT

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം വനിത ഒക്ടോബര്‍ ആദ്യലക്കത്തിൽ

‘എന്റെ മുന്നിൽ വച്ച് മകൾ മറ്റൊരാളെ അച്ഛാ എന്നു വിളിച്ചു’! യദുകൃഷ്ണന്റെ മകൾ അച്ഛനെ തോൽപ്പിച്ചത് ഇങ്ങനെ

ADVERTISEMENT
ADVERTISEMENT