ശ്വാസകോശം തുന്നിച്ചേർത്ത വേദനയിലും അവൾ പുതുജീവിതം കൊതിച്ചു...പക്ഷേ...: ഹൃദയം നുറുങ്ങി പ്രിയപ്പെട്ടവർ Rashmi Leela's Battle with Pulmonary Fibrosis Ends in Tragedy
Mail This Article
നടി രശ്മി ലീലയുടെ വിയോഗത്തിൽ ഹൃദയം നുറുങ്ങി കന്നഡ ടെലിവിഷന്‍ ഇൻഡസ്ട്രി. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരത്തെ ആരാധകരുടെ പ്രാര്‍ഥനയും സഹപ്രവര്‍ത്തകരുടെ സഹായവും രക്ഷിച്ചില്ല. 37 വയസ്സായിരുന്നു. ഭര്‍ത്താവ് സരിക്കു മഞ്ജു ആണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരു മകളുണ്ട്.
2019 മുതൽ ശ്വാസകോശത്തെ ബാധിക്കുന്ന പൾമണറി ഫൈബ്രോസിസ് (Pulmonary Fibrosis) എന്ന രോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു നടി. ഈ മാസം ആദ്യം ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്കുശേഷമുള്ള സങ്കീർണ്ണതകൾ ഇവരുടെ നില വീണ്ടും വഷളാക്കി. തുടര്‍ന്നായിരുന്നു അന്ത്യം.
19 ലക്ഷം രൂപ ചിലവുണ്ടായ ശസ്ത്രക്രിയയ്ക്കായി രശ്മിയുടെ സഹപ്രവര്‍ത്തകരും ആരാധകരും ധനയഹായവുമായി എത്തിയിരുന്നു.