വ്യാജ രേഖ ചമച്ച് 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു എന്ന പരാതി: വിവിധ ഇടങ്ങളില്‍ ഇഡി റെയ്ഡ്
ED Raids in Gauthami Property Case Involving Producer C. Alagappan
നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്തെന്ന കേസില്‍ പ്രതിയായ സിനിമ നിർമാതാവ് സി.അളഗപ്പനുമായി ബന്ധപ്പെട്ട മധുരയിലെയും ചെന്നൈയിലേയും വിവിധ ഇടങ്ങളില്‍ ഇഡി (എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ്) റെയ്ഡ്.
വസ്തു ഇടപാടിന്റെ മറവിലെ സാമ്പത്തിക തിരിമറികളും പണമിടപാടുകളെയും അന്വേഷിക്കാനായിരുന്നു റെയ്ഡെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ADVERTISEMENT
അളഗപ്പനും കുടുംബാംഗങ്ങളും തന്റെ സ്വത്ത് തട്ടിയെടുത്തെന്ന് 2023ലാണ് ഗൗതമി ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കിയത്. ചികിത്സാ ആവശ്യങ്ങൾക്കും മകളുടെ വിദ്യാഭ്യാസച്ചെലവിനുമായി ശ്രീപെരുംപുത്തൂരിൽ സ്വന്തമായുണ്ടായിരുന്ന 46 ഏക്കർ സ്ഥലം വിൽക്കാൻ 2004ൽ തീരുമാനിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ അവസ്ഥ ചൂഷണം ചെയ്ത്, അളഗപ്പനും കുടുംബവും വ്യാജ രേഖ ചമച്ച് 25 കോടി രൂപ വിലവരുന്ന സ്വത്ത് തട്ടിയെടുത്തെന്നാണു പരാതി. പരാതിയിൽ ഏഴ് കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തത്. കൂതാടെ അളഗപ്പനും ഭാര്യയും ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ADVERTISEMENT
ED Raids in Gauthami Property Case Involving Producer C. Alagappan:
Enforcement Directorate (ED) conducted raids in Madurai and Chennai concerning film producer C. Alagappan, accused in the case of usurping actress and politician Gauthami's property. The raids aimed to investigate financial irregularities and transactions masked as property deals.