Wednesday 10 July 2019 05:17 PM IST : By സ്വന്തം ലേഖകൻ

‘ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്നവൾ തിരിച്ചറിയുന്നു, അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം’! വൈറലായി ഗീത പുഷ്കരന്റെ കുറിപ്പ്

geetah-new

പ്രശസ്ത തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ അമ്മയാണ് ഗീത പുഷ്കരന്‍. ചിന്തിപ്പിക്കുന്നതും, മനോഹരവുമായ ചില ഫെയ്സ്ബുക്ക് പോസ്റ്റുകളുമായി ഗീത സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ, അഭിനേത്രിയും സഹസംവിധായികയും ശ്യാം പുഷ്കരന്റെ ഭാര്യയുമായ ഉണ്ണിമായ പ്രസാദിനെക്കുറിച്ച് ഗീത പുഷ്കരന്‍ എഴുതിയ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

‘അതുകൊണ്ടാണ് എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം. അവള്‍ അവള്‍ക്കു നല്ലതെന്ന് തോന്നുന്നത് വൃത്തിയായി, ഭംഗിയായി ചെയ്യുന്നു. ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളര്‍ത്തലുമല്ല ജീവിതം എന്നവള്‍ തിരിച്ചറിയുന്നു. അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ, നിലപാടുകളെ, അഭിരുചികളെ അവള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നു. അതാണ് പെണ്ണ്, അതായിരിക്കണം പെണ്ണ്’.– അവർ കുറിക്കുന്നു.

 ഒഴിഞ്ഞ മദ്യക്കുപ്പിയിൽ നിന്ന് അപർണ സമ്പാദിക്കുന്നത് 40000 രൂപ! ‘കുപ്പി’യിൽ തെളിഞ്ഞത് അധ്വാനത്തിന്റെ തലവര

'കമിഴ്ത്തിപ്പിടിച്ച് നെഞ്ചിന്റെ പുറകിലായിട്ട് അഞ്ചാറു തട്ട് കിട്ടിയിരുന്നേല്‍ അവൻ ജീവിച്ച് പോയേനേ'; പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടർ പറയുന്നു!

രാക്ഷസ ട്യൂമർ എന്നെ വിഴുങ്ങും മുമ്പ് അത് ചെയ്യണം’; അപൂർവ രോഗവും പേറി ജീവിതം; കരീനയുടെ സ്വപ്നം ഇതാണ്

ആ മൂന്നാമതൊരാൾ മീനാക്ഷി! പ്രിയ സുഹൃത്തുക്കളുടെ ചിത്രം പങ്കുവച്ച് നമിത പ്രമോദ്

ഗീത പുഷ്കരന്‍ എഴുതിയ കുറിപ്പ് വായിക്കാം:

കഴിഞ്ഞ നാൽപ്പതു വർഷം എന്താ ചെയ്തത്?
എന്നോടു തന്നെയാ ചോദ്യം ..
ആ... ആർക്കറിയാം..
കഞ്ഞീം കറീം വച്ചു കളിച്ചു.
കെട്ടിയോനുമായി വഴക്കുണ്ടാക്കി.
മക്കളോടും നാട്ടുകാരോടും വഴക്കുണ്ടാക്കി.
ഇൻലാൻഡും കവറും വിറ്റു.
വേണ്ടതിനും വേണ്ടാത്തതിനും വഴക്കു കേട്ടു.
വേറെ എന്താ ചെയ്തിരുന്നേ..
ഒന്നുല്ല അല്ലേ...

അതുകൊണ്ടാ എനിക്കെന്റെ മരുമോളെ
പെരുത്തിഷ്ടം.
അവൾ അവൾക്കു നല്ലതെന്ന് തോന്നുന്നത്
വൃത്തിയായി,ഭംഗിയായി ചെയ്യുന്നു.
ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്നവൾ തിരിച്ചറിയുന്നു.
അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ നിലപാടുകളെ
അഭിരുചികളെ അവൾ കണ്ടെത്തി
പരിപോഷിപ്പിക്കുന്നു.

അതാണ് പെണ്ണ് ,അതായിരിക്കണം പെണ്ണ്.

അല്ലാതെ ഔദ്യോഗിക ജീവിതത്തിൽ കിട്ടുന്ന
ഉയർച്ച പോലും ഉപേക്ഷിച്ചു്, കുട്ടികളെ
നല്ല സ്കൂളുകളിൽ പഠിപ്പിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടതു
സഹിച്ച്, ഒരു പാട്ടു പോലും മൂളാതെ
ഒരു യാത്ര പോകാതെ
പെറ്റമ്മക്ക് ഒരു ഉടുതുണി പോലും വാങ്ങിക്കൊടുക്കാതെ
ഒരു ഐസ് ക്രീം പോലും കഴിക്കാതെ
ഒരു ചാറ്റൽമഴ പോലും നനയാതെ
ആകാശവും ഭൂമിയും മേഘങ്ങളും പുഴയും
കാണാതെ
ഒരു കുടമുല്ലപ്പൂവിനെ ഉമ്മ വയ്ക്കാതെ
ഏറ്റവും പ്രിയമായി തോന്നിയ ഒരു പെർഫ്യൂം
ഏതെന്നു പോലും കണ്ടെത്താനാവാതെ
ഒരു നിലാവുള്ള രാവു പോലും കാണാതെ
കാടും കടലും തിരിച്ചറിയാതെ
ഉണ്ടുറങ്ങി മരിക്കലല്ല ജീവിതം..