തന്റെ കാൻസര്‍ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പങ്കുവച്ച് സോഷ്യല്‍ മീഡിയ താരം രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പി പൂര്‍ത്തിയായെന്നും അഞ്ച് ദിവസം ഐസിയുവില്‍ ആയിരുന്നുവെന്നും രേണു പറയുന്നു.
‘അഞ്ച് ദിവസം ഐസിയുവിൽ ആയിരുന്നു. എന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന കൊണ്ട് ഇപ്പോൾ ഡിസ്ചാർജ് ആയി. രണ്ടാമത്തെ കീമോയാണ് കഴിഞ്ഞത്. ശരീരത്തിന് ഭയങ്കര വേദനയും ക്ഷീണവും ഛര്‍ദ്ദിയും ഒക്കെ ആയിരുന്നു. ഇനിയിപ്പോ നാല് കീമോ കൂടെ ഉണ്ട്. അതു കഴിഞ്ഞ് ഞാൻ മടങ്ങി വരുമെന്നതാണ് എന്റെ വിശ്വാസം. നാല് കീമോ കഴിഞ്ഞ് ഓപ്പറേഷൻ ഉണ്ട്. മാരക അസുഖമൊന്നും വരരുതേയെന്ന് കുഞ്ഞിലെ മുതലേ ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു. എന്നിട്ടും ഇങ്ങനെ വന്നല്ലോയെന്ന് ഞാന്‍ ദൈവത്തോട് ചോദിച്ചു. അപ്പോള്‍ ദൈവം എനിക്ക് മറുപടി തന്നത്, ഇങ്ങനെ ഒരു അസുഖം വന്നതുകൊണ്ട് നാളെ നിനക്ക് പറയാൻ പറ്റും അസുഖത്തിൽ നിന്ന് ദൈവം വിടുവിച്ചു, ഒരുപാട് പേരുടെ സ്നേഹവും പ്രാർത്ഥനയും സത്യമാണെന്ന് തെളിഞ്ഞുവെന്ന്.
എന്റെ കുഞ്ഞിന്, വീട്ടുകാര്‍ക്ക്, എന്നെ സ്നേഹിച്ചവര്‍ക്ക് വേണ്ടിയൊക്കെ എന്താണ് ചെയ്യാനുള്ളതെന്നൊക്കെ ആലോചിച്ചു. അപ്പോള്‍ മനസിന് കുറച്ച് ധൈര്യം കിട്ടി. റിതപ്പന്റെ കാര്യത്തിലേ ഉള്ളൂ വിഷമം. അവൻ എന്നെക്കാളും മനസ്സിന് കട്ടിയുള്ള ഒരു കുട്ടിയാണെന്ന് എനിക്ക് മനസ്സിലായി. ആശുപത്രിയില്‍ വന്നാല്‍ എന്നെ കാണാന്‍ പറ്റില്ലെന്ന് അവനറിയാം. വീട്ടുകാര്‍ വിളിച്ചപ്പോള്‍ വരുന്നില്ലെന്ന് അവന്‍ പറഞ്ഞു, വന്നാലും അമ്മയെ കാണാന്‍ പറ്റില്ലല്ലോ എന്ന്. അവന് ആരുമില്ലെന്ന് വിഷമിക്കേണ്ടി വന്നിട്ടില്ല. കാരണം എന്റെ ചേച്ചിയുടെ മക്കളാണെിലും അവനെ സ്വന്തം സഹോദരനെ പോലെയാണ് നോക്കുന്നത്. മൂന്നു പേരും ഒരുപോലെയാണ് വളരുന്നത്. അങ്ങനെ അവനെ ചേർത്തു പിടിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷമുണ്ട്. ഒരുപാട് പൈസ ആവശ്യമാണ്, എനിക്ക് തിരിച്ചു വരണമെങ്കിൽ. അപ്പോള്‍ എനിക്കിത് കൂടിയേ തീരൂ. യുട്യൂബ് ചാനൽ വരുമാനമല്ലാതെ വേറെ മാർഗം എനിക്കില്ല’.– യു ട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ രേണു പറഞ്ഞു.