കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപെറ്റിൽ അഭിമാന ചുവടുകളുമായി മലയാളത്തിന്റെ പ്രിയതാരം ജലജയും മകളും. ആദ്യമായി കാനിലെത്തുന്ന മലയാള നടിമാരാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ജലജയും മകൾ ദേവിയും പറഞ്ഞു. താമരപ്പൂക്കൾ പ്രിന്റ് ചെയ്ത മനോഹരമായ കേരളാ സാരിയിലാണ് ജലജ റെഡ് കാർപെറ്റിലെത്തിയത്. പീച്ച് നിറത്തിലുള്ള ഡിസൈനർ ലഹങ്കയിൽ ദേവിയും തിളങ്ങി. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
നാലു പതിറ്റാണ്ടിനപ്പുറം തന്റെ ആദ്യ സിനിമയായ ‘തമ്പ്’ കാൻ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിച്ചതിന്റെ സന്തോഷത്തിലായിരുന്നു ജലജ. 1978 ൽ പുറത്തിറങ്ങിയ ‘തമ്പി’ന്റെ സംവിധായകൻ ജി. അരവിന്ദൻ, നടന്മാരായ നെടുമുടി വേണു, ഭരത് ഗോപി എന്നിവരുടെ ഓര്‍മകളാണ് റെഡ് കാർപെറ്റിലൂടെ നടക്കുമ്പോൾ ജലജയുടെ ഉള്ളിലൂടെ കടന്നുപോയത്. വിദേശികൾ ഉൾപ്പെടെയുള്ള പ്രേക്ഷകർ, സ്വന്തം പേരെഴുതിയ കസേര, എല്ലാം സ്വപ്നം പോലെ തോന്നുന്നുവെന്ന് ജലജ പറഞ്ഞു.
1.
2.