ഈയടുത്തൊന്നും ഇത്രയും ഹൃദ്യമായൊരു കാഴ്ച സോഷ്യൽ മീഡിയ കണ്ടിട്ടുണ്ടാകില്ല. മറ്റൊരു ദമ്പതികളേയും ഇത്രമേൽ ഹൃദയം തൊട്ടനുഗ്രഹിച്ചിട്ടുമുണ്ടാകില്ല. യഥാർത്ഥ സൗന്ദര്യം ഹൃദയത്തിലാണ് കുടികൊള്ളുന്നതെന്ന് മനസിൽ കരുതിയുറപ്പിച്ച ഒരു ചെക്കനും പെണ്ണും...വൈകല്യങ്ങളെ പടിക്കു പുറത്തു വച്ച് അവനും അവളും ജീവിതത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തപ്പോൾ ഒരു നാടൊന്നാകെ അനുഗ്രഹാശിസുകളുമായെത്തി. എല്ലാ പരിമിതികളും മറന്ന് അവളെ ഹൃദയത്തോട് ചേർത്തു നിർത്തിയപ്പോൾ സോഷ്യൽ മീഡിയയും നൽകി ആയിരം ഇഷ്ടം!
ഈ നന്മക്കഥയിലെ നായകന്റെ പേര് ജിനിൽ ജോസ്. തൃശൂർ സ്വദേശി. പരിമിതികൾ മറന്ന് ജിനിലിന്റെ ഇഷ്ടം പറ്റിയ, ആ നന്മ മനസിന്റെ പങ്കു പറ്റിയ മാലാഖയുടെ പേര് ഏയ്ഞ്ചൽ മേരി. കൊല്ലം കുണ്ടറ സ്വദേശി.
അന്ന് പ്രധാനമന്ത്രി അജിതാ വിജയനെ നോക്കിപ്പറഞ്ഞു; ഇന്ത്യയിലെ ഒരേയൊരു ‘മിൽക് മേയർ’
ശരണ്യയുടെ ജീവിതം; സംശയങ്ങൾക്ക് മറുപടി! അമ്മയും മകളും ഇപ്പോഴും ഒറ്റയ്ക്കാണ്
ആറടിയാണ് കല്യാണ ചെക്കന്റെ ഉയരം. പെണ്ണിന് ഉയരം നാലടിയിലും താഴെ. എന്നാൽ പരിമിതികൾ മറന്ന് ഒന്നു ചേരാനുള്ള ഈ ഇണക്കുരുവികളുടെ തീരുമാനത്തിന് അതൊന്നും തടസമായില്ല. ഏയ്ഞ്ചലിന്റെ എല്ലാ ശാരീരിക വൈകല്യങ്ങളേയും ഓരത്തേക്ക് മാറ്റിനിർത്തി ഒന്നിച്ചു ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
ഷെറി ലോപസ് എന്ന ഫൊട്ടോഗ്രഫിയാണ് ഹൃദയം കീഴടക്കിയ ആ വിവാഹ നിമിഷങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ചിത്രങ്ങൾ നിറഞ്ഞ മനസോടെ ഏവരും ഏറ്റെടുക്കുകയും ചെയ്തു.