Wednesday 29 December 2021 11:06 AM IST : By സ്വന്തം ലേഖകൻ

ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന അച്ഛനെയും ആശ്വസിപ്പിക്കുന്ന അമ്മയെയും അവസാനമായി കണ്ടു; മകളെ തനിച്ചാക്കി ജ്വല്ലറി ഉടമയും ഭാര്യയും ജീവനൊടുക്കി

dddjjhghdeathh

ആരോഗ്യപ്രശ്നങ്ങളും കോവിഡ് പ്രതിസന്ധിയും കാരണം ബുദ്ധിമുട്ടിലായ ജ്വല്ലറി ഉടമയെയും ഭാര്യയെയും കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ആലുംമൂട് വിഷ്ണു ജ്വല്ലറി ഉടമ ആലുംമൂട് ഹരിപ്രിയ സദനത്തിൽ കേശവൻ(55), ഭാര്യ സെൽവം(50) എന്നിവരാണ് മരിച്ചത്. 20 വർഷം മുൻപ് പനി ബാധിച്ചതിനെ തുടർന്ന് കേശവന്റെ ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് വീൽചെയറിലായിരുന്നു ജീവിതം.

ഓട്ടമാറ്റിക് വീൽചെയറിൽ ഒറ്റയ്ക്കാണ് ജ്വല്ലറിയിൽ പോയി വന്നിരുന്നത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന അച്ഛനെയും ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയെയും രാവിലെ രാവിലെ ആറുമണിയോടെ കണ്ട ഏകമകൾ ഹരിപ്രിയ(19)യാണ് വിവരം സമീപവാസികളെ അറിയിക്കുന്നത്. കേശവൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് മനസിലാക്കി സയനൈഡ് കഴിച്ച് ഭാര്യയും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് നിഗമനം. 

അച്ഛനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിക്കുന്നതിനിടെ അമ്മ എന്തോ കഴിക്കാൻ ശ്രമിക്കുകയും അത് താൻ തട്ടിത്തെറിപ്പിക്കുകയും ചെയ്തതായി ഹരിപ്രിയ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുറെ ദിവസങ്ങളായി കേശവൻ വിഷമത്തിലായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ തുടർന്നുളള ബിസിനസ് മാന്ദ്യവും അലട്ടിയിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:
  • Spotlight