പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ ഡോ.രോഹിത്തും വധു ഡോ.ശ്രീജയും വിവാഹശേഷം തലസ്ഥാനത്തേക്ക് തിരിച്ചത് ട്രെയിനിൽ. വിവാഹവേഷത്തിൽ തന്നെ ആലുവ സ്റ്റേഷനിലെത്തിയ വധുവിനെയും വരനെയും കണ്ട് യാത്രക്കാരും റെയിൽവേ സ്റ്റേഷനിലുള്ളവരും അമ്പരന്നു. വധൂവരൻമാർക്കൊപ്പം രമേശ് ചെന്നിത്തലയും ഭാര്യ അനിതയുമുണ്ടായിരുന്നു. അങ്കമാലി ആഡ്ലക്സ് കൺവൻഷൻ സെന്ററിലെ ചടങ്ങുകൾക്ക് ശേഷം 4.20ന്റെ ജനശതാബ്ദി എക്സ്പ്രസിലാണ് പ്രതിപക്ഷനേതാവും വരനും വധുവും യാത്രചെയ്തത്. സഹയാത്രികർക്ക് സെൽഫി സമ്മാനിച്ചാണ് ആദ്യത്തെ ശുഭയാത്രയുടെ സന്തോഷം ഇരുവരും പങ്കുവെച്ചത്.
ആർമിയും സിആർപിഎഫും ഒന്നല്ല; ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള എല്ലാത്തിലും വ്യത്യാസമുണ്ട്! കുറിപ്പ് വൈറൽ
തിരക്കിൽ നിൽക്കുമ്പോൾ രാജീവ് പരമേശ്വരൻ എവിടേക്കു മറഞ്ഞു? ആ ചോദ്യത്തിന് ഇതാ ഉത്തരം
ലൈംഗികതയെ കുറിച്ചുള്ള അമിത ഭീതി; മസിൽമാനെ പേടിച്ച പെൺകുട്ടി; ഞെട്ടിപ്പിക്കുന്ന അനുഭവം, മറുപടി
നെഞ്ചകങ്ങളിൽ നോവായ് പടർന്ന് വീണ്ടും ബാലു; കണ്ണുനനയിച്ച് ‘ഓമന തിങ്കൾ കിടാവോ’; വിഡിയോ
രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്. എറണാകുളം സ്വദേശിയാണ് ശ്രീജ. ഭരണ–പ്രതിപക്ഷ നേതാക്കരും സാംസ്കാരിക രംഗത്തെ പ്രമുഖരും സിനിമാതാരങ്ങളും ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, മമ്മൂട്ടി, ശശി തരൂര്‍, വെള്ളാപ്പള്ളി നടേശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എ.യൂസഫലി, എം.ജി.ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രമുഖ വ്യവസായി എം.എ. യൂസഫലി, കമല വിജയന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, മമ്മൂട്ടി, ശശി തരൂര്‍, വെള്ളാപ്പള്ളി നടേശന്‍, എം.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അങ്കമാലി ആഡ്ലക്സ് കൺവൻഷൻ സെന്ററിലായിരുന്നു ചടങ്ങുകൾ നടന്നത്.
‘വാശിപിടിക്കരുത് വസന്തകുമാറിന്റെ പെട്ടിതുറക്കാനാകില്ല’; സൈനിക ഉദ്യോഗസ്ഥന്‍ ബന്ധുക്കളോട് പറഞ്ഞു; വേദന
കടപ്പാട്– വേവ ഫോട്ടോഗ്രഫി, ട്രെയിൻ ചിത്രത്തിന് കടപ്പാട്– ഫെയ്സ്ബുക്ക്