ഏറെ വിഷമകരമായ ദൗത്യവുമായാണു കണ്ണൂരിൽനിന്ന് സിആർപിഎഫ് അസിസ്റ്റന്റ് കമൻഡാന്റ് അലക്സ് ജോർജും സംഘവും വസന്തകുമാറിന്റെ വീട്ടിലെത്തിയത്. വീട്ടുകാരെ കണ്ടശേഷം അലക്സ് ജോർജ്, വസന്തകുമാറിന്റെ അർധസഹോദരൻ സജീവിനെ അടുത്തേക്കു വിളിച്ചു. കണ്ണീർവറ്റിയ കണ്ണുകളോടെ സജീവൻ അനുഗമിച്ചു. ചുറ്റുംകൂടിയ ആളുകളിൽനിന്ന് സജീവിനെ അൽപം ദൂരേക്കു മാറ്റിനിർത്തി കരച്ചിലടക്കി ആ ഉദ്യോഗസ്ഥൻ പതിയെപ്പറഞ്ഞു:
ആർമിയും സിആർപിഎഫും ഒന്നല്ല; ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള എല്ലാത്തിലും വ്യത്യാസമുണ്ട്! കുറിപ്പ് വൈറൽ
തിരക്കിൽ നിൽക്കുമ്പോൾ രാജീവ് പരമേശ്വരൻ എവിടേക്കു മറഞ്ഞു? ആ ചോദ്യത്തിന് ഇതാ ഉത്തരം
വിവാഹ വേഷത്തില്‍ രോഹിതും വധുവും ട്രെയിനിൽ; അമ്പരന്ന് സഹയാത്രികർ; വൈറലായി ഈ ചിത്രങ്ങൾ
വസന്തകുമാറിന്റെ പെട്ടി തുറക്കില്ല. ഭൗതികദേഹം കാണാൻ ആരും വാശിപിടിക്കരുത്. ഉറ്റവരെ ഇതറിയിക്കണം. മറുപടി പറയാനാകാതെ സജീവൻ തലതാഴ്ത്തി തിരിഞ്ഞുനടന്നു, മേലുദ്യോഗസ്ഥന്റെ സന്ദേശവുമായി വീടിനുള്ളിലേക്ക്. അവിടെ പതിഞ്ഞ തേങ്ങലുയർന്നു. തുടർന്നു വസന്തകുമാര്‍ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു സാധനങ്ങളും കുടുംബാംഗങ്ങളെ ഏല്‍പ്പിച്ചു. ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്. സൈനികരുടെ വാഹനവ്യൂഹത്തിനു നേർക്ക് ഉഗ്രസ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തിൽ ജവാൻമാരിൽ പലരുടെയും മൃതദേഹം തിരിച്ചറിയാൻ പോലും കഴിയാത്ത വിധം ചിന്നിച്ചിതറിയിരുന്നു.
ലൈംഗികതയെ കുറിച്ചുള്ള അമിത ഭീതി; മസിൽമാനെ പേടിച്ച പെൺകുട്ടി; ഞെട്ടിപ്പിക്കുന്ന അനുഭവം, മറുപടി
നെഞ്ചകങ്ങളിൽ നോവായ് പടർന്ന് വീണ്ടും ബാലു; കണ്ണുനനയിച്ച് ‘ഓമന തിങ്കൾ കിടാവോ’; വിഡിയോ