പ്രായം നാല്പതുകളിലേക്ക് നീങ്ങുമ്പോൾ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അമിതവണ്ണം. ക്രാഷ് ഡയറ്റുകളില്ലാതെ ഇഷ്ടപ്പെട്ട ഏത് ആഹാരവും കഴിച്ചു കൊണ്ട് അമിതവണ്ണത്തെ വരുതിയിലാക്കേണ്ടതെങ്ങനെ എന്ന വിഷയത്തെക്കുറിച്ച് വെൽനസ്സ് സ്ഥാപനമായ തൃശൂർ എസ്കാസോയും വനിതയും ചേർന്നു നടത്തിയ സെമിനാർ സ്ത്രീകളുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. എസ്കാസോ സ്ഥാപകനും ഓർത്തോപീഡിക് ഫിസിയോതെറപ്പിസ്റ്റും ക്ലിനിക്കൽ ന്യൂട്രീഷനുമായ ഗ്രിന്റോ ഡേവി ചിറക്കേക്കാരൻ ക്ലാസ് നയിച്ചു. മലയാള മനോരമ ഡെപ്യൂട്ടി മാനേജർ മാർക്കറ്റിങ് എം. കൃഷ്ണൻ, സർക്കുലേഷൻ ഇൻസ്പെക്റ്റർ രാഹുൽ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ഇഷ്ടഭക്ഷണം കഴിച്ചു കൊണ്ട് അമിതവണ്ണം കുറയ്ക്കുന്നതെങ്ങനെ ? – ഗ്രിന്റോ ഡേവി ചിറയ്ക്കേക്കാരൻ, ന്യൂട്രീഷനിസ്റ്റ്
‘‘പ്രായം നിങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും അമിതവണ്ണത്തിലേക്ക് നയിക്കുന്ന ശരിയായ കാരണങ്ങളും തിരിച്ചറിയാതെ സ്വയം കുറ്റപ്പെടുത്തിയും ആഹാരം വല്ലാതെ കുറച്ചുമാണു ഭൂരിഭാഗം സ്ത്രീകളും അമിതവണ്ണത്തെ നേരിടുന്നത്. അത്യാവശ്യത്തിനു വേണ്ട ആഹാരം പോലും കുറച്ചു കൊണ്ട് എത്ര നാൾ ഒരാൾക്ക് തുടരാൻ സാധിക്കും എന്നു ചിന്തിക്കാതെ ആ ഡയറ്റ് തെറ്റുമ്പോൾ സ്വയം പഴിക്കുകയാണ് പലരും ചെയ്യുന്നത്.
ആഹാരം കുറയ്ക്കുകയല്ല, ഇഷ്ടപ്പെട്ട ആഹാരം ഉപേക്ഷിക്കുകയുമല്ല അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ശരിയായ മാർഗം. മികച്ച ന്യൂട്രീഷനിസ്റ്റിന്റെ സഹായത്തോടെ മൂന്നു മുതൽ ഒരു വർഷം വരെ നീളുന്ന ഡയറ്റ് ട്രെയിനിങ്ങിലൂടെ എന്ത്, എപ്പോൾ, എത്ര അളവ് കഴിക്കാം എന്നു മനസ്സിലാക്കി ജീവിതം ചിട്ടപ്പെടുത്തുകയാണു വേണ്ടത്. പട്ടിണി കിടക്കുക, അമിതമായി വ്യായാമം ചെയ്യുക, അമിതവണ്ണം കുറയ്ക്കാനുള്ള ചെലവേറിയ ആധുനിക ചികിത്സാ മാർഗങ്ങളിലേക്ക് പോകുക, ആഹാരം ഒഴിവാക്കി ഡയറ്റ് സപ്ലിമെന്റുകൾ കഴിക്കുക തുടങ്ങിയ അനാരോഗ്യകരമായ രീതികൾ മാറ്റി വയ്ക്കാം. ‘റിയൽ’ ആയ, നിങ്ങൾക്ക് ഇഷ്ടപ്പെട്ട ആഹാരം കഴിക്കുന്നതോടൊപ്പം, നിങ്ങളുടെ ശരീരത്തിന്റെ പ്രകൃതം അറിഞ്ഞ് എങ്ങനെ ആഹാരരീതി ക്രമീകരിക്കാം എന്നു പഠിക്കുകയാണ് ഏറ്റവും പ്രധാനം. കൂടെ സമ്മർദം കുറയ്ക്കുക, ഉറക്കം കൃത്യമാക്കുക, നിങ്ങളുടെ ആരോഗ്യത്തിനും പ്രകൃതത്തിനും ചേർന്ന വിധം വ്യായാമം ചെയ്യുക എന്നിവ കൂടി ശ്രദ്ധിക്കണം.
ഭക്ഷണം കഴിക്കുന്ന രീതി മാറ്റുന്നതിലൂടെ തന്നെ വളരെ അമിതവണ്ണം, തൂങ്ങിക്കിടക്കുന്ന വയർ, ഫാറ്റി ലിവർ, ആരോഗ്യത്തിന് ദോഷകരമായ ഉയർന്ന നിലയിലുള്ള ട്രൈഗ്ലിസറൈഡ് നിലകൾ, രക്താതിസമ്മർദം എന്നിവ നിയന്ത്രിക്കാൻ കഴിയും. എസ്കാസോയിലെ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ സമയത്ത് പരിശീലനം നേടാനാകും. ഒരിക്കൽ തങ്ങൾക്ക് അനുകൂലമായ ജീവിതരീതി ശീലിച്ചാൽ പിന്നീടത് സ്വയം തുടരാനും അമിതവണ്ണത്തെ അകറ്റി നിർത്താനും കഴിയും. അമിത വണ്ണത്തെ നിയന്ത്രിക്കേണ്ടതെങ്ങനെയെന്ന് പഠിച്ചു കൊണ്ട്. ’’
അനുഭവങ്ങളുമായി വണ്ണം കുറച്ചവർ
എസ്കാസോയിലെ ട്രെയിനിങ്ങിലൂടെ അമിത വണ്ണം കുറച്ച മൂന്നു പേരുടെ അനുഭവ വിവരണം സെമിനാറിന് ഊർജമേകി. ജോമിലി, സൂരജ്, സിൻസി ലൂക്കോസ് എന്നിവരാണ് അനുഭവം പങ്കു വച്ചത്. സെമിനാറിൽ പങ്കെടുത്തവർക്ക് ആറു മാസത്തെ വനിതാ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭ്യമാക്കി. പരിപാടിയിൽ പങ്കെടുത്തവർക്കും പുറത്തു നിന്ന് എത്തുന്നവർക്കും എസ്കാസോ നൽകുന്ന പ്രത്യേക കിഴിവുകളെക്കുറിച്ച് ഡോ. ഗ്രിന്റോ ഡേവി ചിറയ്ക്കേക്കാരൻ വിശദീകരിച്ചതോടെ പരിപാടിക്ക് സമാപനമായി.