Thursday 19 September 2019 03:36 PM IST

‘ആ ഒരേയൊരു മോഹം സാധിച്ചു കൊടുക്കാനായില്ല, ശ്രീ കാത്തുനിൽക്കാതെ മടങ്ങി’! ഹൃദയം പൊള്ളി ബിജു നാരായണൻ പറയുന്നു

Sreerekha

Senior Sub Editor

biju-new

അപ്രതീക്ഷിത വിടവാങ്ങലായിരുന്നു മലയാളത്തിന്റെ പ്രിയഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടെ മരണം. ഇപ്പോഴും ആ സത്യത്തോട് പൊരുത്തപ്പെടാൻ ബിജുവിനും മക്കൾക്കും സാധിച്ചിട്ടില്ല. കൊച്ചിയിലെ വീട്ടിൽ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുന്ന ബിജു ശ്രീലതയുമായുള്ള പത്തു വർഷം നീണ്ട പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ ‘വനിത’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ മനസ്സ് തുറന്നു. അതിൽ പ്രധാനം ശ്രീലതയുടെ ഒരു മോഹം സാധിച്ചു കൊടുക്കാനാകാതെ പോയതിലുള്ള ബിജുവിന്റെ വേദന നിറയുന്ന വാക്കുകളാണ്.

‘‘ഒരിക്കലും ഒന്നും ആവശ്യപ്പെടാറില്ലാത്ത ആൾ എന്നോട് ആവശ്യപ്പെട്ട ഒരേയൊരു കാര്യം സാധിച്ചു കൊടുത്തില്ലല്ലോ എന്നതാണ് ഇന്നെന്നെ വിഷമിപ്പിക്കുന്നത്. കളമശ്ശേരിയിൽ ഞങ്ങ ൾക്ക് പുഴയോരത്തായി ഒരു വീടും സ്ഥലവും ഉണ്ട്. ഗായകരുടെ കൂട്ടായ്മയായ ‘സമം’ ഒാർഗനൈസേഷന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി കൂടുന്നത് അവിടെയായിരുന്നു. മൂന്നാം എക്സിക്യൂട്ടീവ് കമ്മിറ്റി കൂടുന്ന സമയം. അന്ന് ശ്രീ പറഞ്ഞു: ‘എല്ലാ ഗായകരും വരുമല്ലോ. എനിക്ക് അവരുടെ ഒപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണം..’ ‘അതിനെന്താ എടുക്കാമല്ലോ’ എന്ന് ഞാൻ പറ‍ഞ്ഞു. പുറത്തു നിന്നാണ് ഭക്ഷണം ഒാർഡർ ചെയ്യുന്നതെങ്കിലും വെജിറ്റേറിയൻസിനായി ശ്രീ ചില വിഭവങ്ങളൊക്കെ സ്പെഷലായി ഉണ്ടാക്കി കൊടുക്കാറുണ്ടായിരുന്നു.

ഗർഭിണിയായിരിക്കെ കുഞ്ഞിനെ വെളുപ്പിക്കാൻ കുങ്കുമപ്പൂവ്, ഒടുവിൽ മോളുണ്ടായപ്പോൾ സംഭവിച്ചത്; അനുഭവം

‘വരാൻ പോകുന്നത് കുട്ടികൾ വേണ്ട എന്ന് തീരുമാനിക്കുന്നവരുടെ ലോകം’; കുഞ്ഞുങ്ങൾ നിങ്ങൾക്ക് ബാധ്യതയാണോ; കുറിപ്പ്

കാൻസറാണ്, സ്റ്റേജ് 2ബി! അതു കേട്ടിട്ടും ഞാൻ കരഞ്ഞില്ല; 38–ാം വയസില്‍ അർബുദം, മന:ശക്തി കരുത്താക്കി തിരികെയെത്തിയ രേഖയുടെ കഥ

മഹാലക്ഷ്മി വന്ന ശേഷമുള്ള കാവ്യയുടെ ആദ്യ ജൻമദിനം! ആഘോഷമാക്കാൻ കുടുംബം: ആശംസകളുമായി ആരാധകർ

അന്ന് അൽപം ഗൗരവമുള്ള വിഷയങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തിൽ ഈ ഫോട്ടോയുടെ കാര്യം ഞാൻ വിട്ടുപോയി. എല്ലാവരും മടങ്ങിപ്പോയിക്കഴിഞ്ഞാണ് ഒാർക്കുന്നത്. ‘അയ്യോ കഷ്ടമായിപ്പോയല്ലോ. അടുത്ത തവണ നമുക്ക് ഉറപ്പായും ആ ഫോട്ടോ എടുക്കണം...’ ഞാൻ ശ്രീയോട് പറഞ്ഞു.

പക്ഷേ, അതിനു ശ്രീ കാത്തുനിന്നില്ല. അതിനു ശേഷം മൂന്നു മാസങ്ങൾക്കു ശേഷമാണ് പെട്ടെന്നൊരു ദിവസം ശ്രീയുടെ രോഗം തിരിച്ചറിയുന്നത്. പിന്നീടുള്ള ഹ്രസ്വമായ ദിനങ്ങളിലെ പരീക്ഷണങ്ങൾക്കിടയിൽ അത്തരം കൊച്ചു മോഹങ്ങളുടെ സന്തോഷം തേടുന്ന മനസ്സും കൈവിട്ടു പോയി’’. – അദ്ദേഹം പറയുന്നു.

ബിജു നാരായണനുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം വനിതയിൽ (സെപ്റ്റംബർ 1–15, 2019) വായിക്കാം.