കല്യാണവും കല്യാണക്കുറിമാനങ്ങളുമൊക്കെ വേറെ ലെവലായെന്നു പറഞ്ഞാൽ മതിയല്ലോ? വെറൈറ്റിയെന്നു പറഞ്ഞാൽ എജ്ജാതി വെറൈറ്റി.
കാണുന്നവരുടെ കണ്ണു തള്ളിക്കുന്ന വവ്വാൽ ക്ലിക്കും ഡബ്സ്മാഷ് കല്യാണ മേളവും വെള്ളത്തിനടിയിലെ പോസ്റ്റ് വെഡ്ഡിംഗ് ഫൊട്ടോഷൂട്ടും ഒക്കെയായി കല്യാണം ആകെപ്പാടെ ജഗപൊഗ തന്നെ. വെഡ്ഡിംഗ് വിഡിയോയിൽ മാത്രം ഒതുങ്ങുന്നില്ല ഈ ന്യൂജെൻ കല്യാണ കിസ്സ. കല്യാണത്തിന് ഉറ്റവരേയും ഉടയവരേയും ക്ഷണിക്കുന്ന സേവ് ദ് ഡേറ്റ് വിഡിയോയിൽ നിന്നു തുടങ്ങുന്നു ന്യൂജെൻ കല്യാണപ്പൂരം.
കാർന്നോമ്മാരെ കൊണ്ടും പോസ്റ്റൽ അയച്ചു കൊടുത്തും കല്യാണം വിളിക്കുന്ന പരിപാടിയൊക്കെ ന്യൂ ജെൻ പിള്ളേർ മതിയാക്കിയ മട്ടാണ്. കല്യാണക്കുറിമാനങ്ങൾക്കൊക്കെ പരിണാമം സംഭവിച്ചുവെന്ന് പറയുന്നതാകും എളുപ്പം. അത്തരത്തിലൊരു വെറൈറ്റി കല്യാണം വിളിയുടെ കഥ വനിതാ ഓൺലൈനിനോട് പറയുകയാണ് പ്രമുഖ വെഡ്ഡിംഗ് ഇവന്റ് പ്ലാനർമാരായ ട്യൂസ്ഡേ ലൈറ്റ്സ്.
ഇവിടുത്തെ കഥാനായകന്റെ പേര് അമൽ, നായിക എലിസബത്ത്. വെറൈറ്റി സേവ് ദ് ഡേറ്റ് ചിത്രം ഡിസൈൻ ചെയ്യണമെന്ന ആവശ്യവുമായാണ് ഇവർ ഫൊട്ടോഗ്രാഫർമാർക്കു മുന്നിലേക്കെത്തിയത്. എന്ത് വെറൈറ്റി പരീക്ഷിക്കുമെന്നാലോചിച്ച് പുകഞ്ഞിരുന്ന ഫൊട്ടോഗ്രാഫറുടെ തലയിലേക്ക് അവർ തന്നെ അഡാർ ഒരു ഐഡിയക്കുള്ള വക അങ്ങ്ട് ഇട്ടു കൊടുത്തു. ഹൈസ്കൂൾ കാലത്ത് മൊട്ടിട്ട പ്രണയ കഥ അവർ പങ്കുവച്ചപ്പോൾ ക്യാമറാമാന്റെ തലയിൽ ബൾബ് കത്തി.
‘ഇനിയൊന്നും നോക്കാനില്ല, സേവ് ദ് ഡേറ്റ് ചിത്രമെടുക്കാനുള്ള ലൊക്കേഷന് ഇനി ഹൈറേഞ്ചും കയറേണ്ടതില്ല. ലൊക്കേഷൻ ചെക്കന്റേയും പെണ്ണിന്റേയും പ്രണയത്തിന് നാന്ദികുറിച്ച തൊടുപുഴയിലെ ഡി പോൾ എച്ച് എസ് എസ് മതിയെന്ന് അങ്ങുറപ്പിച്ചു. ക്യാമറാമാനേയും കൂടെക്കൂട്ടി 12 വർഷം പിന്നിലേക്ക് പോയി നമ്മുടെ നായകനും നായികയും.
പിന്നെയുള്ള പൂരം പറയാനുണ്ടോ?...പഴയ ക്ലാസ് റൂമും, ഇടനാഴിയും, ലൈബ്രറിയും. പ്ലേ ഗ്രൗണ്ടുമൊക്കെ ഇരുവരുടേയും മനോഹര പ്രണയ നിമിഷങ്ങൾക്ക് വേദിയായി. പഴയ പ്രണയ നിമിഷങ്ങൾക്ക് ക്യാമറക്കണ്ണിലൂടെ പുനർ ജനിച്ചു. ചുരുക്കത്തിൽ സേവ് ദ് ഡേറ്റ് മൊമന്റ് ഉഷാറോട് ഉഷാർ...ബാക്കി കഥ ചിത്രങ്ങൾ പറയും...
ചിത്രങ്ങൾ കാണാം;
1.
2.
3.
4.
5.
6.
7.
8.
9.
10.
11.
12.
13.
14.
15.
16.
17.
18.
19.
20.
21.
22.
23.
24.
25.