എടുത്താൽ പൊങ്ങാത്ത ഭാരവും അതിലും വലിയ സമ്മർദ്ദവും തോളിലേറ്റിയാണ് നമ്മുടെ കുരുന്നുകൾ സ്കൂളിലേക്ക് മാർച്ച് ചെയ്യുന്നത്. എല്ലാം സഹിക്കാം, ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളുടെ മുതുകത്ത് താങ്ങാവുന്നതിനും അപ്പുറമുള്ള ഭാരം ബാഗിന്റെ രൂപത്തിൽ കയറ്റി വയ്ക്കുന്നത് ഇന്നത്തെയെന്നല്ല എന്നത്തേയും പ്രശ്നം തന്നെയാണ്. മക്കളുടെ ശോഭനമായ ഭാവി വ്രതമാക്കിയ പല മാതാപിതാക്കളും, നിവൃത്തികെട്ടാണ് ഈ ഭാരം ചുമക്കലിന് ഗ്രീൻ സിഗ്നൽ നൽകുന്നതെന്നത് മറ്റൊരു സത്യം.
കുട്ടികളുടെ പഠനഭാരവും സ്കൂൾ ബാഗിന്റെ ഭാരവും കീറാമുട്ടിയായിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ഒരു വിപ്ലവകരമായ നിർദ്ദേശം കൊണ്ടുവന്നത്. സ്കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കാന്‍ മാര്ഗനിര്ദേശവുമായായിരുന്നു കേന്ദ്രസർക്കാരിന്റെ വരവ്. ഒന്നു, രണ്ടു ക്ളാസുകളിലെ കുട്ടികള്‍ക്ക് ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ഇതോടൊപ്പം സ്കൂള്‍ ബാഗിന്റെ ഭാരവും നിജപ്പെടുത്തി.
കാലങ്ങളോളം വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അലട്ടിയിരുന്ന പ്രശ്നം വനിതയും വായനക്കാരുടെ സമക്ഷം അവതരിപ്പിച്ചിരുന്നു. അമിത ഭാരം കുട്ടികളിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു ലേഖനം. 2015 സെപ്തംബറിൽ വനിതയിൽ പ്രസിദ്ധീകരിച്ച അറിവിന്റെ ഭാരം ആറു കിലോ എന്ന ലേഖനം വായിക്കാം.
1.
2.
3.
4.
5.
6.
പുതിയ സർക്കുലർ പ്രകാരം കുട്ടികളുടെ ബാഗിന്റെ ഭാരം ഇങ്ങനെ;
ക്ളാസ് ...................... ഭാരം
ഒന്ന്, രണ്ട് ................. 1.5 കിലോ
മൂന്ന്–അഞ്ച് ............. 3 കിലോ
ആറ്, ഏഴ്.................... 4 കിലോ
എട്ടു, ഒന്‍പത്............ 4.5 കിലോ
പത്ത്............................. 5 കിലോ
ചേതനയറ്റ ആ ശരീരം, നോവു പടർത്തുന്ന ഫ്ലാഷ് ബാക്ക്; ഈ മോണോ ആക്റ്റിൽ ചിരിയില്ല, കണ്ണീർമാത്രം