Wednesday 17 November 2021 10:37 AM IST : By സ്വന്തം ലേഖകൻ

‘ചിരകാല സ്വപ്‌നമേ വിടവാങ്ങിയോ’; അറം പറ്റിയ വരികളെഴുതി, പാളത്തിലേക്കു ചാടി ജീവനൊടുക്കി! വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ

hariii544fvhjhjhii

മുട്ടമ്പലത്ത് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ഹരികൃഷ്ണ‍ൻ പഠിച്ചത് നഴ്‌സിങ്ങായിരുന്നെങ്കിലും വാഹനങ്ങളോടും യാത്രകളോടുമുള്ള കമ്പം അയാളെ എത്തിച്ചത് പ്രമുഖ കമ്പനികളുടെ മാർക്കറ്റിങ് രംഗത്ത്. കോവിഡ് കാലത്ത് തന്റെ പഠന മേഖലയിൽ സേവനത്തിനും ഹരികൃഷ്ണൻ സമയം കണ്ടെത്തി. ലോക്ഡൗണിൽ വാഹന ഷോറൂമുകൾ അടച്ചിട്ട സമയത്ത് ആരോഗ്യ വകുപ്പ് അധികൃതരെ കണ്ട് കോവിഡ് ചികിത്സാകേന്ദ്രത്തിൽ സേവനത്തിനു ഹരികൃഷ്ണൻ സന്നദ്ധത അറിയിച്ചു. മാസങ്ങളോളം തെക്കുംതലയിലെ കേന്ദ്രത്തിൽ നഴ്‌സായി ജോലി നോക്കി.

ട്രെയിൻ പോകുന്നതിനായി അടച്ച റെയിൽവേ ക്രോസിങ്ങിൽ കാർ നിർത്തിയ ശേഷം പാളത്തിനു സമീപം നിന്ന പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ പി. ഹരികൃഷ്ണൻ (37) ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.  കോടിമതയിലെ ഇരുചക്ര വാഹന ഷോറൂമിലെ ജനറൽ മാനേജരാണ്. 

ഇന്നലെ രാവിലെ 11.10ന് മുട്ടമ്പലത്താണ് അപകടം. ഗേറ്റിന് ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടപ്പോഴാണു സംഭവം. പുനലൂർ–ഗുരുവായൂർ എക്സ്പ്രസിന്റെ അവസാന 2 കംപാർട്മെന്റുകൾ കൂടി പോകാനുള്ളപ്പോഴാണു ഹരികൃഷ്ണൻ പാളത്തിലേക്കു ചാടിയതെന്നു ദൃക്സാക്ഷികൾ പറ‍ഞ്ഞു. ഹരികൃഷ്ണന്റേത് ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചതായി കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ റിജോ പി. ജോസഫ് പറഞ്ഞു. 

മുട്ടമ്പലം വഴിയാണ് ഹരികൃഷ്ണൻ പതിവായി ജോലിസ്ഥലത്തേക്കു പോകുന്നത്. ഈ ഭാഗത്ത് പാതയിരട്ടിപ്പിക്കൽ നടക്കുന്നുണ്ട്. ട്രെയിനുകൾ 20 കിലോമീറ്റർ വേഗത്തിലാണ് ഓടുന്നത്. ഇവിടെ കാർ നിർത്തിയ ഹരികൃഷ്ണൻ മാറിനിന്നു ഫോൺ ചെയ്യുന്നത് പലരും കണ്ടിരുന്നു. ട്രെയിൻ പോകുന്ന സമയം വരെ ഫോൺ ചെയ്യുകയാണെന്നാണു കണ്ടുനിന്നവർ കരുതിയത്. അതേസമയം, കാർ അയർക്കുന്നത്ത് ബാങ്കിൽ എത്തിക്കണമെന്ന് അവിടെനിന്നവരോട് ഹരികൃഷ്ണൻ പറഞ്ഞിരുന്നു. ഈ ബാങ്കിലാണ് ഭാര്യ ജോലി ചെയ്യുന്നത്. ഭാര്യയുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടമെന്ന് പൊലീസ് പറയുന്നു. 

ആനിക്കാട് മുക്കാലി റൂട്ടിലെ ഹരികൃഷ്ണന്റെ വീട് ആരെയും ആകർഷിക്കുന്നതാണ്. ഷോർട്ഫിലിമുകളുടെയും യുട്യൂബ് വിഡിയോകളുടെയും ഷൂട്ടിങ് ഇവിടെ നടന്നിരുന്നു. ലോക്ഡൗണിനു ശേഷം വീണ്ടും ഇരുചക്ര വാഹന ഷോറൂമിൽ ജനറൽ മാനേജരായി ചേർന്നു. അടുത്തിടെ കുടുംബസമേതം രാമേശ്വരത്തേക്കു തീർഥയാത്ര നടത്തിയിരുന്നു. 

കഥയെഴുതിയ ഷോർട് ഫിലിം പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു. അതിലേക്കായി ഹരികൃഷ്‌ണൻ എഴുതിയ വരികൾ ഇങ്ങനെ: ‘നിഴലായി മാത്രമായി, അരികത്ത് കൂട്ടിരുന്ന, ചിരകാല സ്വപ്‌നമേ വിട വാങ്ങിയോ...

Tags:
  • Spotlight