മലപ്പുറം താനൂരിൽ വട്ടത്താണി വലിയപാടത്ത് ട്രെയിൻ തട്ടി അച്ഛനും മകളും മരിച്ചു. തലകടത്തൂർ സ്വദേശി കണ്ടം പുലാക്കൽ അസീസ് (46), മകൾ അജ്‌വ മർവ എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ വന്ന് സാധനങ്ങൾ വാങ്ങാൻ മകളുമൊന്നിച്ച് കടയിലേക്ക് പോകവെയാണ് അപകടം.
റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ മംഗലാപുരത്തുനിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ തട്ടുകയായിരുന്നു. അസീസിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിൽ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്.