അഞ്ചു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഫിലിപ്പൈൻ പെൺകുട്ടിയ്ക്ക് മിന്നുകെട്ടി കോഴിക്കോടുകാരൻ. കാരന്തൂർ സ്വദേശിയായ അരുണിന്റെ വിവാഹമാണ് ലോക് ഡൗണിനു ശേഷം സഫലമായത്. അഞ്ചു വർഷം മുൻപ് ഫെയ്സ്ബുക് വഴിയാണ് അരുൺ മിർനയെ പരിചയപ്പെട്ടത്. പിന്നീട് ഇവർ നല്ല സുഹൃത്തുക്കളായി. സൗഹൃദം പതിയെ പ്രണയമായി.
കാമുകിയെ തേടി അരുൺ ഫിലിപ്പൈൻസ് വരെ യാത്ര ചെയ്തു. ഒരിക്കൽ നാടു കാണിക്കാൻ അവളെ കേരളത്തിലേക്കും കൂട്ടികൊണ്ടു വന്നു. കേരളവും മലയാളികളെയും മിർനയക്ക് ഒരുപാട് ഇഷ്ടമായി. കേരളാ സ്റ്റൈൽ ഭക്ഷണത്തിനോടാണ് മിർനയയ്ക്ക് ഇഷ്ടക്കൂടുതൽ.
വിവാഹിതരാകാൻ ലോക് ഡൗണിന് മുൻപ് തന്നെ മിർനയെ നാട്ടിലെത്തിച്ചിരുന്നു. എന്നാൽ ലോക്ഡൗൺ നീണ്ടുപോയതോടെ വിസാ കാലാവധിയും മറ്റും പ്രശ്നമാവാൻ തുടങ്ങി. ഒടുവിൽ ഇരുവീട്ടുകാരുടെയും പൂർണ സമ്മതത്തോടെ അരുൺ മിർനയ്ക്ക് താലികെട്ടി. കോഴിക്കോട് കമ്മത്തിലെയിനിൽ ജ്വല്ലറി ജീവനക്കാരനാണ് അരുൺ.