പണവും പ്രശസ്തിയും ഒരുപോലെ കിട്ടുന്ന കരിയർ – സെലിബ്രിറ്റി എന്ന വാക്കിന് ഇന്ന് അതിരുകൾ വലുതാണ്. പണ്ട് സിനിമയുടെ വലിയ സ്ക്രീനിൽ അഭിനയിച്ചാൽ മാത്രം കിട്ടിയിരുന്ന താരപദവിയും ആരാധകരുടെ സ്േനഹവും മൊബൈലിന്റെ കുഞ്ഞു സ്ക്രീനിൽ നിറയുന്ന കാലം. പാട്ടോ പാചകമോ മോഡലിങ്ങോ എ ന്തിന് ചുമ്മാ ഇരുന്നു കഥ പറഞ്ഞാൽ പോലും താര മാകാൻ ഭാഗ്യമുണ്ടെങ്കിൽ അധികം സമയം വേണ്ട.
ഈ ഗ്ലാമർ ലോകത്ത് ഡിസ്‍ൈലക് ചെയ്യപ്പെടേണ്ട, ബ്ലോക്ക് ചെയ്യപ്പെടേണ്ട ചില കാര്യങ്ങളും ഇല്ലേ? കൊച്ചിയിൽ മോഡലുകൾ കാർ അപകടത്തിൽ മരിച്ചത്, അതേ തുടർന്ന് മറ നീക്കി പുറത്തുവന്ന വിവരങ്ങൾ.
കൊച്ചിയിൽ തന്നെ വ്ളോഗറും മോഡലുമായ പെൺകുട്ടിയുടെ ആത്മഹത്യ, ലഹരിക്കടത്തിൽ പിടിയിലാകുന്ന ചെറുപ്പക്കാരുടെ മുഖങ്ങൾ, അവരിൽ നിന്ന് സെലിബ്രിറ്റികളിലേക്കു നീളുന്ന പാതകൾ... വാർത്തകൾ തുടരുകയാണ്.
അഭിനയം, മോഡലിങ് തുടങ്ങി എന്തുമാകട്ടെ,സെലിബ്രിറ്റി എന്ന വാക്ക് നൽകുന്ന സന്തോഷവും അഭിമാനവും സ്വപ്നം കണ്ട് ഒരുപാടു പേർ കാത്തിരിക്കുന്നുണ്ട്. ഏതൊരു ജോലിയും പോലെ മികച്ച കരിയർ തന്നെയാണിത്. പക്ഷേ, ഇറങ്ങും മുൻപ് ഈ മേഖലയെ കുറിച്ച് പഠിക്കുക. എന്നിട്ട് ക്യാമറയ്ക്കു മുന്നിലേക്ക് കാലെടുത്തു വയ്ക്കാം.
‘സ്ത്രീകൾ മാത്രം സൂക്ഷിക്കണം,’ ‘അവരെ കുടുക്കാനുള്ള വലയുമായി ചിലർ ഇറങ്ങിയിട്ടുണ്ടേ.’ എന്നൊക്കെ പറയേണ്ട കാലം കഴിഞ്ഞു. സ്ത്രീയുടെ തെറ്റുകൊണ്ടു മാത്രമല്ല ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങളിൽ വീണു പോയാൽ തുറന്നു പറയാൻ പോലും മടിക്കുന്നത് എന്തുകൊണ്ടാണ്? എന്തൊക്കെ നിയമ സുരക്ഷകൾ നൽകാനാകും... ഈ മേഖലയിലെ പ്രശസ്തർ നൽകുന്ന ചില അനുഭവ പാഠങ്ങൾ.
ലക്ഷ്യം പണം മാത്രമാകരുത് വിവിയ ശാന്ത്, മോഡൽ
പത്തു വർഷമായി മോഡലിങ് രംഗത്തുണ്ട്. ലക്ഷങ്ങൾ പ്രതിഫലം പറഞ്ഞ് ഒാഫറുകൾ വരും. സാധാ രണ ലഭിക്കുന്നതിനേക്കാൾ മൂന്നും നാലും മടങ്ങ് പ്രതിഫലം പറഞ്ഞാ ൽ അതിൽ വീണു പോകാതിരിക്കുക. പിന്നിൽ മറ്റു ചില ഉദ്ദേശങ്ങൾ കൂടി ഉണ്ടായിരിക്കും. അത്തരം ഷൂട്ടുകൾക്ക് ഞാനിതു വരെ പോയിട്ടില്ല. പക്ഷേ, പോയാല്‍ എന്തൊക്കെയാകും നടക്കുകയെന്ന് ഏതാണ്ടറിയാം.
കേരളത്തില്‍ അത്യാവശ്യം പ്രതിഫലം വാങ്ങി മുന്നോട്ടു പോകാൻ ആരെയും ഭയക്കേണ്ട ആവശ്യം ഇ ല്ല. ഇത്ര വർഷമായി ആരും മോശമായി എന്നോടു പെരുമാറിയിട്ടും ഇല്ല. ഒരിക്കൽ മാത്രം അപകടമാണെന്ന് തോന്നുന്ന സാഹചര്യം ഉണ്ടായി.
പുതിയ ബ്രാൻഡിന്റെ ഷൂട്ട്. ക്ലയന്റ് കുറച്ചു അന്ധ വിശ്വാസം ഉള്ളവരാണെന്ന് എന്നെ ഏൽപിച്ച ഏജൻസി പറഞ്ഞു. എന്റെ ജന്മനാളും സമയവും നോക്കിയിട്ടാണത്രെ തിരഞ്ഞെടുത്തത്. ഷൂട്ടിന്റെ അന്നു രാവിലെ ഒരു പൂജയുണ്ടെന്നു പറഞ്ഞു. സാധാരണ തുടങ്ങും മുൻപേ ചെറിയൊരു പൂജയുണ്ടാകുമല്ലോ. അ തോർത്താണ് ചെന്നത്. എത്തിയപ്പോൾ ഞാനും പൂജാരിയും മാത്രം. എന്തോ മോശമായി നടക്കാന്‍ പോകുന്നു എന്ന സൂചന എനിക്ക് കിട്ടി. അപ്പോൾ തന്നെ ഞാനവിടുന്ന് ഇറങ്ങി പോന്നു. അപകടകരമായ സാഹചര്യത്തിൽ എത്തിക്കഴിഞ്ഞാൽ ഒരു വൈബ് കി ട്ടും. അതു കിട്ടിയാൽ ഉടൻ പ്രതികരിക്കണം. പിന്നെ, മിണ്ടാതിരുന്നിട്ടു കാര്യമില്ല.
നിയമങ്ങളിൽ വിശ്വസിക്കുക സി. എച്ച്. നാഗരാജു െഎപിഎസ്, കമ്മീഷണർ,കൊച്ചി
സെലിബ്രിറ്റീസ് എന്തു ചെയ്യുന്നു എന്നു സൂക്ഷ്മമായി ശ്രദ്ധിക്കുന്ന പലരുമുണ്ട്. അവർ എവിടെയൊക്കെ പോകുന്നു, സുഹൃത്തുക്കളുമായി എന്തൊക്കെ ചെയ്യുന്നു, ആ രെയൊക്കെ കാണുന്നു... ഇതെല്ലാം ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇതിലെന്തെങ്കിലും കുഴപ്പങ്ങൾ വ ന്നാൽ അതുപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യാനുള്ള സാധ്യതകളുണ്ട്. പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും സെലിബ്രിറ്റി വാർത്തകൾക്ക് പ്രാധാന്യം കൂടുതലാണ്.
∙ പണ്ട് ഒരു താരത്തിന്റെ നമ്പർ സംഘടിപ്പിക്കാൻ ഒരുപാടു പ്രയാസമായിരുന്നു. ഇപ്പോൾ അവരുമായി ബന്ധപ്പെടാന്‍ ഒരുപാടു വഴികൾ തെളിഞ്ഞു. ഒരു പോസ്റ്റിന് ലൈക് ഇട്ടാൽ, കമന്റിട്ടാൽ പരിചയം തുടങ്ങുകയായി. അതിൽ ആര് ചതിക്കും എന്ന് തിരിച്ചറിയാൻ പലർക്കും കഴിയുന്നില്ല.
∙ ഒരു വെരിഫിക്കേഷൻ സിസ്റ്റം സ്വയം ഉണ്ടാക്കുക. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ നിന്ന് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ. പെട്ടെന്നുണ്ടായ സുഹൃത്തുക്കൾ സെലിബ്രിറ്റിയെ പല സ്ഥലങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകാം. അവർ നമ്മളെ എങ്ങോട്ടു കൊണ്ടുപോവുന്നു, അവിടെ നമ്മൾ ആരെയൊക്കെ പരിചയപ്പെടേണ്ടിവരും, ആ പരിചയം നമുക്ക് അപകടമുണ്ടാക്കുമോ ഇതൊക്കെ ആലോചിച്ചശേഷം മാത്രമേ പോകാവൂ.
∙തിരിച്ചും സംഭവിക്കാം. പ്രതിസ്ഥാനത്തുള്ളയാൾ പ്രശസ്തനാകാം. വലിയ സ്വാധീനം ഉള്ളയാളാണെന്നും അ യാൾ എന്തു ചെയ്താലും എതിർക്കാൻ പറ്റുമോ എന്ന ഭയമൊക്കെ തുടക്കക്കാർക്കുണ്ടാകും. എതിർത്താൽ കരിയറിനെയും ജീവിതത്തെയും ബാധിക്കുമോ എന്ന പേടിയും ഉണ്ടാകാം.
ഇങ്ങനെ ഭയപ്പെട്ട് അയാൾ പറയുന്നതെല്ലാം ചെയ്യുന്നത് അപകടമാണ്. ആരായാലും എന്താണ് ചെയ്യാൻ പോകുന്നതെന്ന് തിരിച്ചറിയണം. എപ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് ചിന്തിക്കേണ്ടത് നിങ്ങളാണ്.
∙ഇത്തരം സാഹചര്യങ്ങളുണ്ടായാൽ റിപ്പോർട്ട് ചെയ്യണം. ഇന്ത്യയിൽ ഒരു നിയമവ്യവസ്ഥയുണ്ട്. അതിൽ വിശ്വസിക്കുക.
∙ എത്ര വലിയ താരമായാലും ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങിയാൽ നിങ്ങളെ വലയിൽ വീഴ്ത്തും എന്നുറപ്പാണ്. പിന്നീടുണ്ടാകാൻ പോകുന്ന പല സാഹചര്യങ്ങളും റിക്കോർഡ് ചെയ്യപ്പെട്ടേക്കാം. അത് ബ്ലാക്ക്മെയിലിങ്ങിനായി ഉപയോഗിച്ചേക്കും. അതോടെ നിങ്ങൾ വലിയ സംഘത്തിന്റെ നിയന്ത്രണത്തിലായി പോയേക്കാം.
സുരക്ഷിതം, ഈ മേഖല-റാം സി. മേനോൻ,കോ ഫൗണ്ടർ ഇംപ്രസാരിയോ ഇവന്റ്
ഈ മേഖല സുരക്ഷിതം തന്നെയാണ്. കഴിവുള്ള കുട്ടികൾക്ക് തീർച്ചയായും ശോഭിക്കാനാകും. ഒന്നോ രണ്ടോ പേർ ചെയ്യുന്ന തെറ്റുകൾ ബാധിക്കുന്നത് മുഴുവന്‍ ഫാഷൻ മേഖലയെയാണ്. സങ്കടകരമാണത്
‘സ്ത്രീ സുരക്ഷയുള്ള ഒാഫിസ്’ എന്ന ചിന്ത ഈ മേഖലയിലും വേ ണം. എന്റർടെയ്ൻമെന്റ് ആണെങ്കിലും ഫാഷൻ മേഖലയായാലും പങ്കെടുക്കാനെത്തുന്നവർക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകണം. ഇവിടെ വരുന്ന പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും സുരക്ഷയ്ക്കായി സംഘാടകർ ചെയ്യുന്ന കാര്യങ്ങൾ രേഖപ്പെടുത്തണം. പങ്കെടുക്കാനെത്തുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അത് ആത്മവിശ്വാസം നൽകും.
പണമുണ്ടാക്കാനുള്ള ശ്രമത്തിനിടെ പലപ്പോഴും തെറ്റായ മാർഗങ്ങളിലേക്ക് പോയേക്കാം. അതാണ് അപകടം. പൊരുത്തപ്പെടാനാകുന്നില്ലെങ്കിൽ തുറന്നു പറയണം. ഉദാഹരണത്തിന് ഫാഷൻ ഷോയിൽ അനുയോജ്യമല്ലെന്നു തോന്നുന്ന വസ്ത്രങ്ങൾ ഉണ്ടെങ്കിൽ ആ പ്രോഗ്രാമിൽ നിന്നു തന്നെ പിൻമാറാനുള്ള സ്വാതന്ത്ര്യം പങ്കെടുക്കുന്നവർക്കുണ്ട്. ആ ധൈര്യം കാണിക്കണം. നിർബന്ധിക്കുമ്പോഴാണ് അനാരോഗ്യകരമാവുന്നത്.
പ്രതികരണം സോഷ്യൽമീഡിയയിൽ ഒതുക്കരുത്. നിയമം നൽകുന്ന വലിയ സംരക്ഷണം ഉണ്ട്. മോശം പെരുമാറ്റങ്ങൾ ഉണ്ടായാൽ ഉറപ്പായും നിയമ സഹായം തേടാം.
വിജീഷ് ഗോപിനാഥ്