തെരുവു കച്ചവടം ഒഴിപ്പിക്കാൻ എത്തിയ ഇൻഡോർ മുനിസിപ്പാലിറ്റി അധികൃതർ കച്ചവടക്കാരിയുടെ പരാതി കേട്ടതോടെ ഒന്ന് ഞെട്ടി. ഇംഗ്ലിഷിൽ അനായാസമായി സംസാരിച്ച് അധികൃതരെ അമ്പരപ്പിക്കുകയായിരുന്നു യുവതി. ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്ന യുവതിയാണ് ഇംഗ്ലിഷിൽ പരാതി പറഞ്ഞത്. കൗതുകം തോന്നി കാര്യങ്ങൾ തിരക്കാൻ ചെന്ന മാധ്യമപ്രവർത്തകരോട് ഇൻഡോർ ദേവി അഹില്യ സര്‍വകലാശാലയിൽനിന്ന് മെറ്റിരീയല്‍ സയന്‍സില്‍ പിഎച്ച്ഡി എടുത്തിട്ടുണ്ടെന്ന് യുവതി പറഞ്ഞു.
റെയ്‌സ അന്‍സാരി എന്ന യുവതിയാണ് മുനിസിപ്പല്‍ അധികൃതര്‍ തങ്ങളെ വല്ലാതെ ഉപദ്രവിക്കുകയാണെന്ന് ഇംഗ്ലിഷില്‍ പരാതി പറഞ്ഞത്. ഇതേത്തുടര്‍ന്നാണ് എത്രവരെ പഠിച്ചു എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. റെയ്‌സ പിഎച്ച്ഡിക്കാരിയാണെന്ന് പറഞ്ഞതോടെ എന്തുകൊണ്ട് മറ്റൊരു ജോലിയ്ക്ക് ശ്രമിച്ചില്ല എന്ന് ചോദിച്ചു. ആരു ജോലി തരുമെന്നായിരുന്നു റെയ്‌സയുടെ മറുചോദ്യം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.