കുറുമ്പുകാട്ടി പിണങ്ങിയിരിക്കുന്ന കുട്ടിയുടെ ഗൗരവമായിരുന്നു നിത്യ മേനോന്റെ മുഖത്ത്, എല്ലാത്തിനോടും വാശി. ഇടയ്ക്കെപ്പോഴോ കാർമേഘം മാറി ആ മുഖം തെളിഞ്ഞു. പരിസരം മറന്നു പൊട്ടിച്ചിരിക്കുകയാണ് നിത്യ. ആ ചിരിയിൽ വലിയ കണ്ണുകൾ ഒന്നുകൂടി വിടർന്നു. അപ്പോഴും ചുണ്ടിൽ കുസൃതി തത്തിക്കളിക്കുന്നുണ്ടായിരുന്നു. ‘‘ഒരു സിനിമാക്കഥ കേൾക്കുമ്പോൾ മനസ്സിലിരുന്ന് ആരോ പറയും, ചെയ്യാമെന്ന്. ചിലപ്പോൾ അതു വേണ്ടെന്നാകും. മനസ്സു പറയുന്നതേ ചെയ്യൂ. ഉപേക്ഷിച്ച ചില ചിത്രങ്ങൾ വലിയ വിജയം നേടുന്നതു കണ്ട് വിഷമിച്ചിരിക്കാൻ എന്നെ കിട്ടില്ല.’’- നിത്യയുടെ വാക്കുകളിൽ ഗൗരവം നിറഞ്ഞു.
ജനിച്ചയുടൻ രണ്ടര കിലോയിൽ താഴെ ഭാരമുള്ള കുഞ്ഞുങ്ങളെ മൂടിപ്പൊതിഞ്ഞ് വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ?
റെഡ് കാർപ്പറ്റിനെ വെല്ലുന്ന പ്രഭയിൽ താരസുന്ദരികൾ; ദീപിക- രൺവീർ വിവാഹസൽക്കാരം പൊടിപൊടിച്ചു
"ആൾക്കൂട്ടത്തിലും ഒറ്റയ്ക്കും ഞാൻ കംഫർട്ടബിളാണ്. ഒറ്റയ്ക്കിരിക്കുന്ന സമയത്ത് കൂടുതൽ ചിന്തിക്കും. ദൈവത്തെക്കുറിച്ചും മറ്റും ചിന്തിക്കുന്നതും അപ്പോഴാണ്. എന്റെ അച്ഛനും അമ്മയും നിരീശ്വരവാദികളാണ്. ഞാൻ അങ്ങനെയല്ല. നമ്മുടെ നിയന്ത്രണത്തിനപ്പുറം ഒരു ശക്തിയുണ്ട്. അതിനെ എന്തു പേരിട്ടു വിളിച്ചാലും വിധിയിലും വിശ്വാസങ്ങളിലും ആചാരങ്ങളിലുമെല്ലാം വിശ്വസിക്കുന്ന ഒരു ‘പഴഞ്ചൻ’ തന്നെയാണ് ഞാൻ. സിനിമ ഇല്ലാത്തപ്പോൾ വീട്ടിൽ മടി പിടിച്ചിരിക്കും. യാത്രകളോട് താൽപ്പര്യമില്ല. സംഗീതം വലിയ ഇഷ്ടമാണ്. പാട്ടു പഠിച്ചിട്ടൊന്നുമില്ലെങ്കിലും മലയാളത്തിലടക്കം സിനിമയിൽ പാടാൻ ഭാഗ്യം ലഭിച്ചു."- നിത്യ മേനോൻ പറയുന്നു.
ചോർന്നൊലിക്കുന്ന കൂരയല്ല, കിഴക്കമ്പലത്തുകാർ ഇനി ഗോഡ്സ്‍വില്ലയുടെ സുരക്ഷിതത്വലേക്ക്
116 കിലോയിൽ നിന്ന് സൂപ്പർ ബോഡിയിലേക്ക്! ‘ചില്ലി’ലെ നായകന്റെ മകൻ സിനിമയോടു ‘നോ’ പറയാന്‍ കാരണം
വനിത കവർഷൂട്ട് വിഡിയോ കാണാം;