താര സംഘടനയായ ‘അമ്മ’യില്‍നിന്നു ദീലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനമാണെന്ന് കലാഭവന്‍ ഷാജോണ്‍. പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണ് അതെന്ന പ്രചാരണം തെറ്റാണ്. മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞിരുന്നു, താനടക്കം തീരുമാനത്തെ പിന്തുണച്ചു. ഇപ്പോള്‍ തീരുമാനം തെറ്റിയെന്നു സംശയിക്കുന്നതായും ദിലീപിനെ പുറത്താക്കിയത് പുനരാലോചിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഷാജോണ്‍ മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’ പരിപാടിയിൽ പറഞ്ഞു.
വിമൻ ഇൻ കലക്ടീവ് സംഘടനയുടെ പ്രവർത്തനം സിനിമയിലെ എല്ലാ സ്ത്രീകൾക്കും വേണ്ടിയാകണമെന്നും ഷാജോൺ ആവശ്യപ്പെട്ടു. ചുരുക്കം ചില പേരുകളിലേക്കു സംഘടന ഒതുങ്ങരുത്. ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ എല്ലാ സ്ത്രീകൾക്കും അതിൽ ഇടം നൽകണമെന്നും ഷാജോൺ കൂട്ടിച്ചേർത്തു.
കൂടുതൽ വായനയ്ക്ക്