Saturday 15 September 2018 02:09 PM IST : By സ്വന്തം ലേഖകൻ

ഇടവഴിയിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ; നഗ്നതാ പ്രദർശനം പതിവാക്കിയ പ്രതി ഇത്തവണ കുടുങ്ങിയത് സിസിടിവിയിൽ

man_sex

കോഴിക്കോട്: കോഴിക്കോട് യുവതിയെ ആക്രമിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ നിന്നും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പൊലീസിന്റെ വലയിൽ കുടുങ്ങിയത്. മാവൂർ റോഡിലെ ഇടവഴിയിൽവെച്ചാണ് ജോലി കഴിഞ്ഞു പോകുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ഇയാൾ ശ്രമിച്ചത്. പൊതുസ്ഥലങ്ങളിൽ വെച്ച് സ്ത്രീകൾക്കുനേരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ചതിനും നഗ്നതാ പ്രദർശനം നടത്തിയതിനും ഇയാൾക്കെതിരെ കേസുകൾ ഉണ്ടെന്നും പൊലീസ് അറിയിച്ചു.

പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടിയിൽ ഇയാൾ ുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്നുള്ള തിരച്ചിലിൽ ഇയാളെ പിടികൂടുയായിരുന്നു. യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇടവഴിയിലെ ഫ്ളാറ്റിലെ നിരീക്ഷണ കാറമയിൽ ആണ് പതിഞ്ഞത്. യുവതി ചെറുത്തുനിന്നതോടെ തിരിഞ്ഞോടിയ പ്രതിയുടെ മുഖം ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു. തുടർന്ന് വൻ തോതിൽ ഇത് വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിച്ചു. കഴിഞ്ഞ 18 ന് വൈകിട്ട് 5.45 നാണ് പീഡനശ്രമം നടന്നത്. പ്രതിയെ കണ്ടെത്താൻ ജില്ലയിലെ മുഴുവൻ സറ്റേഷനുകളിലും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കൈമാറിയിരുന്നു.

ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളിൽ നിന്നും പ്രതിയെ നാട്ടുകാർ തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും മുങ്ങി. തുടർന്ന് യുവാവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കൊയിലാണ്ടിയിലാണെന്നു വ്യകതമായി.

പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞതിനു ശേഷമാണ അറസറ്റ് രേഖപ്പെടുത്തിയത്. അതിനിടെ ആക്രമിക്കപ്പെടാനിടയായ പെൺകുട്ടിയുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരെയും പൊലീസ് സറ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. എന്നാൽ പ്രതിയെ പിടികൂടുകയെന്ന ലക്ഷ്യത്തോടെ ചെയ്തുപോയതെന്ന കാരണത്താൽ പിന്നീട് വിട്ടയച്ചു.