ജീവനുമായി മല്ലിടുന്ന പൊന്നുമോനെ കാണാന്‍ കാത്തിരുന്നൊരു പിതാവ്. കോവിഡില്‍ നിശ്ചലമായ അതിര്‍ത്തികള്‍ താണ്ടി നാട്ടിലെത്തിയപ്പോഴേക്കും പ്രിയ മകനെ മരണം തിരികെ വിളിച്ചു. മകന്റെ ചേതനയറ്റ ദേഹത്തിനരികെ കണ്ണീരോടെയിരിക്കുന്ന വില്യംസ് എന്ന പിതാവിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയെ കണ്ണീരണിയിക്കുന്നത്. മസ്‌കറ്റിലെ ഒരു സ്വകാര്യ കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം എഞ്ചിനീയറായ തൃശൂര്‍ തലോര്‍ പൊറത്തുക്കാരന്‍ വില്യംസിന്റെ രണ്ടു വയസ്സുകാരനായ മകന്‍ സാവിയോയെ തലച്ചോറില്‍ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ച്ച മുമ്പാണ് ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സവിയോയുടെ ആരോഗ്യനില ഗുരുതരമായതായി അറിഞ്ഞിരുന്നെങ്കിലും കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തെ തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ വില്യംസിന് സാധിച്ചില്ല. ടിക്കറ്റിനായി പല തവണ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഫെയ്‌സ്ബുക്കിലൂടെ ആനന്ദ് ബെനഡിക്ട് ആണ് ആ കാഴ്ച ലോകത്തോട് പങ്കുവച്ചത്.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;
ഹൃദയഭേദകം ഈ കാഴ്ച ... 😪😪😪
പ്രവാസിയായ പിതാവിന്റെ വരവ് കാത്ത് തൃശൂർ ജൂബിലി ആശുപത്രിയിലെ വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രണ്ടു വയസ്സുകാരൻ സാവിയോയുടെ ആയുസ്സ് നീട്ടിക്കൊടുക്കാൻ അനിൽകുമാറിന്റെ വിശാലമായ മനസ്സിനോ പ്രവാസികളുടെ ആത്മാർഥമായ പ്രാർത്ഥനക്കോ സാധിച്ചില്ല. ഏവരേയും കണ്ണീരിലാഴ്ത്തി ആ കുരുന്ന് ജീവൻ പൊലിഞ്ഞു.
മസ്കറ്റിലെ ഒരു സ്വകാര്യ കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം എഞ്ചിനീയറായ തൃശൂർ തലോർ പൊറത്തുക്കാരൻ വില്യംസിന്റെ രണ്ടു വയസ്സുകാരനായ മകൻ സാവിയോയെ തലച്ചോറിൽ വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് രണ്ടാഴ്ച്ച മുമ്പാണ് ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സവിയോയുടെ ആരോഗ്യനില ഗുരുതരമായതായി അറിഞ്ഞിരുന്നെങ്കിലും കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തെ തുടർന്ന് നാട്ടിലേക്ക് പോകാൻ വില്യംസിന് സാധിച്ചില്ല. ടിക്കറ്റിനായി പല തവണ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
വില്യംസിന്റെ ദുരവസ്ഥ സോഷ്യൽ മീഡിയയിലൂടെ വായിച്ചറിഞ്ഞാണ് മസ്കറ്റിലെ ഫിഷറീസ് കമ്പനിയിലെ ജീവനക്കാരനും കരുനാഗപ്പള്ളി സ്വദേശിയുമായ അനിൽകുമാർ നാട്ടിലേക്കുള്ള തന്റെ യാത്ര മാറ്റി വെച്ച് ആ സീറ്റ് വില്യംസിനായി നൽകിയതും വില്യംസ് നാട്ടിലെത്തിയതും.
കോവിഡ് പ്രതിസന്ധിയില്‍ അനിൽകുമാറിന് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിനിടെ അസുഖ ബാധിതനായി മാറിയ അനിൽകുമാറിന് കരളിന് താഴെ ട്യൂബില്‍ കല്ലാണെന്ന് പരിശോധനയിൽ കണ്ടെത്തുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് വിശ്രമത്തിലായിരുന്ന അനിൽകുമാറിന് കൂനിൻ മേൽ കുരു പോലെ മഞ്ഞപ്പിത്തവും പിടിപെട്ടു. തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോകാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നതിന്റെ ഇടയിലാണ് യാത്രാനുമതി അറിയിച്ചു കൊണ്ട് എംബസിയില്‍ നിന്നും വിളി വന്നത്.
ഇതിനിടയിലാണ് ഫേസ്ബുക്ക് വഴി വില്യംസിന്റെ കദനകഥ അനിൽകുമാർ അറിയുന്നതും തന്റെ യാത്ര മാറ്റി വച്ച് വില്യംസിനായി സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നതും.
അങ്ങനെ അനില്‍ കുമാര്‍ നല്‍കിയ സീറ്റിലാണ് വില്യംസ് തന്റെ പൊന്നോമനയെ കാണാന്‍ നാട്ടിലെത്തിയത്. നാട്ടിലെത്തിയ വില്ല്യംസിന് പക്ഷേ, കോറന്റയിനില്‍ പോകേണ്ടി വന്നതിനാൽ ആശുപത്രിയിലെത്തി മകനെ നേരിൽ കാണാന്‍ കഴിഞ്ഞിരുന്നില്ല. വാട്സാപ്പിലൂടെ മാത്രമാണ് വില്യംസിന് സാവിയോയെ കാണാൻ കഴിഞ്ഞത്.
സാവിയോയുടെ മരണവിവരമറിഞ്ഞ ശേഷമാണ് മകനെ കാണാൻ വില്യംസിന് ആരോഗ്യവകുപ്പ് അധികൃതർ അനുവാദം നൽകിയത്. മരണവീട്ടിൽ ഉണ്ടായിരുന്നവരെയെല്ലാം അകലേക്ക് മാറ്റിയതിന് ശേഷമാണ് വില്യംസിനെ രണ്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം വീട്ടിലെത്തിച്ചത്. മകന്റെ ചേതനയറ്റ ശരീരത്തിന് സമീപം അല്പനേരം ഇരുന്നാണ് വില്യംസ് ക്വാറന്റൈൻ സെന്ററിലേക്ക് മടങ്ങിയത്. പിന്നീട് വീട് അണുവിമുക്തമാക്കിയതിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടത്തിയത്.
സ്വന്തം ആരോഗ്യസ്ഥിതി പോലും അവഗണിച്ച് മറ്റുള്ളവരെ സഹായിക്കാന്‍ മനസ്സ് കാണിക്കുന്ന അനില്‍കുമാറുമാർ ഉള്ളിടത്തോളം കാലം നമ്മുടെ കേരളം തോല്‍ക്കില്ല.
ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട് ... ❤️❤️❤️
സാവിയോക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു ... 😪😪😪
വില്യംസിന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നു...!!!