ബോളിവുഡ് താരം സൽമാൻ ഖാന്റെ അംഗരക്ഷകനാണ് ഷേര. എവിടെ പോയാലും സൽമാന്റെ നിഴൽ പോലെ കാണും ഈ അജാനബാഹു. അടുത്തിടെ ഷേര വാർത്തകളിൽ നിറഞ്ഞത് മറ്റൊരു കാര്യത്തിനാണ്. സംഗീത ഷോയ്ക്കായി വിഖ്യാത പാട്ടുകാരന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തിയപ്പോൾ സുരക്ഷ ഒരുക്കിയത് ഷേരയാണ്. വിമാനത്താവളത്തില്‍ നിന്നും പുറത്തെ റോള്‍സ്‌റോയ്‌സ് കാറിലേക്കും അവിടെ നിന്നും ലോവര്‍ പാരലിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കും ഷേരയും സംഘവുമാണ് ബീബറെ അനുഗമിച്ചത്.
നെഞ്ചു വിരിച്ച് എന്തിനും പോന്ന ഭാവത്തോടെ നിൽക്കുന്ന പരുക്കൻ ഷേരയുടെ ശമ്പളമാണ് ഇപ്പോൾ ബി ടൗണിലെ ചർച്ചാവിഷയം. പ്രതിവർഷം രണ്ടു കോടി രൂപയാണ് ഈ ബോഡി ഗാർഡിന് സൽമാൻ ശമ്പളമായി നൽകുന്നത്. അതായത് മാസം 15 ലക്ഷം രൂപ. സ്വന്തമായി സെക്യൂരിറ്റി ഏജൻസിയുടെ നടത്തുന്നുണ്ട് ഈ മസിൽമാൻ. ഷേര എന്ന പേരു കേട്ടാൽ ആരും തോന്നുക ഇയാൾ ബോഡി ഗാർഡാകാൻ വേണ്ടി ജനിച്ചതാണെന്നാണ്.
എന്നാൽ ചെയ്യുന്ന ജോലിക്ക് സ്വന്തം പേര് അനുയോജ്യമല്ലെന്ന് കണ്ട് ഷേര പേരു മാറ്റുകയായിരുന്നു. ഒറിജിനൽ പേര് എന്താണെന്നോ? ഗുർമീത് സിങ് ജോളി. 20 വർഷമായി ഷേര സൽമാന്റെ ഒപ്പം കൂടിയിട്ട്. താരത്തിന്റെ ഏറ്റവും വിശ്വസ്തരിൽ ഒരാൾ. കാവൽ ഭടനായി ഒപ്പം നടക്കുന്ന ഷേരയ്ക്ക് ഒരു സിനിമയിൽ തല കാണിക്കാനും സൽമാൻ അവസരം നൽകിയിട്ടുണ്ട്. ഏതു ചിത്രത്തിലാണെന്ന് പറയാണോ? ബോഡി ഗാർഡ്...