Tuesday 06 February 2018 05:07 PM IST : By ശ്രുതി ശ്രീകുമാർ

പേടിയില്ല, ആത്മവിശ്വാസം അത്രയ്ക്കുണ്ട്; അഞ്ജു േബാബി േജാർജ്

anju1 ഫോട്ടോ: സരുൺ മാത്യു

കായികതാരമായതുെകാണ്ട് ശരീരത്തിന് നല്ല ബലമുണ്ട്. ആത്മവിശ്വാസം ഉള്ളതു കാണ്ട് മനസ്സിനും – ഒളിമ്പ്യൻ അഞ്ജു േബാബി േജാർജ് പറയുന്നു

സ്േപാർട്സ് എെൻറ ജീവിതത്തിൻെറ ഒരു ഭാഗം തന്നെയാണ്. പവിത്രമാണ്. ഈ രംഗത്തെ സംരക്ഷിക്കുക എന്നത് എെൻറ കടമ യാണ്. കായികതാരമായതുെകാണ്ട് തന്നെ ശരീരത്തിനു ബലമുണ്ട്, പെർഫെക്റ്റ് ആണ്. മനസ്സിനും നല്ല കരുത്തുണ്ട്. അതുെകാണ്ട് തന്നെ എന്തു പ്രശ്നം വന്നാലും നേരിടാനുള്ള ൈധര്യം എനിക്കുണ്ട്–സ്പോർട്സ് കൗൺസിൽ വിവാദങ്ങളുെട ഓർമയിൽ അഞ്ജു മനസ്സു തുറന്നു. െതാഴിലിൻെറ കാര്യത്തിലായാലും വ്യക്തിപരമായ കാര്യങ്ങളിലാണെങ്കിലും മൂല്യം കാത്തുസൂക്ഷിക്കണമെന്നാണ് എൻെറ േപാളിസി. കുറച്ച് െടൻഷനൊക്കെ വേണമെന്നാണ് എെൻറ അഭിപ്രായം. െടൻഷൻ ഇല്ലെങ്കിൽ ജീവിതത്തിൽ ഉയർന്നുവരാൻ സാധിക്കില്ല. ഒളിമ്പിക്സിൽ പങ്കെടുത്തപ്പോഴാണെങ്കിൽ േപാലും നിയന്ത്രിക്കാൻ പറ്റാത്ത തരത്തിലുള്ള െടൻഷനൊന്നും അനുഭവിച്ചിട്ടില്ല. ആത്മവിശ്വാസമാകാം കാരണം. യഥാർഥ കായികതാരമായതു െകാണ്ട് തന്നെ വിവാദങ്ങളും പ്രശ്നങ്ങളും വന്നാൽ ൈകകാര്യം െചയ്യാൻ അറിയാം. പ്രശ്നങ്ങളൊന്നും ഒരുപരിധിയിൽ കൂടുതൽ വേദനിപ്പിക്കാറില്ല. തെറ്റ് ചെയ്തവരല്ലേ പേടിക്കേണ്ടതുള്ളൂ..

അഞ്ജു േബാബി േജാർജിന് ആമുഖം ആവശ്യമില്ല. പ്രത്യേകിച്ച് മലയാളികൾക്ക്. നമ്മുെട െകാച്ചു േകരളത്തിൽ ചങ്ങനാശേരിയിൽ ജനിച്ച്, വേൾഡ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, േകാമൺവെൽത്ത് െഗയിംസ്, ഏഷ്യൻ െഗയിംസ് എന്നിവയിൽ ലോങ്ജംപിൽ മെഡൽ കരസ്ഥമാക്കിയ അഞ്ജുവിനു രാജ്യം പരമോന്നത കായിക പുരസ്കാരമായ േഖൽരത്ന സമ്മാനിച്ചിട്ടുണ്ട്. ഫിറ്റ്നസ്സിനു പ്രഥമ സ്ഥാനം കൽപിക്കുന്ന മേഖലയാണ് കായികം. അപ്പോൾ രാജ്യാന്തര കായികതാരമായ അഞ്ജുവിനു ഫിറ്റ്നസ്സിനെ കുറിച്ച് ഏറെ പറയാനുണ്ടാകുമല്ലോ. സപോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളെ മനസ്സുറപ്പു െകാണ്ട് േനരിട്ട നമ്മുെട സുവർണ താരം തൻെറ ആേരാഗ്യജീവിതത്തെ കുറിച്ച്, ഭക്ഷണത്തിലെ ഇഷ്ടങ്ങളെ കുറിച്ച് മോനരമ ആരോഗ്യത്തിനോട് സംസാരിക്കുന്നു.

150 മീറ്റർ ഓടിയാൽ 50 മീറ്റർ നടക്കും

വർഷങ്ങളോളം എെൻറ ആദ്യ പരിഗണന വ്യായാമത്തിനായിരുന്നു. സ്പോർട്സിൽ സജീവമായിരുന്ന കാലത്ത് ആഴ്ചയിൽ അഞ്ച് ദിവസം െട്രയിനിങ് ഉണ്ട്. ദിവസവും എട്ട് മണിക്കൂറുകളോളം. രാവിെല അഞ്ച് മണിക്ക് വ്യായാമം തുടങ്ങും. ഇപ്പോൾ ബെംഗളൂരുവിലാണ് താമസം. ഇന്ന് എെൻറ ഒരു ദിവസം തീരുമാനിക്കുന്നത് എൻറ രണ്ടു മക്കളാണ്. ആറ് വയസ്സുകാരൻ ആരണും മൂന്നു വയസ്സുകാരി ആൻഡ്രിയയും. കുട്ടികളെ സ്കൂളിൽ വിടാനുള്ള തിരക്കുകൾ ഉള്ളതുെകാണ്ട് രാവി െല വ്യായാമം സാധിക്കില്ല. പക്ഷെ ഏതെങ്കിലും ഒരു സമയം ഉറപ്പായിട്ടും വ്യായാമം െചയ്തിരിക്കും. അതു മുടക്കാറില്ല. വീട്ടിൽ ജിം ഉണ്ട്. യാത്രയ്ക്കിടയിലാണെങ്കിൽ േഹാട്ടലുകളിലുള്ള ജിമ്മിലും േപാകും.സമയം കിട്ടുമ്പോൾ ഗ്രൗണ്ടിൽ േപായി വ്യായാമം െചയ്യും. േപശികളെ േടാൺ െചയ്യാനുള്ള വ്യായാമുറകളാണ് കൂടുതലും െചയ്യുക. േലാങ് ജംപിനു േപശികളുെട ബലം വളരെ പ്രധാനപ്പെട്ട ഘടകമാണല്ലോ. ഏതു േപശിക്കാണോ ബലക്കുറവ് അനുഭവപ്പെടുക, ആ േപശി േനാക്കി െചയ്യും. കാർഡിേയാ വ്യായാമങ്ങൾ െചയ്യാറില്ല. ഒാട്ടമായാലും പ്രത്യേക രീതിയിലാണ് െചയ്യാറ്. 150 മീറ്റർ ഒാടിയാൽ അടുത്ത 50 മീറ്റർ നടക്കും. വീണ്ടും 150 മീറ്റർ ഒാടും.

രണ്ടു പ്രസവവും സിസേറിയനായിരുന്നു. ആദ്യ പ്രസവം 34ാം വയസ്സിലായിരുന്നു. എട്ടാം മാസത്തിൽ െചറുതായി ഒന്നു വീണു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് സിസേറിയൻ െചയ്യുകയായിരുന്നു. പ്രസവത്തോടെ തടി കൂടി. 100 കിലോ അടുപ്പിച്ച് എത്തി. പ്രത്യേകിച്ച് വ യർ. ഒരാഴ്ച വ്യായാമം െചയ്യാതിരുന്നാൽ വയർ ചാടുന്ന ശരീരപ്രകൃതമാണ് എൻേറത്. അഞ്ചടി പത്ത് ഇഞ്ചാണ് ഉയരം. ഉയരത്തിനനുസരിച്ച് 63–64 കിലോ മതി ശരീരഭാരം. ഇപ്പോൾ 70 കിലോ ആണ് ഭാരം.

ഫാസ്റ്റ് ഫൂഡ് വേണ്ട

മത്സരവും മറ്റുമായി ബന്ധപ്പെട്ട് ഒരുപാട് യാത്രകൾ നടത്തിയിരുന്നതു െകാണ്ട് ഏതുതരം ഭക്ഷണവുമായും അ ഡ്ജസ്റ്റ് െചയ്യാൻ കഴിയും. െട്രയിനിങ് സമയത്ത് പച്ചക്കറികൾ പുഴുങ്ങിയതു േപാലുള്ള പ്രത്യേക ഡയറ്റ് ആയിരുന്നു. ഇന്ന് ഇഷ്ടമുള്ളതൊക്കെ കഴിക്കും. കൃത്യമായി വ്യായാമം െചയ്താൽ കഴിക്കുന്ന ആഹാരത്തിൻെറ അളവിനെ കുറിച്ച് വേവലാതിപ്പെടേണ്ട എന്നാണ് എെൻറ അഭിപ്രായം. മാംസവും പച്ചക്കറികളും വാങ്ങുമ്പോൾ പ്രത്യേക ശ്രദ്ധയുണ്ട്. േകാഴിയാണെങ്കിൽ ബ്രോയിലർ േകാഴിയിറച്ചി വാങ്ങാറില്ല. നാടൻ േകാഴിയെ മാത്രമേ ഉപയോഗിക്കൂ. ജൈവ പച്ചക്കറിയാണ് വാങ്ങുന്നത്. വീട്ടുവളപ്പിലും അ ത്യാവശ്യം കൃഷി െചയ്യുന്നുണ്ട്. മിക്ക ദിവസവും മീൻ കഴിക്കാറുണ്ട്. പാൽ ആണെങ്കിലും പുല്ല് മാത്രം തിന്നുന്ന നാടൻ പശുവിൻെറ പാലാണ് വാങ്ങിക്കാറ്. എനിക്ക് ഫാസ്റ്റ് ഫൂഡ് വലിയ താൽപര്യമില്ല. കുട്ടികൾക്കും അവയൊന്നും നൽകാറില്ല. െകാഴുപ്പു കുറവുള്ളതാണ് കൂടുതലും കുട്ടികൾക്ക് നൽകുക. മൂന്നു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ഇടനേരങ്ങളിൽ ഒന്നും കഴിക്കാറില്ല. രാവിെലയും വൈകുന്നേരവും പാൽ േചർത്ത േകാഫി കുടിക്കും. നാടൻ ഭക്ഷണത്തോട് പ്രത്യേക താൽപര്യമാണ്. ചക്ക, കപ്പ എന്നിവയൊക്കെ എൻെറ പ്രിയപ്പെട്ട ഭക്ഷണങ്ങളുെട ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ്. ചുവന്ന മാംസവും ഉപയോഗിക്കും. പേശീവളർച്ചയ്ക്ക് ഇവ സഹായിക്കും. പ ക്ഷെ മത്സരസമയങ്ങളിൽ േകാഴിയിറച്ചിയാണ് ഉത്തമം.

പാചകവും വിഭവങ്ങളും

അത്യാവശ്യം നന്നായി ഞാൻ പാചകം െചയ്യും. കറികൾക്ക് നാട്ടിൽ നിന്നു െകാണ്ടുവരുന്ന ആട്ടിയ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. േതങ്ങ ഉപയോഗിക്കുന്നതിലും പിശുക്ക് ഇല്ല. ബ്രേക്ക്ഫാസ്റ്റിനു സാധാരണയായി നമ്മുെട നാടൻ വിഭവങ്ങളായ ഇഡ്ഡലി, േദാശ, പുട്ട്, ഇടിയപ്പം ഒക്കെയാണ്. ഇടയ്ക്ക് വ്യത്യസ്തതയ്ക്കു േവണ്ടി യൂറോപ്യൻ വിഭവങ്ങളും പരീക്ഷിക്കാറുണ്ട്. ഉച്ചയ്ക്ക് േചാറും മീനും േതാരനും ഒക്കെയായി സമൃദ്ധമാണ്. പക്ഷെ അത്താഴമെനുവിൽ േചാറിനു സ്ഥാനമില്ല. പകരം ചപ്പാത്തി. ഒപ്പം േകാഴിയിറച്ചിയോ മറ്റോ. കുട്ടികൾക്കാണെങ്കിൽ സ്നാക്കുകൾ െകാടുക്കുന്ന പതിവില്ല. സ്കൂളിൽ നിന്നു വരുമ്പോൾ ചൂടോെട േദാശയോ മറ്റോ ഉണ്ടാക്കി െകാടുക്കും.