ലോകത്തെ ഏറ്റവും സമ്പന്നനായ വളർത്തുമൃഗങ്ങളില്‍ ഒരാളായി ലുലു. എട്ടു വയസുകാരി ലുലു എന്ന നായയാണ് ഇപ്പോള്‍ സൈബർ ലോകത്ത് സെലിബ്രിറ്റി ആയി മാറിയിരിക്കുന്നത്. 36 കോടിയിലേറെ രൂപയാണ് (5 മില്യൺ യുഎസ് ഡോളർ) ലുലുവിന്റെ പേരിലുള്ള സമ്പാദ്യമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
യജമാനന്‍ ബിൽ ഡോറിസ് മരിച്ചതോടെയാണ് സമ്പാദ്യമെല്ലാം അരുമ നായ ലുലുവിന്റെ പേരിലായത്. വിൽപത്രത്തിൽ ലുലുവിന്റെ പേരെഴുതിവച്ച ബിൽ, അവനെ നന്നായി പരിചരിക്കാൻ സന്നദ്ധമായ ട്രസ്റ്റിന് മാസാമാസം തുക കൈമാറുന്നതിനുള്ള നടപടികളും പൂർത്തിയാക്കിയാണ് മരണപ്പെട്ടത്.
ബില്ലിന്റെ സുഹൃത്തായ മാർത്ത ബർട്ടനെയാണ് ഇതിനായി ബിൽ ഡോറിസ് ചുമതലപ്പെടുത്തിയത്. കോടീശ്വരിയാണല്ലോ, ലുലുവിനെ പരിചരിക്കാൻ ഓരോ മാസവും എത്ര രൂപ നൽകണമെന്ന് തീരുമാനിക്കുന്നത് മാർത്തയാണ്. അതായത് പണം അടിച്ചുമാറ്റാമെന്ന് ആരും കരുതേണ്ട എന്നര്‍ത്ഥം.