വിരാട് കോഹ്ലിയും അനുഷ്കയും തമ്മിലുള്ള വിവാഹ ചടങ്ങിൽ പങ്കെടുത്തവർ സാക്ഷിയായത് ഇരുവരും തമ്മിലുള്ള അഗാധ പ്രണയത്തിന്. ഇറ്റലിയിലെ മിലാനിലായിരുന്നു കോഹ്‌ലിയുടെയും അനുഷ്കയുടെ വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. സബ്യാസാച്ചി മുഖർജി ഡിസൈൻ ചെയ്ത റെഡ് വെൽവെറ്റ് സാരി അണിഞ്ഞെത്തിയ അനുഷ്ക രാജകുമാരിയെപ്പോലെ സുന്ദരിയായിരുന്നു.
പ്രിയതമയുടെ വിരലില്‍ ആദ്യം മോതിരം അണിയിച്ചത് കോഹ്ലി. അടുത്ത ഊഴം അനുഷ്കയുടേതായിരുന്നു. തുടർന്ന് ഏവരേയും അമ്പരപ്പിച്ച് അനുഷ്കയുടെ കവിളിൽ കോഹ്‌ലി ചുംബിച്ചു. പിന്നെ ആലിംഗനം ചെയ്തു. ചടങ്ങ് കഴിയും വരെ കോഹ്ലി അനുഷ്കയുടെ കൈകളിൽ മുറുക്കെ പിടിച്ചു.
ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽവച്ച് ഹൈന്ദവ ആചാരപ്രകാരമായിരുന്നു കോഹ്‌ല- അനുഷ്ക വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഈ മാസം 21ന് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തും. ബന്ധുക്കൾക്കായി അന്ന് ഒരു വിവാഹപാർട്ടി ഒരുക്കിയിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായുള്ള വിവാഹ സൽക്കാരം.