Monday 11 April 2022 11:48 AM IST : By സ്വന്തം ലേഖകൻ

‘അച്ഛനേയും അമ്മയേയും കൊന്നത് ഞാനാണ്’: പാറാവു നിന്ന പൊലീസുകാരനോട് അനീഷ്: നാടകീയം കീഴടങ്ങൽ

trichur-murder-arrest

തൃശൂര്‍ ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന കേസില്‍ മകന്‍ കീഴടങ്ങി. തൃശൂര്‍ കമ്മിഷണര്‍ ഓഫിസിലാണ് ഇഞ്ചക്കുണ്ട് സ്വദേശി അനീഷ് കീഴടങ്ങിയത്. പുലര്‍ച്ചെ രണ്ടുമണിക്ക് കീഴടങ്ങിയ അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

തൃശൂർ സിറ്റി പൊലീസ് കമ്മീഷർ ഓഫീസിലേക്ക് വളരെ നാടകീയമാണ് പ്രതി എത്തിയത്. മാതാപിതാക്കളെ കൊന്നത് താനാണെന്നു പാറാവുന്ന നിന്ന പൊലീസുകാരനെ അറിയിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ അനീഷിനെ ഉടൻ കസ്റ്റഡിയിൽ എടുക്കുകയും മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. പുലർച്ചെ തന്നെ അറസ്റ്റും രേഖപ്പെടുത്തി. അരുംകൊലയ്ക്കു ശേഷം പ്രതി ബൈക്കിൽ കൊടുങ്ങല്ലൂരേക്ക് പോകുകയായിരുന്നു. അവിടെ നിന്ന് ബസിൽ തിരുവനന്തപുരത്തേക്ക് പോയി. തിരുവനന്തപുരത്ത് നിന്ന് ട്രെയിനിൽ തൃശൂരേക്ക് മടങ്ങി എത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ വെള്ളിക്കുളങ്ങര പൊലീസ് കൊലപാതക കാരണം ഉൾപ്പെടെയുള്ള അന്വേഷിച്ചു വരികയാണ്.

കുടുംബകലഹത്തെ തുടർന്ന് മാതാപിതാക്കളെ മകൻ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. തൃശൂർ ഇഞ്ചക്കുണ്ടിലാണ് സംഭവം.

മറ്റത്തൂർ ഇഞ്ചക്കുണ്ട് കുണ്ടിൽ സുബ്രൻ (കുട്ടൻ, 68), ഭാര്യ ചന്ദ്രിക (62) എന്നിവരെയാണ് മകൻ അനീഷ് കൊലപ്പെടുത്തിയത്. നാളുകളായി ഇവരുടെ വീട്ടിൽ കലഹം തുടരുന്നുണ്ടെങ്കിലും ഇന്നലെ രാവിലെ വീട്ടുമുറ്റത്തു മ‌ാവിൻതൈ നടാൻ സുബ്രനും ചന്ദ്രികയും ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണു ക്രൂരകൃത്യത്തിലേക്കു നയിച്ചത്.