Monday 31 December 2018 07:22 PM IST : By സ്വന്തം ലേഖകൻ

വാരിപ്പുണർന്നു, ഉമ്മകൾ നൽകി; ഉമ്മയെ കണ്ടതിനു പിന്നാലെ ഹസൻ മരണത്തിന്റെ ലോകത്തേക്ക് യാത്രയായി

hassan

മരണത്തിന്റെ മാലാഖയ്ക്കൊപ്പം ഒടുവിൽ അവൻ യാത്രയായി. ആഗ്രഹിച്ചതു പോലെ അമ്മയെ കൺനിറയെ കണ്ട് നൊമ്പരം ബാക്കിയാക്കി കുഞ്ഞുഹസൻ ഈ ലോകത്തു നിന്നും വിട പറഞ്ഞു.

ഭാഗ്യനിർഭാഗ്യങ്ങളുടേയും ഉദ്വേഗങ്ങളും ഇടകലർന്ന ഒരുപിടി നിമിഷങ്ങൾക്കൊടുവിലായിരുന്നു ഹസന്റെ മടക്കം. നിയമത്തിന്റെ നൂലാമാലകൾ വലിച്ചുകെട്ടിയ അതിർത്തിക്കപ്പുറം ഹസന്റെ ഉമ്മയെ നിർത്തിയപ്പോൾ ലോകം മുഴുവൻ തേങ്ങിയിരുന്നു. മരണത്തിന്റെ വിളികാത്തു കിടക്കുന്ന ആ പൈതലിന് അവന്റെ അമ്മയെ അവസാനമായി ഒരു നോക്കു കാണാനകണേ എന്ന പ്രാർത്ഥനയിലായിരുന്നു ഈ ലോകം മുഴുവൻ.

അമേരിക്കയിലേക്ക് പോകാൻ വിലക്കുള്ളതിനാൽ മരണം കാത്തുകഴിയുന്ന മകനെ കാണാൻ സാധിക്കാതിരുന്ന യെമൻ സ്വദേശിയായ അമ്മയുടെ വാർത്തകളിലൂടെയാണ് കുഞ്ഞുഹസനെയും ലോകമറിഞ്ഞത്. തലച്ചോറിൽ ഗുരുതരരോഗം ബാധിച്ച് ചികിത്സയിലായിരുന്നു അബ്ദുല്ല ഹസൻ.

നിയമപോരാട്ടത്തിലൂടെ യുഎസിലെത്താനുള്ള അനുമതി അമ്മ ഷൈമക്ക് ദിവസങ്ങൾക്കു മുമ്പാണ് ലഭിച്ചത്. കാത്തിരിപ്പിനൊടുവിൽ  ഓക്‌ലൻഡിലെ ആശുപത്രിയിൽ കഴിയുന്ന ഹസനെ ഷൈമ സന്ദർശിക്കുകയും ചെയ്തിരുന്നു.  കഴിഞ്ഞ 19നാണ് ഷൈമ മകന്റെയടുത്തെത്തിയത്. പിന്നാലെയായിരുന്നു മരണം.

ഇതിലും സുന്ദരനായ ലാലേട്ടൻ സ്വപ്നങ്ങളിൽ മാത്രം! വനിതയുടെ പുതുവർഷ പതിപ്പിന്റെ മാസ് കവർഷൂട്ട് വിഡിയോ കാണാം

അസ്ഥി നുറുക്കുന്ന കാൻസർ; ഈ പിഞ്ചു ശരീരം ഇനി അനുഭവിക്കാനൊന്നും ബാക്കിയില്ല; കാണാതെ പോകരുത് ഈ വേദന

സൈമൺ ബ്രിട്ടോ ഇനി ഓർമ്മയിലെ രക്തതാരകം; ഒടുവിലാ നെഞ്ചുനീറിയത് അഭിമന്യുവിനെയോർത്ത്; വനിത അഭിമുഖം

ചോരവാർന്നു പിടഞ്ഞ ജീവനു വേണ്ടി ആ നെട്ടോട്ടം: വൈറൽ പൊലീസുകാരൻ ഓർത്തെടുക്കുന്നു ആ നിമിഷം

മുപ്പതു വർഷം നീണ്ടപ്രവാസം; ഒടുവിൽ നാട്ടിലേക്കു മടങ്ങിയ രാജൻപിള്ളയ്ക്ക് വിധി കാത്തുവച്ചത്; നെഞ്ചുരുക്കും കഥ

മസ്തിഷകത്തെ ബാധിച്ച ഗുരുതരരോഗത്തെത്തുടർന്ന് മരണം കാത്തുകിടക്കുകയാണ് യെമൻ സ്വദേശിയായ ഷൈമയുടെ മകൻ. ജീവൻരക്ഷാ സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്. കുഞ്ഞിനു രോഗം കണ്ടെത്തിയതോടെ യുഎസ് പൗരനായ പിതാവ് അലി ഹസനാണ് ഓക്‌ലൻഡിലെ ആശുപത്രിയിലേക്കു കൊണ്ടുവന്നത്.

മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിനെത്തുടർന്ന് ഭർത്താവും മകനുമായി പിരിഞ്ഞ് ഈജിപ്തിലായിരുന്നു ഷൈമയുടെ താമസം. മകന് രോഗം മൂർച്ഛിച്ചതോടെ അവനെ ഒരുനോക്ക് കാണണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ യാത്രാവിലക്ക് നിയമം തടസ്സമായി. സോഷ്യൽ മീഡിയയിലുൾപ്പെടെ നിരവധി പേർ ഷൈമയുടെ ആവശ്യമുയർത്തി രംഗത്തുവന്നു. ഇമെയിലുകളായും ഫോൺ വിളികളായും വന്ന അഭ്യർഥനകൾ ഒടുവിൽ ഫലം കാണുകയായിരുന്നു. കൗൺസിൽ ഓൺ അമേരിക്കൻ ഇസ്‌‍ലാമിക് റിലേഷൻസ് ആണ് ഷൈമക്ക് അനുമതി നൽകിയത്. ഈജിപ്തിൽ വച്ചു വിവാഹിതരായശേഷം  2016ൽ ദമ്പതികൾ യെമനിൽ താമസമാക്കുകയായിരുന്നു.