Saturday 16 November 2019 12:30 PM IST : By സ്വന്തം ലേഖകൻ

തൃശൂരിൽ വിഷ്ണുവിന്റെ ബാഗ് മോഷ്ടിക്കപ്പെട്ട ദിവസം തന്നെ അമൃതയും കവര്‍ച്ചക്കിരയായി! ഒരാൾ തന്നെയെന്ന് സൂചന

amrutha

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് മോഷണം പോയ വിഷ്ണുപ്രസാദിന്റെ അനുഭവമായിരുന്നു ഇന്നലെ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഒടുവിൽ കള്ളൻ കനിഞ്ഞു നഷ്ടപ്പെട്ട രേഖകൾ വീണ്ടു കിട്ടിയതോടെ യുവാവിന്റെ കണ്ണീരിന് അവസാനമായി. 

എന്നാല്‍ വിഷ്ണുപ്രസാദിന്റെ ബാഗ് മോഷണം പോയ അതേദിവസം തന്നെ കണ്ണൂര്‍ സ്വദേശിനി അമൃതയുടെ ബാഗും തൃശൂരിൽ വച്ച് മോഷണം പോയി. പണവും മൊബൈല്‍ ഫോണും തിരിച്ചറിയല്‍ രേഖകളും അടങ്ങുന്ന ബാഗാണ് മോഷണം പോയത്. തൃശൂര്‍ വച്ച് മോഷണം നടന്നതിനാല്‍ രണ്ടു മോഷണങ്ങൾക്ക് പുറകിലും ഒരാൾ തന്നെയാണെന്നാണ് അമൃതയുടെ ആരോപണം.

പരീക്ഷയ്ക്ക് ശേഷം ഭര്‍ത്താവിനൊപ്പം രാജ്യറാണി എക്‌സപ്രസില്‍ ഷോര്‍ണൂരിലേക്കായിരുന്നു അമൃതയുടെ യാത്ര. റിസര്‍വേഷന്‍ കോച്ചിലായിരുന്നു യാത്ര ചെയ്തിരുന്നത്. യാത്രയുടെ ക്ഷീണം കാരണം മയങ്ങിപ്പോയ സമയത്താണ് തലയ്ക്കടുത്ത് വച്ചിരുന്ന ബാഗ് മോഷ്ടിക്കപ്പെട്ടതെന്ന് അമൃത പറയുന്നു. എന്നാല്‍ സമൃതയുടെ പണവും മൊബൈല്‍ ഫോണും, പരീക്ഷ ഹാള്‍ടിക്കറ്റും, ഒറിജിനല്‍ തിരിച്ചറിയല്‍ രേഖകളും, എടിഎം കാര്‍ഡുകളും അടങ്ങുന്ന ബാഗായിരുന്നു മോഷ്ടിക്കപ്പെട്ടത്. 

Tags:
  • Spotlight