ഒരു മയിലിനെ ചുറ്റിപ്പറ്റിയായിരുന്നു സോഷ്യൽ മീഡിയയിൽ സകല കോലാഹലവും. വ്ലോഗറും പാചക വിദഗ്ധനുമായ ഫിറോസ് ചുട്ടിപ്പാറ മയിലിനെ കറിവയ്ക്കാൻ ദുബായിലേക്ക് പോകാനൊരുങ്ങിയതു മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. . മയിലിനെ കറിവയ്ക്കാന്‍ ഒരുങ്ങുകയാണെന്ന് അറിയിച്ച് വിഡിയോയുമായി ഫിറോസ് എത്തിയതോടെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പ്രതിഷേധവുമായെത്തി. ദേശീയത ഉയർത്തിക്കാട്ടിയായിരുന്നു ഭൂരിഭാഗത്തിന്റെയും പ്രതിഷേധം. ഏതു നാട്ടിലാണെങ്കിലും മയിലിനെ ദേശീയ പക്ഷിയായി പരിഗണിക്കണമെന്നും ബഹുമാനിക്കണമെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു.
എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ വമ്പനൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. ഫിറോസും കൂട്ടരും മയിലിനെ പാകം ചെയ്യുന്നതു കാണാൻ കാത്തിരുന്നവരുടെയും വിവാദം ഉണ്ടാക്കാൻ കൊതിച്ചവരുടേയും കിളിപറത്തി പുതിയ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഫിറോസ്.
കാശ് മുടക്കി വാങ്ങിയ മയിലിനെ ഒരു പാലസിന് സമ്മാനിച്ച് പുതിയ വിഡിയോ പുറത്തുവിട്ടു ഫിറോസ്. പകരം കോഴിക്കറി വച്ചാണ് ഫിറോസിന്റെ വിഡിയോ എത്തിയിരിക്കുന്നത്. മയില്‍ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ െകാല്ലരുതെന്നും ഫിറോസ് പറയുന്നു. ‘മയിലിനെ ആരെങ്കിലും കറി വയ്ക്കുമോ? മനുഷ്യൻ ആരെങ്കിലും ചെയ്യുമോ. ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മൾ ഒരിക്കലും ചെയ്യില്ല. ഈ പരിപാടി നമ്മൾ ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വയ്ക്കുന്നു.’ ഫിറോസ് വിഡിയോയില്‍ പറയുന്നു. 20,000 രൂപയോളം െകാടുത്താണ് മയിലിനെ വാങ്ങിയത്. മയിലിനെ കറി വയ്ക്കുന്നതിനെതിരെ സൈബർ ആക്രമണവും ഉണ്ടായിരുന്നു.
വിഡിയോ കാണാം: