സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത് വനിത പൊലീസുകാർ. നെഞ്ചുവേദനയുമായി തൃശൂർ മെഡിക്കൽ കോളജിൽ എത്തിയ പ്രതിക്കൊപ്പമായിരുന്നു സെൽഫി. ആറ് വനിതാ പൊലീസുകാര്‍ സെല്‍ഫിയെടുത്തു. വനിതാ പൊലീസുകാരിയുടെ ഫോണിലാണ് ചിത്രം പകര്‍ത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ സിറ്റി പൊലീസിലെ ആറ് വനിതാ പൊലീസൂകാർക്കെതിരെ കമ്മീഷണർ അന്വേഷണം പ്രഖ്യാപിച്ചു. വാർത്ത പുറത്ത് വന്ന് വിവാദമായതോടെ ആറു വനിതാ പൊലീസുകാര്‍ക്കും ഉന്നത ഉദ്യോഗസ്ഥരെ താക്കീത് ചെയ്തിട്ടുമുണ്ട്.
നെഞ്ചുവേദനയുമായി ആദ്യത്തെ തവണ ആശുപത്രിയിലെത്തിയപ്പോഴാണ് സ്വപ്നയ്ക്കൊപ്പം പൊലീസുകാർ സെൽഫിയെടുത്തത്. ഒരാഴ്ച മുമ്പ് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആറ് ദിവസം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ സമയത്താണ് സെൽഫിയെടുത്തതെന്നാണ് സൂചന.
ഇതിനിടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ സെല്ലിനുള്ളിൽ നിന്നു സ്വപ്ന സുരേഷ് ഫോണ്‍ ചെയ്തില്ലെന്ന് നഴ്സുമാർ മൊഴി നൽകി. ഇന്‍റലിജന്‍സ് അന്വേഷണത്തിലും ഫോണ്‍ വിളിച്ചതായി സൂചനയില്ല . മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് ഇന്ന് ജയില്‍വകുപ്പിന് കൈമാറും.