അതു മറ്റൊരു നുണക്കഥ. അങ്ങനെയൊരു ആക്രമണവും എന്‍റെ നേര്‍ക്കുണ്ടായിട്ടില്ല. എന്തിനാണിങ്ങനെ വാർത്തകളുണ്ടാക്കി വിടുന്നത്? ലോഹിതദാസിന്റെ നായിക എന്നു പറഞ്ഞാണ് വാര്‍ത്ത പ്രചരിച്ചത്. ചിലർ അതു ഞാനാണെന്ന് ഉറപ്പിച്ചു. സിനിമയിലെ സുഹൃത്തുക്കള്‍ പലരും ഇതു േകട്ടു വിളിച്ചു. ‘ഞാനും േകട്ടു. പക്ഷേ, ആരാണെന്നറിയില്ല, ഞാനല്ല എന്നെനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും’ എന്ന് മറുപടിയും നല്‍കി.
ഒരു റിപ്പോർട്ടർ വിളിച്ചു ചോദിച്ചു. ‘ഭാമയെന്നാണു മൊഴി കൊടുക്കാൻ പോവുന്നത്...’ ‘എന്തിന്..’‘അല്ല... പള്‍സര്‍ സുനി പണ്ടെങ്ങോ...’ എനിക്കു വിഷമവും േദഷ്യവും വന്നു. ഞാന്‍ ‘അല്ല ’എന്നു അല്‍പം സ്ട്രോങ്ങ് ആയി തന്നെ പറഞ്ഞു. പിന്നെ, അതായി വാര്‍ത്ത. ‘ആക്രമണത്തെക്കുറിച്ചു ഭാമ പറഞ്ഞതു േകട്ടാല്‍ ഞെട്ടും.’ഞാനായിരുന്നെങ്കിലും ഇങ്ങനെയാരു അനുഭവമുണ്ടായാല്‍ എന്റെ സുഹൃത്തു പ്രതികരിച്ചതു പോലെ തന്നെയാകും ചെയ്യുക. അല്ലെങ്കിൽ സമാധാനത്തോടെ ഉറങ്ങാനാകുമോ? ഉള്ളിലൊതുക്കിയാൽ മരണം വരെ ആ ഒാർമ വേട്ടയാടില്ലേ? തുറന്നു പറയാത്തിടത്തോളം ജീവിതകാലം വരെയുള്ള പീഡനമാകുമത്.
ഒരു പെൺകുട്ടിയാണെന്നു പോലും ചിന്തിക്കാതെയാണ് പലപ്പോഴും ചിലർ വാർത്തകൾ പടച്ചു വിടുന്നത്. ഒരു ലിങ്ക് ഒാപ്പൺചെയ്യിക്കാനായി ‘ഞെട്ടുമെന്നും അദ്ഭുതപ്പെടുമെന്നും’ പറഞ്ഞ് തലക്കെട്ടിടും. ഏതെങ്കിലും ഒരു സൈറ്റിൽ വന്നാൽ മതി. പിന്നെ, ശരിയാണോ തെറ്റാണോ എന്നു ചിന്തിക്കുക പോലും ചെയ്യാതെ കട്ട് ആൻറ് പേസ്റ്റ് ചെയ്യും. ഇങ്ങനെ ചെയ്യുന്നവരുടെ വീട്ടിലും അമ്മയും അനുജത്തിയുമൊക്കെ ഉണ്ടാകില്ലേ?
‘ആ സംവിധായകർ പറഞ്ഞു, എന്നെ ഒഴിവാക്കാൻ സമ്മർദമുണ്ടായിട്ടുണ്ടെന്ന്’; വെളിപ്പെടുത്തലുമായി ഭാമ